താൾ:33A11414.pdf/456

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 384 —

ബഹുമാനത്തൊടെ എല്ബൊ തുരുത്തിയിൽ പാർപ്പിച്ചു. അനന്തരം
കൊന്നു പൊയ രാജാവിന്റെ അനുജൻ ഇങ്ക്ളിഷ്ക്കാരുടെ മത പ്ര
കാരം ഫ്രാഞ്ചിയിൽ മടങ്ങി ചെന്നു 18 ാം ലുദ്വിഗ് എന്നപെർ ധ
രിച്ചു രാജാക്കന്മാരൊടിണങ്ങി ഇങ്ക്ളിഷ്കാർ മൂന്നു വർഷം അമെ
രിക്കയൊടു സമുദ്രത്തിനായി പൊരുതു കൊണ്ടു സന്ധിച്ചതിനാൽ
പട എല്ലാടവും അമർന്നു പൊയി. ശെഷം സംശയങ്ങളെല്ലാം തീർ
ക്കെണ്ടതിന്നു രാജാക്കന്മാർ എല്ലാവരും വിയന്നയിൽ കൂടി മണ്ഡല
സഭയായിരുന്നു കവർച്ച വിഭാഗം വിചാരിക്കുമ്പൊൾ രുസ്യർ
പൊലനാടും പ്രുസ്യർ സഹ്സനാടും ഖണ്ഡിച്ചു ചൊദിച്ചതിനാൽ
ശെഷമുള്ളവർ അസൂയപ്പെട്ടു തങ്ങളിൽ യുദ്ധത്തിന്നു ഒരുമ്പെടുകയും
ചെയ്തു. അനന്തരം രാജാക്കന്മാർ പ്രജകളുടെ അനിഷ്ടവും ചെലവിൻ
പൊരായ്കയും വിചാരിച്ചു തമ്മിൽ ഇണങ്ങി പ്രുസ്യന്നു റൈൻ
നാടും സഹ്സപാതിയും രുസ്യന്നു വൊലനാടു മിക്കതും ഔസ്ത്രിയ
ന്നു വടക്കെ ഇതുല്യയും മല്താ ഹെല്ഗൊലന്ത് യൊന്യ തുരു
ത്തികളെ ബ്രീത്ത്യന്നും വിധിച്ചു സമർപ്പിച്ചു ഫ്രാഞ്ചിയൊടു തെ
ക്കും വടക്കും എതിരിടുവാൻ പ്രാപ്തി ഉണ്ടാകെണ്ടതിന്നു നെനുവനാടു
സൎദ്ദിന്യന്റെ ശാസനയിൽ എല്പിച്ചു ബല്ഗ്യനാടു ഹൊല്ലന്തർ
ക്ക കൊടുത്തുർമൊന്യർക്ക ഒരു രാജാവല്ല മുപ്പത്ച്ചില്വാനം വാഴ്ച
കൾ കൂടി അന്യൊന്യം സത്യം ചെയ്തു ഐക്യം വരുത്തണമെ
ന്നു കല്പിച്ചു ഉത്തമനായ വില്ബഫൊർസ്സകാഫ്രിയുടെ സങ്കടം
ഇടവിടാതെ ബൊധിപ്പിക്കകൊണ്ടു അഫ്രിക്കയിലെ അടിമക്കച്ചൊ
ടം ഇനി മെലാൽ ആർക്കും അരുത് എന്നു നിശ്ചയം വരുത്തുകയും
ചെയ്തു. ഇപ്രകാരമെല്ലാം വെച്ചുതീൎത്തതിനു മുമ്പെ നപൊല്യാൻ
ഫ്റാഞ്ചി പടകളുടെ മാറാത്ത രജ്ഞനനിനെച്ചു 1815 ാം ക്രി. അ.
കപ്പലെറി ഫ്റാഞ്ചിയിൽ ഇറങ്ങി പട കൂടാതെ 20 ദിവസത്തി
ന്നകം പരീസ പട്ടണത്തൊളം ഒടി പ്രവെശിച്ചു മുമ്പെ പൊലെ
കൈസരായി വാണു യുരൊപയിൽ ഒക്കയും ഭയം നിറെക്കയും ചെ
യ്തു. അവന്നു എകബന്ധുവായ മുരത്ത് ഇതല്യയിൽ അകാലമായ
യുദ്ധം തുടങ്ങുമ്പൊൾ ഔസ്ത്രിയർ ജയിച്ച സിക്കില്യനെ വാഴിക്ക
യും ചെയ്തു. ശെഷമുള്ളവർ ഒരുമിച്ചു നപൊല്യൊനെ ശപിച്ചു മാനു
ഷ വൈരി എന്നു കല്പിച്ചു അനന്ത പട്ടാളങ്ങളെ അയച്ചപ്പൊൾ
അവൻ ബദ്ധപ്പെട്ടു നാൽഗ്യയിൽ പ്രവെശിച്ചു പ്രുസ്യരൊടും ഇ
ങ്ക്ളിഷ്കാരൊടും നാലു ദിവസം പൊരുതു 18 കൂൻ വാത്തർലൊ
പൊർക്കളത്തിൽ അശെഷം തൊറ്റു രാജ്യം മകനിൽ എല്പിക്ക
യും ചെയ്തു. എങ്കിലും ശത്രുക്കൾപനിന്നിൽ എത്തിയ ശെഷം
18ാം ലുദ്വിഗെ വാഴിച്ചു ഫ്റാഞ്ചിവംശത്തൊടു വളരെ പിഴവാങ്ങി
നപൊല്യൊന്നെ ഹെലെന തുരുത്തിയിൽ അയച്ചു മരണത്തൊളം
1821ാം ക്രി. അ. പാർപ്പിക്കയും ചെയ്തു. അക്കാലം അലക്ഷന്തർ
ദൈവകൃതങ്ങളെ അറിഞ്ഞു. ശെഷം രാജാക്കന്മാരെല്ലാവരൊടും കൂടി
നിരൂപിച്ചു യെശുക്രിസ്തു തന്നെ മനുഷ്യ ജാതിക്ക ഉടയവൻ ഞങ്ങൾ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/456&oldid=199679" എന്ന താളിൽനിന്ന് ശേഖരിച്ചത്