32 പഴശ്ശി രേഖകൾ
കൊട്ടെത്ത രാജ്യത്ത വന്ന ഇരുന്ന കാര്യങ്ങൾ വിചാരിച്ച തുടങ്ങി. അന്ന
മുതൽ 72 മത കന്നിമാസം 20 നു വരക്കും നാട്ടിൽ എറമിശ്രം കൂടാതെ
കാർയ്യ്യങ്ങൾ വിചാരിച്ച വന്നതിന്റെ ശെഷം കൽപ്പന അനുസരിക്കാ
തെയിവിടെ തുടങ്ങിയ വിവരങ്ങൾ അർജ്ജി എഴുതി അയച്ചിട്ടും ഉണ്ടല്ലൊ.
അതിൽ പിന്നെ പയിച്ചിയിൽ രാജാവിന ഗുണമായിട്ടുള്ള ബുദ്ധി നാം എഴുതി
അയച്ചാറെ അത ബൊധിക്കാതെ വിപരീതമായിട്ട നമുക്ക എഴുതി വന്നതു
പാർവ്വത്യക്കാരന്മാർക്ക എഴുതി അയച്ചിതും പെർപ്പ ഉണ്ടാക്കി ഇതിനൊടുകൂട
കൊടുത്തയച്ചിരിക്കുന്നു. കുമ്പഞ്ഞിയിൽ ആശ്രയിച്ച അപെക്ഷിച്ചി
ദയവുണ്ടായി രക്ഷ ആയി വന്നതിന്റെ ശെഷം വിപരീതമായിട്ട നികിതി
എടുക്കരുതെന്നും പലതായിട്ടുള്ള വഴികൾ തുടങ്ങുകയും അതിന്ന നാട്ടിൽ
പ്രമാണമായിട്ടുള്ളവര ചെലര സഹായമായിട്ട കൂടുകയും കാണുകകൊണ്ട
മുമ്പെ തന്നെ കടത്തിന്ന തന്നെ വഴി ഇല്ലല്ലൊ എന്നും എന്ത വിശ്വസിച്ച എനി
കടം തരണ്ടു എന്നും വർത്തകര പറക്കൊണ്ട ഈ പതിനഞ്ചാന്തിയ്യതിക്ക
മുന്നെ നിശ്ചയിച്ചത. അന്നു തന്നെ വരത്തക മുഖാന്തരമായിട്ടെങ്കിലും
വഴിപ്പടുനടന്നുകൊള്ളുവാൻ സങ്കടമായി വന്നിരിക്കുന്നു. ഇപ്രകാരം വന്ന
അവസ്ഥക്ക സായ്പവർകളുടെ മനസ്സുണ്ടായിട്ട കാർയ്യ്യത്തിന നിവൃത്തിയും
ദിവസ താമസത്തിന എടയും ഉണ്ടാക്കിതന്നെ നടത്തി രക്ഷിക്കണമെന്ന നാം
അപെക്ഷിക്കുന്നു. കൊല്ലം 972 മത തുലാമാസം 11 നു —
45 A & B
4. ഒണത്തിക്കെണ്ടും അവസ്ഥ മങ്ങലം കണ്ടു1 അമ്പാടി പൊതുവാള
പക്കൽ വിസ്തരിച്ച എഴുതി കൊടുത്തയച്ച തരക വാഴിച്ച അവസ്ഥകൾ
ഒക്കയും വഴിപൊലെ മനസ്സിൽ ആകയും ചെയ്തു. കിഴക്കട കഴിഞ്ഞ അവസ്ഥ
കൊണ്ടല്ലൊ തരകിൽ ഇത്ര വിസ്തരിച്ച എഴുതിയതാകുന്നു. കിഴക്കട കഴിഞ്ഞ
അവസ്ഥ ഒക്കെയും വഴിപൊലെ തിരുമനസ്സിൽ ഉണ്ടെങ്കിൽ ഇപ്പൊൾ
ഇതൊന്നും ഇപ്രകാരം വിസ്തരിക്കെണ്ടി വരിക ഇല്ല ആയിരുന്നു. എനി
എങ്കിലും കഴിഞ്ഞ കാര്യങ്ങൾ ഒക്കെയും തിരുമനസ്സ കൊണ്ട വിചാരിക്ക
എന്നു വരികിൽ എല്ലാ കാര്യത്തിന്നും ഗുണമായിട്ട തന്നെ വരികയും ചെയ്യും
എല്ലൊ. ഇപ്പൊൾ വിശെഷിച്ച രാജ്യത്ത മുതലെടുപ്പ വിരൊധിച്ചത മറ്റൊന്നും
ഉണ്ടായിട്ടല്ല. ഇങ്കിരിസ്സ കുമ്പഞ്ഞി ബെലവാൻ എങ്കിലും നെരും ഞായവും
വിസ്തരിക്കവണ്ടെ എന്ന വെച്ചിട്ടില്ലെല്ലൊ. ആയത അറിഞ്ഞിട്ട വെണം എനി
രാജ്യത്തന്ന ഒരു മുതൽ എടുപ്പാൻ എന്നിട്ടത്രെ വിരൊധിച്ചത. അതല്ലാതെ
രാജ്യം എനിക്ക വിചാരിക്കെണമെന്നവെച്ചിട്ടും അല്ല. അപ്രകാരം തിരുമനസ്സ1. കണ്ട എന്നു പാ. ഭേ.