താൾ:33A11415.pdf/54

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

l

ദൈവാനുഗ്രഹം ഉണ്ടായാൽ മേല്ക്കുമേൽ പിഴതീർത്തു സമാപ്തി വരുത്തേണ്ടുന്നതത്രെ,
എന്നു വെച്ചു സഭകൾക്കു ഏല്പിച്ചു കൊടുക്കുന്നതു.

ഈ കല്പനകളെ അനുസരിച്ചു സംഗ്രഹത്തെ ചമെപ്പാൻ നിയുക്തരായ മൂവർ
സ്വയമായി ഒന്നും തീർക്കാതെ, ജർമ്മനി ശ്വിചസഭകളിൽ നടപ്പുള്ള
പ്രാർത്ഥനകളിൽനിന്നു തെളിഞ്ഞവ തെരിഞ്ഞെടുത്തും ചേർത്തും ഇരിക്കുന്നു. ഇന്ന
പ്രാർത്ഥനയെ ഇന്ന പള്ളിപ്പുസ്തകത്തിൽനിന്നു എടുത്തിരിക്കുന്നു, എന്നു അതതിൻ
അവസാനത്തിൽ അക്ഷരങ്ങളാൽ കുറിച്ചു കാണുന്നു. പ്രാർത്ഥനകളും സഭാക്രിയകളും
അല്ലാതെ, നിത്യം വായിക്കേണ്ടും സുവിശേഷലേഖനഖണ്ഡങ്ങളും കർത്താവിന്റെ
കഷ്ടാനുഭവചരിത്രവും വേദപാഠങ്ങളുടെ ക്രമവും ചേർത്തിരിക്കുന്നു.
സ്ഥിരീകരണത്തിന്നുള്ള ഉപദേശം വിർത്തമ്പർഗസഭകളിൽ നിന്നു അല്പം
സംക്ഷേപിച്ചിട്ടുളളതു. മാനുഷമായ ഈ നിർമ്മാണത്തെ വായിച്ചുകേൾക്കുന്നതിനാൽ
അനേകം ഹൃദയങ്ങൾക്കു അനുഗ്രഹം ഉണ്ടാകേണം, എന്നു നാം സഭയുടെ
കർത്താവോടു പ്രാർത്ഥിച്ചുകൊണ്ടു ഇതിനെ കൂട്ടുവേലക്കാർക്കും സഭകൾക്കും
ഏല്പിച്ചു കൊടുക്കുന്നു.
പ്രാർത്ഥനാസംഗ്രഹത്തെ
രചിപ്പാൻ നിയുക്തരായ മൂവർ."

ഗുണ്ടർട്ട് പ്രചാരത്തിൽ വരുത്തിയ (1857) പ്രാർത്ഥനകളുടെ ഭാഷാസ്വരൂപം
ഗ്രഹിക്കാൻ ഏതാനും മാതൃകകൾ നൽകുന്നു:

'പാപസ്വീകാരം: സർവ്വശക്തിയും കൃപയും ഉളള നിത്യദൈവമെ ഞങ്ങളുടെ
കർത്താവും രക്ഷിതാവുമായ യെശുക്രിസ്തന്റെ പിതാവായുളെളാവെ -
അരിഷ്ടപാപികളായ ഞങ്ങൾ നിന്തിരുമുമ്പിൽ സങ്കടപ്പെട്ട് അറിഞ്ഞും അറിയിച്ചും
കൊള്ളുന്നിതു. ഞങ്ങൾ പാപത്തിൽ ഉത്ഭവിച്ചു, ജനിക്കകൊണ്ടു സ്വഭാവത്താൽ
കൊപത്തിൻ മക്കൾ ആകുന്നു. ഞങ്ങളുടെ നടപ്പിൽ ഒക്കയും വിചാരത്താലും
വാക്കിനാലും ക്രിയയാലും നിന്നെ പല വിധെന കൊപിപ്പിച്ചിരിക്കുന്നു. ഞങ്ങളെ
സൃഷ്ടിച്ചും രക്ഷിച്ചും വിശുദ്ധീകരിച്ചും പൊരുന്ന നിന്നെ പൂർണ്ണഹൃദയത്തൊടും
പൂർണ്ണമനസ്സൊടും എല്ലാ ശക്തികളാലും സ്നെഹിച്ചിട്ടില്ല. ഞങ്ങളെ പൊലെ തന്നെ
കൂട്ടുകാരെ സ്നെഹിച്ചതും ഇല്ല. ആകയാൽ നിന്റെ ക്രൊധത്തിന്നും ന്യായവിധിക്കും
നിത്യമരണശാപങ്ങൾക്കും ഞങ്ങൾ പാത്രമാകുന്നു സ്പഷ്ടം. എങ്കിലും നിന്റെ
അളവില്ലാത്ത കനിവിനെ ശരണമാക്കി ഞങ്ങൾ കരുണ തേടി ഇരിക്കുന്നു. നിന്റെ
പ്രിയപുത്രനും ഞങ്ങളുടെ കർത്താവും രക്ഷിതാവും ആകുന്ന യേശുക്രിസ്തൻ
നിമിത്തവും നിന്റെ വിശുദ്ധനാമത്തിന്റെ ബഹുമാനം നിമിത്തവും ഞങ്ങളിൽ കനിവു
തൊന്നുകയും സകല പാപം ക്ഷമിക്കയും ഹൃദയത്തിന്നു നല്ല പുതുക്കം നല്കുകയും
വെണ്ടു എന്നു ഞങ്ങൾ ഉണ്മയായി അപെക്ഷിക്കുന്നു. അല്ലയൊ കർത്താവെ,
അരിഷ്ടപാപികളായ ഞങ്ങളൊടു കരുണ ആകണമെ-ആമെൻ.

വിശ്വാസപ്രമാണം: സ്വർഗ്ഗങ്ങൾക്കും ഭൂമിക്കും സഷ്ടാവായി । സർവ്വശക്ടനായി
പിതാവായിരിക്കുന്ന ദൈവത്തിങ്കൽ ഞാൻ വിശ്വസിക്കുന്നു । അവന്റെ ഏകപുത്രനായി
നമ്മുടെ കർത്താവായ യെശുക്രിസ്തങ്കലും ഞാൻ വിശ്വസിക്കുന്നു. ആയവൻ
വിശുദ്ധാത്മാവിനാൽ മറിയ എന്ന കന്യകയിൽ ഉൽപാദിതനായി ജനിച്ചു । പൊന്ത്യ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/54&oldid=199744" എന്ന താളിൽനിന്ന് ശേഖരിച്ചത്