താൾ:39A8599.pdf/308

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

248 തലശ്ശേരി രേഖകൾ

കൊൽക്കാരന്റെ ഒന്നിച്ചുപൊയ വെലൽരായിരുന്റെ വലത്തെ കൈയ്യിന്റെ വെരൽക്ക
നാറെ എട്ടൻ കുങ്കുറുവും കെളുവും തൊക്കിന്റെ തലകൊണ്ടും ചട്ടകൊണ്ടും
വെണ്ടുംമ്പൊലെ രായിരുവിനെ ചെയ്തു. മുറിഞ്ഞ ചൊര വരികയും ചെയ്തു. ഇവര ബെലം
കാണിക്കകൊണ്ട കൊൽക്കാരൻ അവര ഒഴിച്ച പൊരുംമ്പൊൾ വഴിയെതന്നെ പാഞ്ഞ
വന്ന കുങ്കറ കൊൽക്കാരന്റെ ഒന്നിച്ചഉള്ള വെലൽരായിരുന്റെ കൊടയും പറ്റി
ക്കൊണ്ടുപൊയി. ബെലം കാണിക്കകൊണ്ട ഭയപ്പെട്ട കൊൽക്കാരൻ പൊരികയും ചെയ്തു.
ഈ അവസ്ഥ ഒക്കയും സായ്പി അവർകളുടെ സന്നിധാനത്തിങ്കൽ അറിവിക്ക എത്രെ
ആയത. കൊല്ലം 973 ആമത തുലാമാസം 9 നു എഴുതിയ അർജി തുലാം 11 നു അകടെമ്പ്ര
മാസം 24 നു വന്നത. 26 നു പെർപ്പാക്കി.

570 H & L

738 ആമത മഹാരാജശ്രീ വടക്കെ അധികാരി പിലിസായ്പി അവർകളുടെ
മെൽക്കച്ചെരി സന്നിധാനത്തിങ്കൽ ബൊധിപ്പിക്കുവാൻ ഇരിവെനാട്ട അദാലത്ത കച്ചെരി
ദൊറൊക മാണയാട്ട വിരാൻകുട്ടി എഴുതിയ അർജി. മഹാരാജശ്രീ സായ്പി അവർകളുടെ
കല്പന ക്കത്ത ഉത്തരം കണ്ട അറികയും ചെയ്തു. ആ ഉത്തരത്തിൽ കൂട്ടി അയപ്പാൻ ഉള്ള
ആളുകളിൽ കൊല്ലം 973 ആമത തുലാമാസം 3 നു കരിയാട്ട പുത്തൻ പീടികയിൽ
അമ്മത ഐെരൊളില അമ്മതും ഇവര ഇരിവരെയും തലച്ചെരി ദൊറൊഗകച്ചെരിയിൽ
കൂട്ടി അയക്കുകയും ചെയ്തു. ശെഷം പുളിയനമ്പറത്ത കറുത്ത പക്കിറിൻ കരിയാട്ട
കൂവെലെ പക്കി എള്ളെൻ ചൊക്ക്രിർ ഇവര മൂവ്വരെയും നൊക്കിട്ട കാണുംന്നും ഇല്ലാ.
ശെഷം കിഴിൽവന്ന ഉത്തരത്തിൽ ഉള്ള ആളുകളിൽ ചെവുത്താൻ കുഞ്ഞി അസ്സനെ
ക്കണ്ട കിട്ടി. അവനെ ഇപ്പൊൾ മഹാരാജശ്രീ സായ്പി അവർകളുടെ സന്നിധാന
ത്തിങ്കലെക്ക കൂട്ടി അയച്ചിട്ടും ഉണ്ട. കൊല്ലം 973 ആമത തുലാമാസം 9 നു എഴുതിയ
അർജി തുലാം 11 നു അകടെമ്പ്രമാസം 24 നു വന്നത.

571 H & L

739 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പിലി സായ്പി അവർകൾക്ക കുറുമ്പ്രനാട്ട വിരവർമ്മ രാജാവ അവർകൾ
സല്ലാം. കുറുമ്പ്രനാട്ട വാഴൊത്ത നായരുടെ അതിർക്ക്രമം ചെയ്യുന്ന അവസ്ഥക്ക ഇതിന
മുമ്പെ സായ്പി അവർകളെ എഴുതി അറിയിച്ചു. അതിന ഇന്നപ്രകാരമെന്ന കല്പന
വന്ന കണ്ടതും ഇല്ലാ. എന്നതിന്റെശെഷം നെടിയനാട്ട ഹൊബളിയിൽ പൊയിൽ
നായരുട വകയിൽ മുണ്ടംഞ്ചെരി ഇമ്പിച്ചിണ്ണി എന്ന ഒരുത്തനും ആ ദിക്കിൽ ഉള്ളതിൽ
ഇരിപതമുപ്പത ആളുംകൂടി രാക്കൂറ്റിൽ ഓരൊരൊ കുടികളിൽ കടന്ന കവരുകയും
അതിർക്ക്രമങ്ങൾ ചെയ്കയും ആയിരിക്കകൊണ്ട കുടികളിൽനിന്ന നികുതി
എടുക്കുംന്നതുമില്ലാ. ഈ അവസ്ഥ അതാലത്തിൽ പറഞ്ഞാറെ അമർച്ച വന്ന
കഴിഞ്ഞതുമില്ലാ. ഒരു കുപ്പിണി ബെലം കൂടി കല്പന ആകാതെകണ്ട ചാവടിയിന്ന
പ്രയത്നം ചെയ്തതുകൊണ്ടുതന്നെ കള്ളന്മാരുടെ അമർച്ച വന്നു കഴിയുമെന്ന
തൊന്നുംന്നതുമില്ലാ. ഇപ്രകാരം ഉണ്ടായിരിക്കുംന്ന അവസ്ഥക്ക ദിവസ താമസം കൂടാതെ
ഇന്നപ്രകാരമെന്ന കല്പന ഉണ്ടാകവെണ്ടിയിരുന്നു. നമ്മുടെ കാർയ്യ്യങ്ങൾക്ക സായ്പി
അവർകളുടെ ദെയകടാക്ഷം ഉണ്ടായി നടത്തി രെക്ഷിച്ചുകൊൾകയും വെണം എന്ന
നാം ആശ്രയിച്ച അപെക്ഷിച്ചുകൊണ്ടിരിക്കുംന്നു. കൊല്ലം 973 ആമത തുലാമാസം 8 നു
എഴുതിയത തുലാം 11നു അകടെമ്പ്രർ 24 നു വന്നത. ഈ ദിവസം തന്നെ പെർപ്പാക്കി
25 നു കൊടുത്തു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/308&oldid=200858" എന്ന താളിൽനിന്ന് ശേഖരിച്ചത്