താൾ:33A11415.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 107

ധർമ്മവും അധർമ്മവും എന്നിവർ ഇരിവരും
എന്നിയെ സഹായം മറ്റില്ലൊരുവനും തദാ
എന്നു വില്വപുരാണത്തിൽ ഞാൻ കണ്ടിരിക്കുന്നു.

ഗുരു. സംശയമില്ല. മനുഷ്യർക്കു എല്ലാവർക്കും മരണവും, പിന്നെ ന്യായവിധിയും
വെച്ചു കിടക്കുന്നു. നളകഥയിൽ യമൻ ചൊല്ലിയ വാക്കു പറയാം.
അതാവിതു:
ധർമ്മാനുകുലമാം കർമ്മങ്ങൾ ചെയ്യുന്ന
കർമ്മിക്കു ശർമ്മം കരസ്ഥം എന്നോർക്ക നീ
ദുർമ്മാർഗ്ഗം ഓരൊന്നു ചെയ്യുന്ന പാപിക്കു
മർമ്മോപഘാതത്തിനീശ്വരൻ ഞാൻ എടൊ
ഘോരൻ കൃതാന്തൻ എന്നോർത്തു പോകണ്ടെടാ
സാരധർമ്മിഷ്ടങ്കൽ എത്രയും കോമളൻ. (1 പാദം)
എന്നീവണ്ണം മനുഷ്യർക്കു രണ്ടു വഴിയെ ഉള്ളു.

നായർ. യമൻ എന്നൊരുത്തൻ ഉണ്ടോ?

ഗുരു. യമൻ തന്നെ ഇല്ല; അവനിൽ ആരോപിച്ചഗുണങ്ങൾ, പടെച്ചവനിൽ ഉണ്ടു
താനും. സകല ആത്മാക്കളും അവനുള്ളവ ആകകൊണ്ടു, അവൻ മാത്രം
സകലർക്കും വിസ്തരിച്ചു, വിധി കല്പിക്കും. നമ്മുടെ ക്രിയകൾ എല്ലാം
എഴുതി കിടക്കുന്ന പുസ്തകങ്ങൾ അവന്റെ പക്കൽ ഉണ്ടു. (1 പാദം)

ചിത്രഗുപ്തൻ വരെച്ചിട്ടു കിടക്കുന്ന
പത്രം നുരുമ്പിച്ചു പൊം എന്നു ഭാവമൊ
ബോധിച്ചുവൊ? അതു ഓലയല്ല, കടലാസ്സുമല്ല. അവനവൻ ചെയ്തതിന്റെ
വിവരം കെടാത വണ്ണം വരെച്ചിട്ടു കിടക്കുന്നു താനും.

നായർ. ഇപ്പോഴത്തെ ജനങ്ങൾക്കു ഇതിന്റെ ഓർമ്മ ഇല്ല. കഷ്ടം.

ഗുരു. അതിപ്പോൾ മാത്രമല്ല; പണ്ടു പണ്ടെ മനുഷ്യർക്കു ഇതിന്റെ വിചാരം
വിട്ടു എങ്കിലും ന്യായവിധി വരും, എന്നു തോന്നും വണ്ണം, എല്ലാവരുടെ
ആന്തരത്തിൽ തന്നെ ഒരു ശല്യം തറെച്ചിരിക്കുന്നു.

നായർ. അതു എന്താകുന്നു?

ഗുരു. ഭയം തന്നെ. അതിനാൽ രാത്രിഭയം, ഗ്രഹണഭയം, ശ്മശാനഭയം, മുതലായ
ഭയഭേദങ്ങൾ ഒക്കയും ഉണ്ടാകുന്നു. സകല മനുഷ്യരും തീക്കൊള്ളിമേലെ
മീറു കളിക്കുമ്പോലെ, ചിലപ്പോൾ തീയുടെ ചുടു ദൂരത്തുനിന്നു
അറിഞ്ഞു വരുന്നു, അപ്പോൾ ലോകത്തിന്നു നാശം അടുത്തു, നമുക്കും
നാശം അടുത്തു എന്നുള്ള ഭാവം തോന്നി തങ്ങളെ ഞെട്ടിക്കുന്നു. (1
പാദം)

പാപങ്ങൾ ചെയ്യും നരൻ വിജൃംഭിച്ച
പാപങ്ങൾ തന്നെ ഭയത്തിന്നു കാരണം

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/179&oldid=199876" എന്ന താളിൽനിന്ന് ശേഖരിച്ചത്