താൾ:33A11415.pdf/302

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

230 സഞ്ചാരിയുടെ പ്രയാണം

പറഞ്ഞു.

ക്രിസ്തി: ഞാൻ അവിടെ പോകുന്നില്ല; അനേകം ആളുകൾ പോയി
നശിച്ചതല്ലാതെ, ആ ധനം സഞ്ചാരികളുടെ യാത്രെക്ക് മുടക്കം വരുത്തുന്നൊരു
കണിയത്രെ ആകുന്നു എന്നു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞാറെ,
ദെമാവോടു: അത് എത്രയും അനർത്ഥവും ഏറിയോരു സഞ്ചാരികൾക്ക്
താമസവും ഉണ്ടാക്കീട്ടുള്ള സ്ഥലമല്ലയോ എന്നു ചോദിച്ചു.

ദെമാ: നല്ലവണ്ണം സൂക്ഷിക്കുന്നവർക്ക അനർത്ഥമുള്ളതല്ല എന്നു
തങ്ങിത്തങ്ങി പറഞ്ഞു.

അപ്പോൾ ക്രിസ്തിയൻ ആശാമയനോടു: ഒർ അടിപോലും നാം തെറ്റാതെ
നേർവ്വഴിയിൽ തന്നെ നടന്നുകൊണ്ടിരിക്ക എന്നു പറഞ്ഞു.

ആശാമൻ: ഐഹികസക്തമ്പ്യാർ വന്നു കുശലവാക്കു കേട്ടാൽ
നോക്കുവാൻ ചെല്ലും നിശ്ചയം.

ക്രിസ്തി: അവന്റെ സ്വഭാവത്തിന്നു ആ വഴി തന്നെ രസം
തോന്നുകകൊണ്ടു അവൻ സംശയം കൂടാതെ അവിടെ പോകും, പക്ഷേ
മരിക്കയും ചെയ്യും.

അപ്പോൾ ദെമാസ്വാമി: എന്നാൽ നിങ്ങൾ നോക്കുവാൻ വരുന്നില്ലയോ
എന്നു പിന്നെയും വിളിച്ചു.

ക്രിസ്തി: ദെമാവെ! നീ കർത്താവിന്റെ നേർവ്വഴികൾക്കു ഒരു വൈരി
ആകുന്നു; നിന്റെ തിരിപ്പു നിമിത്തം അവന്റെ സേവകന്മാരിൽ ഒരുവൻ നിന്നെ
വിധിച്ചുമിരിക്കുന്നു; ഞങ്ങളെയും നിന്റെ നാശത്തിലകപ്പെടുത്തുവാൻ
നോക്കുന്നതിന്നു എന്തു കാരണം? ഞങ്ങൾ നേർവ്വഴി തെറ്റിയാൽ കർത്താവ്
അത് കേട്ടു; ഞങ്ങൾ ധൈര്യത്തോടെ ഇരിപ്പാൻ ആഗ്രഹിക്കുന്ന സ്ഥലത്തു
അപമാനിക്കും.

ദെമാ: നമുക്കു എല്ലാവർക്കും ഒരു മതംതന്നെ അല്ലയോ? നിങ്ങൾ അല്പം
താമസിച്ചാൽ ഞാനും കൂട യാത്രയാകും എന്നു പറഞ്ഞു.

ക്രിസ്തി: നിന്റെ പേർ എന്തു? ഞാൻ വിളിച്ചത് തന്നെ അല്ലയോ.

ദെമാ: അതെ ദേമാ എന്നു വേദപുസ്തകത്തിൽ എന്റെ സാക്ഷാൽ പേർ;
ഞാൻ അബ്രഹാമിന്റെ പുത്രനാകുന്നു.

ക്രിസ്തി: നിന്നെ ഞാൻ അറിയും; നിന്റെ മൂത്തച്ഛൻ ഗഹജിയും നിന്റെ
അച്ഛൻ യൂദാവുമായിരുന്നുവല്ലൊ? അവരുടെ പ്രവൃത്തി നീയും ശീലിച്ചു
പിശാചിന്റെ സേവകനായി തീർന്നു; നിന്റെ അച്ഛൻ ദ്രോഹിയായി
മരിച്ചപ്രകാരം നിണക്കും വരും; ഞങ്ങൾ രാജാവിന്റെ സന്നിധാനത്തിൽ
എത്തുമ്പോൾ നിന്റെ കാര്യം നന്നായി അറിയിക്കും.

എന്നു പറഞ്ഞാറെ സഞ്ചാരികൾ യാത്രയായി. അതിന്റെ ശേഷം
ഐഹികസക്തനമ്പ്യാർ മുതലായവർ ലാഭഗിരിയുടെ അടിയിൽ എത്തിയപ്പോൾ,

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/302&oldid=200003" എന്ന താളിൽനിന്ന് ശേഖരിച്ചത്