താൾ:34A11415.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

72 പഴശ്ശി രേഖകൾ

തങ്ങൾക്ക നല്ല അറിവ ഉണ്ടല്ലൊ. തങ്ങൾ ബുദ്ധിയുള്ളവരാകുന്നതകൊണ്ട
ഈ നാട്ടിലെ സുഖത്തിന വിരൊധം വരുത്തുന്നത നമുക്ക സമ്മതിക്കുവാൻ
കഴിക ഇല്ലന്ന തങ്ങൾക്ക തന്നെ അറിയാമെല്ലൊ. ആയതകൊണ്ട തങ്ങളെ
പെരിൽ ഈ നാട്ടിലെ സുഖക്കെട വരുത്തുവാൻ ഒരുത്തെൻ പൊകരുത
എന്നുള്ള കൽപ്പന തങ്ങൾ എത്രയും ഒറപ്പായിട്ട കൊടുക്കും എന്നു നാം
നിശ്ചെയിച്ചിരിക്കുന്നു. വിശെഷിച്ചു നാം കൊറയ നാളായി പറപ്പനാട്ട
രാജാവിനൊട എതാൻ വർത്തമാനം തങ്ങൾക്ക അയക്കയും ചെയ്തു.
ഇപ്പൊൾ തങ്ങളെ ഉത്തരം കൊണ്ട താമസിക്കുന്നു. എന്നാൽ കൊല്ലം 972
ആമത ധനുമാസം 4നു ക്ക ഇങ്കിരിസ്സകൊല്ലം 1796 ആമത ദെശമ്പ്രമാസം
15നു ക്ക കൊട്ടയത്തിൽ നിന്ന എഴുതിയത —

112 B 251 ആമത —

രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ
കൃസൂപ്പർ പീലി സായ്പു അവർകൾക്ക കടുത്തനാട്ട പൊർള്ളാതിരി
കൊതവർമ്മരാജാവ അവർകൾ സല്ലാം. വൃശ്ചികമാസം 29 നു സാഹെബ
അവർകൾ എഴുതിയ കത്ത ധനുമാസം 2 നു നമുക്ക വരികയും ചെയ്തു.
അപ്രകാരം തന്നെ കമീശനർ സാഹെബ അവർകളെ കത്തും കൊടുത്ത
കാരിയക്കാര സുബ്ബൻപട്ടക്ക ഉടനെ നാം കൽപ്പന കൊടുക്കയും ചെയ്തു.
താമസിയാതെ അവിടെ എത്തുകയും ചെയ്യും. ശെഷം 72 മതിലെ ഒന്നാം
ഗഡുവ സമീപിച്ചു എന്ന കച്ചെരിയിൽ നിന്ന എഴുതി വന്ന പ്രകാരം കാന
കൊയി നമ്മൊട പറകയും ചെയ്തു. കുടിയാന്മാര തലച്ചെരിയിൽ സാഹെബ
അവർകളെ മുമ്പാക കൈശിട്ട എഴുതിയ പ്രകാരം യിനെവട്ട അമ്മെയും
ഇവര നാലാളും കണക്കെ എല്ലാം കണ്ട തീർത്ത 71 മതിലെ വരക്ക ഉള്ള
കുമ്പനി നികിതി ഉറുപ്പ്യ തന്നിരിക്കുന്നതും ഇല്ല. പല പ്രകാരത്തിൽ അവരെ
ാട നാം പറഞ്ഞിട്ടും മൂട്ടിച്ചിട്ടും അവര നല്ല വഴിക്ക വരുന്നതുമില്ല. അവരൊട
അധികമായിട്ട പ്രവൃർത്തിച്ചിട്ട അവരൊട സർക്കാര നികിതി നാം വാണ്ടെണ
മെങ്കിൽ ആയതുവും സാഹെബ അവർകൾ കൽപ്പിച്ചിട്ട തന്നെ അറിയ
വെണ്ടിയിരിക്കുന്നു. ഇപ്രകാരം തന്നെ ശെഷം ഉള്ള കുടിയാന്മാരും ഒരൊര
തകരാറ പിടിച്ചു 71 മത വരക്ക ഉള്ള നികിതി സ്വല്പമായിട്ട തന്നെ വരിക
അത്ത്രെ ചെയ്യുന്നത. 72 മതിലെ നികിതി ഒന്നാം ഗഡുവ സമീപമായി വരിക
കൊണ്ട എല്ലാ ഗുണദൈാഷവും സാഹെബ അവർകൾക്ക് നാം ബൊധിപ്പി
ച്ചിരിക്കുന്നു. സാഹെബ അവർകളെ കടാക്ഷം ഉണ്ടായിട്ട ഇവിടെ ഒരിക്ക
വെന്ന നികിതി കാര്യത്തിന്ന ഒക്കയും ഭാഷയായി വരെണ്ടുന്നതിന്ന
സാഹെബ അവർകൾ നമുക്ക വാക്ക കൊടുത്ത പ്രമാണമാക്കിയിരിക്കുന്നു.
എന്നാൽ കൊല്ലം 972 ആമത ധനുമാസം 2 നു — ധനു 5 നു ദെശമ്പർ 16 നു
കൊട്ടയത്തിൽ വന്നത —

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/138&oldid=201477" എന്ന താളിൽനിന്ന് ശേഖരിച്ചത്