താൾ:33A11414.pdf/425

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 353 —

6. കയിന്യരും ശെത്യരും

ഹവ്വ പിന്നെയും ഒരു പുത്രനെ പ്രസവിച്ചാറെ ആ സന്തതിയാ
യ ശെത്യർ എദനിൽ തന്നെ പാർത്തുകൊണ്ടിരുന്നു. ദൂരെ പാർക്കുന്ന
കയിനും സന്തതിയും യഹൊവെക്കും മാതാപിതാക്കന്മാർക്കും അകല
യാകുന്നു എങ്കിലും കുണ്ഠത്വം കൂടാതെ ഐഹികത്തിൽ സുഖിക്കെ
ണ്ടതിന്നു പല ഉപായങ്ങളെ വിചാരിച്ചു നാനാവിദ്യകളെ സങ്കല്
പിച്ചു തുടങ്ങി. അതിൽ കയിൻ ഒന്നാം പട്ടണം തീർത്തു യാബാൽ
കന്നുകാലി കൂട്ടങ്ങളൊടു സഞ്ചരിച്ചു യൂബാൽ സംഗീതത്തിന്നു കൎത്താ
വായി തുബല്കയിൻ ചെമ്പും ഇരിമ്പും കൊട്ടി ആഭരണായുധങ്ങ
ളെയും നിർമ്മിച്ചു തുടങ്ങി. ഈ മൂവരുടെ അച്ഛനായ ലാമക്ക് രണ്ടു
സ്ത്രീകളെ എടുപ്പാൻ തുനിഞ്ഞു പുത്രസമ്പത്തു നിമിത്തം സന്തൊഷി
ച്ചു യഹൈാവയിൽ ആശ്രയമില്ലാത്തവനെങ്കിലും നിർഭയനായി വാ
ണുകൊണ്ടിരുന്നു. ശെത്യർ അങ്ങിനെ അല്ല അവരിൽ എഴാമവനായ
ഹനൊക്ക് ദുഷ്ടന്മാർക്കന്യായ വിധി വരും എന്നു പ്രവദിച്ചു. ഇള
കാത്ത ഭക്തിയൊടെ നടക്കയാൽ മരണത്തെ കാണാതെ ജീവനൊ
ടെ എടുക്കപ്പെട്ട യഹൊവയൊടു ചെൎന്നു അവന്റെ പൌത്രനായ ലാ
മക്ക് കൃഷി നടത്തുകയിൽ യഹൊവ ഭൂമിയിൽ വരുത്തിയ ശാപ
ത്തെ അറിഞ്ഞു നൊഹ എന്ന പുത്രനാൽ ആശ്വാസം ലഭിക്കും എന്നു
വിശ്വസിച്ചിരുന്നു. ഇവർ മുതലായ നീതിമാന്മാർ യഹൊവയെയും
വാഗ്ദത്ത സാരത്തെയും മറക്കാതെ 900 വർഷത്തൊളം ദീർഘായു
സ്സുകളാക കൊണ്ടു ശെഷമുള്ളവരിലും ആ ഒൎമ്മയെ ഉറപ്പിക്കയും ചെയ്തു.

7. ജലപ്രളയം

എന്നാറെ മനുഷ്യജാതി വർദ്ധിച്ചു രണ്ടു സന്തതിയും ഇട കല
ൎന്നു വരുമളവിൽ സത്യകെടു അധികമായി ഇരുവകക്കാരും തടുത്തു
കൂടാത്തവണ്ണം ദുഷിച്ചു പൊയി ദിനമ്പ്രതി കൊടിയ പാപങ്ങളെ
ജനിപ്പിക്കയും ചെയ്തു. പത്താം കരുന്തലയിൽ അക്രമംഭൂമിയിൽ നി
റഞ്ഞുവന്നപ്പൊൾ യഹൊവനൊഹയെ മാത്രം നീതിമാന്മാരിൽ നി
ന്നു ശെഷിച്ചെന്നു കണ്ടു അവനൊടു ഭൂവിൽ പാൎക്കുന്നതെല്ലാം മുടി
ച്ചു കളയെണമെന്നും നീയും കുഡുംബത്തിലെ എഴ ആത്മാക്കളും തെ
റ്റിപൊകെണ്ടതിന്നു ഇതിന്ന പ്രകാരം ഒരു പെട്ടകം കെട്ടി തീൎത്തു
നാല്ക്കാലി പക്ഷി ജാതികളിൽനിന്നു ഈരണ്ടീരണ്ടുകരെറ്റി കൊ
ളെള്ളണമെന്നും തിരുവുള്ളം അറിയിച്ചു മനുഷ്യനുണ്ടായ 1656 ാ മതിൽ
മീത്തൽ നിന്നു മഴയും പാതാളത്തിലെ ഉറവു നീരും ഭൂമിയിൽ ഒഴുകി
കവിഞ്ഞു കയറി അത്യുയന്നത പൎവ്വതങ്ങളും പെരുങ്കടലിൽ മുങ്ങി പൊ
യി ഭൂമിക്കും അതിൽ വാഴുന്നവററിന്നും മൂലനാശം വരികയും ചെയ്തു
പെട്ടകവും അതിൽ ഉള്ളത് എപ്പെൎപ്പെട്ടത്തു മാത്രം ഒഴിഞ്ഞു പാൎത്ത
തെയുള്ള.

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/425&oldid=199648" എന്ന താളിൽനിന്ന് ശേഖരിച്ചത്