താൾ:39A8599.pdf/309

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 249

572 H & L

740 ആമത മഹാരാജശ്രീ വടക്കെ തുക്കിടിയിൽ മെലധികാരി ആയിരിക്കുന്ന പിലി
സായ്പി അവർകളെ സന്നിധാനത്തിങ്കൽ വായിച്ച കെൾപ്പിപ്പാൻ ചൊഴലി കെളപ്പൻ
നമ്പ്യാര എഴുതിയത. തുലാമാസം 10 നു എഴുതിയ കത്ത 11നു കട‌മ്പെരി എത്തി.
വായിച്ച വർത്തമാനം ഗ്രെഹിക്കയും ചെയ്തു. നമ്പ്യാര പറഞ്ഞയച്ച വർത്തമാനങ്ങ
ളൊക്കയും നമ്മൊട പറഞ്ഞു കെട്ടു എന്നും രാജാവ അവർകളെയും കുറ്റിയാട്ടുര
ക്കൊമനെയും പരിങ്ങത്ത പൊക്കനെയും കൂട്ടിക്കൊണ്ട വരെണമെന്നും അത്രൊ ടവും
നാം ഇവിടെ തന്നെ താമസിക്കുമെന്നും മറ്റും കാർയ്യ്യം ഉണ്ടെന്നും എല്ലൊ കത്തിൽ
എഴുതിക്കണ്ടത. ഈ അവസ്ഥകൾ കടമ്പെരി എഴുംന്നെള്ളി നില്ക്കുന്ന തമ്പുരാന്റെ
തിരുമനസ്സറിയിച്ചതിന്റെശെഷം സായ്പി അവർകളെക്കണ്ട ചില ഗുണദൊഷംങ്ങൾ
നമുക്ക പറയെണ്ടതിന്ന വളരെ ആഗ്രഹം ഉണ്ടന്നും സായ്പി അവർകളൊട നമ്മുടെ
സങ്കടപ്രകാരങ്ങൾ പറഞ്ഞ കെൾപ്പിച്ചിട്ട ഉണ്ടെന്നും ആയത സായ്പി അവർകളെ മന
സ്സിൽ ഉണ്ടല്ലൊ എന്നും ചെറക്കൽനിന്നും നമ്മെ അപമാനിക്കകൊണ്ടത്രെ നാം
പൊന്നിരിക്കുംന്ന എന്നും അതുകൊണ്ട ചെറക്കൽനിന്നും കണ്ട കഴിക ഇല്ലന്നും സായ്പി
അവർകൾ പറഞ്ഞാൽ പിന്നെ ഒരെടത്തെചെന്ന കണ്ടൊളാമെന്നും അത്രെ കല്പിച്ചത.
കുറ്റിയാട്ടുരെ കൊമനും പരിങ്ങൊത്തെ (പൊക്കനും?) ഇവിടെ ഇല്ലാ. കുറ്റിയാട്ടുര
ആകുന്നു. അവര ഉള്ളെടത്ത എഴുതി അയച്ചപ്പൊൾ കൊമന ഒരു വയറ്റിൽ നൊമ്പല
ത്തിന്റെ ദിനം ഉണ്ടന്നും ആയത രണ്ടു ദിവസമായി നന്നെ കൂടിട്ടെന്നും ആയത കൊറെ
ഭെദം വന്നാൽ ഞാങ്ങൾ സായ്പി അവർകളെ സന്നിധാനത്തിങ്കൽ ചെന്ന കണ്ടൊള
മെന്നും ആകുന്നു. അവര ഇങ്ങൊട്ട എഴുതി അയച്ചത. ശെഷം ഞാൻ ചെറക്കൽ നിന്ന
ഇങ്ങ വന്നപ്പൊൾ കാലിന്റെ വാതക്കടച്ചിലും മറ്റും കൊറയ എറ ആകകൊണ്ടത്രെ
വരാഞ്ഞത. എന്റെ ദിനത്തിന്റെ സങ്കടം മുൻമ്പെ സായ്പി അവർകളെ തന്നെ
കെൾപ്പിച്ചിട്ടും ഉണ്ടല്ലോ. ഞാൻ സായ്പി അവർകൾ പറയുംവണ്ണം തന്നെ കെട്ട
നടന്നിട്ടുള്ളു. ഇനിയും അതുംവണ്ണംതന്നെ നടക്കാമെന്ന ഭാവിച്ചിട്ടുള്ളു. ദിനത്തിന്റെ
സങ്കടം കത്ത കൊണ്ടന്ന ശിപ്പായി കാൺകയും ചെയ്തിരിക്കുംന്നു. എന്നാൽ 973 ആമത
തുലാമാസം 11 നു എഴുതിയത 12 നു അകടെമ്പ്രർ 25 നു വന്നത. ഉടനെ ബൊധിപ്പിച്ചത.
29 നു പെർപ്പാക്കിക്കൊടുത്തു.

573 H & L

741 ആമത കൊഴുക്കിലെടത്തിൽ കെളപ്പൻ നമ്പ്യാര എഴുത്ത. അന്തിയത്ത തുപ്പായി
ഗ്രെഹിക്കെണ്ടും അവസ്ഥ. ഞാൻ ചെറക്കൽനിന്നും കണ്ടു പറഞ്ഞ 9 നു ഇങ്ങൊട്ട
വരാമെന്നല്ലൊ പറഞ്ഞൊണ്ടു പൊന്നത. കടമ്പെരിനിന്ന എല്ലാവരും ആയിട്ടും
പറഞ്ഞൊണ്ടുവന്ന ഗുണദൊഷംങ്ങൾ ഒക്കയും തിരുമനസ്സ അറിവിച്ചതിന്റെ ശെഷം
എന്റെ സങ്കടങ്ങൾ ഒക്കയും പീലി സായ്പിനൊടും പറഞ്ഞിട്ട ഉണ്ടെന്നും ആയത
സായ്പുന തന്നെ മനസ്സിൽ ഉണ്ടല്ലൊ എന്നും ശെഷം ഇപ്പൊൾ ചെറക്കൽ നിന്നു
കൂടായ്കകൊണ്ടത്രെ ഇങ്ങൊട്ട വന്നത എന്നും ഇവിടെയും നിക്കെണ്ട എന്ന ഉണ്ട
ങ്കിൽ പിന്നെ ഒരെടത്തെക്ക പൊയിക്കൊള്ളാമെന്നും എത ആയാലും ചെറക്കലെക്ക
ഇപ്പൊൾ പൊക ഇല്ലന്നും സായ്പി പറഞ്ഞാൽ തലച്ചെരിക്ക ചെന്ന ഇരുന്ന
കൊള്ളാമെന്നും അതകൂടാതെ കണ്ട ചെറക്കലെക്ക പൊകെണ്ടെങ്കിൽ കൊലത്തിരി
തമ്പുരാൻ കല്പിച്ചാൽ പൊകാമെന്നും ചിലവിന്റെ അവസ്ഥക്കും മറ്റും അവിടുന്നു
കല്പിച്ച തരുന്നത പൊരെങ്കിൽ അവിടെതന്നെ അറിപ്പിച്ച വാങ്ങിക്കൊള്ളാമെന്നും
ഇപ്രകാരം ഒക്കയും എത്രെ കല്പിച്ചത. എന്റെ കാൽക്ക ഒരു കടച്ചില ഉണ്ടാകുമാറ
ഉണ്ട. ആയത ഇപ്പൊൾ കൊറെ എറ ആകകൊണ്ടത്രെ ഞാൻ വരാഞ്ഞത. അപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/309&oldid=200860" എന്ന താളിൽനിന്ന് ശേഖരിച്ചത്