താൾ:33A11414.pdf/448

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 376 —

തുജയിച്ചു ശത്രുക്കളെ രാജ്യത്തിൽനിന്നു എങ്ങും ആട്ടിക്കളകയും ചെ
യ്തു. എന്നിട്ടും സൌഖ്യം വന്നില്ല. സഭാവിവാദങ്ങൾ രാജ്യത്തെ നി
ത്യം ഇളക്കി അലക്ഷന്ത്ര്യ കൊംസ്കന്തീനപുരികളിലെ മെലദ്ധ്യക്ഷ
ന്മാർ തങ്ങളിലുമുള്ള അസൂയനിമിത്തം വിഭാഗങ്ങളും തർക്കങ്ങളും
സഭയെ നിത്യം ഭ്രമിപ്പിച്ചു പലവിധ നാശങ്ങൾക്ക സംഗതിവരു
ത്തികൊണ്ടിരുന്നു. അർക്കാദ്യൻ കൈസരുടെ കാലത്തിൽ അലക്ഷ
ന്ത്ര്യയിലെ മെലദ്ധ്യക്ഷനായ തെയൊഫിലൻ നിസ്സാരകുറ്റങ്ങളെ
ചൊല്ലി മഹാഭക്തനായ യൊഹനാൻ ക്രുസസ്തൊമൻ എന്ന കൊംസ്ത
ന്തീനപുരിയിലെ മെലക്ഷ്യന്നു സ്ഥാനഭ്രംശവും നാടുകടത്തലും വരു
ത്തി. 2 ാംതെയൊദൊസ്യൻ വാഴും കാലം കുരില്ലൻ എന്ന അലക്ഷ
ന്ത്ര്യമെലദ്ധ്യക്ഷൻ കൊംസ്കന്തീനപുരിയിലെ നെസ്തൊര്യനുമായി
യെശുവിങ്കലെ ദിവ്യമാനുഷ സ്വഭാവങ്ങളെകുറിച്ചു വാദം തുടങ്ങി
ആയതു തീർപ്പാൻ 431ാം ക്രി. അ. എഫെസിൽ സാധാരണസഭാ
സംഘം കൂടി വിസ്തരിച്ചു നെസ്തൊര്യന്റെ ഉപദെശം തെറ്റുതന്നെ
എന്നു നിശ്ചയിച്ചു അവനെ സ്ഥാനത്തുനിന്നും രാജ്യത്തിൽനിന്നും
ഭ്രഷ്ടനാക്കി എങ്കിലും അവന്റെ പക്ഷക്കാർ കിഴക്കൊട്ടു പുറപ്പെട്ടു
മെസൊപതാമ്യയിലും മറ്റും ചെന്നു പാൎത്തു യെശുവിലെ സ്വഭാവ
ങ്ങളെ വെർതിരിക്കുന്ന ഉപദെശം കിഴക്കെ ജാതികളിൽ ഘൊഷി
ച്ചുപരത്തുകയും ചെയ്തു. അനന്തരം കുരില്ലൻ ജയംകൊണ്ട സംഗതി
യാൽ മദിച്ചു പല അസഹ്യങ്ങളെകൊണ്ടു പ്രത്യെകം സുറിയനാട്ടി
ലെ പാതിരിമാരെ ഉപദ്രവിച്ചു അനെകർ സഭയെവിട്ടു നെസ്തൊര്യ
രൊടു ചെരുവാൻ സംഗതിവരുത്തി യെശുവിലുള്ള ദിവ്യമാനുഷ
സ്വഭാവങ്ങൾ രണ്ടല്ല മുറ്റും ഒന്നത്രെ എന്നുപദെശിച്ചത് അവന്റെ
അനന്തരവനായ യദിയൊസ്ക്കൂരൻ എഫെസിലെ സാധാരണസഭാ
സംഘത്തെകൊണ്ടു നടത്തുകയും ചെയ്തു. അപ്പൊൾ സന്യാസി ഭീരു
വായ 2 ാംതെയൊദൊസ്യൻ മരിച്ചു അനന്തരവനായ മൎത്ത്യാൻ കൈ
സർ 459ാം ക്രി. അ. ഒരു പുതിയ സഭാസംഘം ഖല്ക്കെദൊനിൽ ചെ
ൎത്തു രൊമാദ്ധ്യക്ഷനായ ഒന്നാം ലെയൊവിന്റെ സഹായത്താൽ സുവി
ശെഷസത്യംപൊല ആ ഉപദെശം ഉറപ്പിച്ചാറെ ഏകസ്വഭാവക്കാർ
ആ സംഘവിധികളെ വിരൊധിച്ചു കനാൻ മിസ്രരാജ്യങ്ങളിൽ
ചിലവട്ടം കലഹിച്ചു സഭയിൽനിന്നു പിരിഞ്ഞുപൊയി. ചില
കൈസർമ്മാർ നയഭയങ്ങളെകൊണ്ടു വിവാദം തീർപ്പാൻ ശ്രമിച്ച
തെല്ലാം അസാദ്ധ്യമായി. ഒടുവിൽ ഹെരക്ലിയൻ കൈസർ യെശു
വിൽ രണ്ടു സ്വഭാവങ്ങൾ ഉണ്ടെങ്കിലും ഒരു ചിത്തമെ ഉള്ള എന്നു
പറഞ്ഞു ഇരുവകക്കാരെ ഒന്നാക്കുവാൻ ശ്രമിച്ചപ്പൊൾ വാദം പുതുതാ
യി ജ്വലിച്ചും ഏകചിത്തക്കാരെന്നൊരു പുതിയപക്ഷത്തിന്നുല്പത്തി
യായ്തീരുകയും ചെയ്തു. ഇങ്ങിനെ ഉള്ള കലഹങ്ങളിൽ മൂപ്പന്മാർ സ
ത്യവും സഭാസൌഖ്യവുമല്ല കൈസർമ്മാരുടെ പ്രസാദമത്രെ കാംക്ഷി
ച്ചന്വെഷിച്ചത്കൊണ്ടു വിശ്ചാസസ്നെഹങ്ങളും ഏറ്റം കുറഞ്ഞു ക്രി
സ്തുസഭ ഉണക്ക മരത്തിനു തുല്യമായി പൊകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/448&oldid=199671" എന്ന താളിൽനിന്ന് ശേഖരിച്ചത്