താൾ:33A11414.pdf/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 339 —

മനി (മണി) സ്വദെശത്തിൽ നടപ്പായി കണ്ട ദ്വന്ദ്വജ്ഞാന
ത്തെ വിടാതെ ക്രിസ്തുവചനത്തൊട കലക്കി സത്യത്തിന്റെ ഛായ
യും കരെറ്റിയാറെ ഇക്കരെക്കും മറ്റും ശിഷ്യരെ ചേൎത്തുകൊള്ളു
ന്ന ദൂതരെ അയച്ചു (270 കി). ആയവർ മലയാളത്തിൽ വൎദ്ധിച്ചു
മണിഗ്രാമം ഊരിനെ ഉണ്ടാക്കി എന്ന ചിലരുടെ പക്ഷം. അതിൽ
പിന്നെ അരീയൻ എന്ന ഒരു മിസ്രക്കാരൻ ദൈവപുത്രൻ സ്രഷ്ടാവ
ല്ല, സൃഷ്ടികളിൽ ആദിമസൃഷ്ടി അത്രെ എന്നു പറയുമ്പൊൾ സഭ
യിൽ എങ്ങും ഛിദ്രം ഉണ്ടായി (320). ആ വിവാദം തീൎത്തു ഐ
കമത്യം വരുത്തുവാൻ സഭാവാഴികളുടെ സംഘം വെണം എന്ന മാർ
ഗ്ഗത്തെ അംഗീകരിച്ചുകൊണ്ട കൊൻസൂന്തിൻ ചക്രവൎത്തിക്കു തൊ
ന്നിയാറെ മെത്രാന്മാർ നാലു ദിക്കിൽ നിന്നും വന്നു നിരൂപിച്ച കൂട്ട
ത്തിൽ പാർസി, ഹിന്തു ഈ രണ്ടു ഖണ്ഡത്തിന്നും മെത്രനായ യൊ
ഹനാൻ എന്ന ഒരുത്തൻ ചെരുകയും ചെയ്തു. അവർ ദൈവപുത്രൻ
സൃഷ്ടി അല്ല പിതാവൊട സമജീവനുള്ളവൻ എന്നു വെദൊക്തങ്ങളെ
ക്കൊണ്ടു നിശ്ചയിച്ചു എങ്കിലും വിവാദം അമൎന്നില്ല. ഇങ്ങിനെ
രണ്ടുമൂന്നു പക്ഷക്കാർ ഉണ്ടായ സമയത്തിൽ (330) ദെവപ്രിയൻ
എന്ന ഒരു ദ്വീപുകാരൻ സ്വരാജാവിൻ കല്പനയാലെ റൊമ മണ്ഡ
ലത്തിൽ പൊയി പാൎക്കമ്പൊൾ അവിടെ നടക്കുന്ന അറിവു പൊ
രുൾ ഒക്ക ഗ്രഹിച്ചു. അറീയപുളിപ്പു ചിലതു വെദത്തൊട കലരി
ന്നു എങ്കിലും ഹിന്തുഖണ്ഡത്തിലെക്കു മടങ്ങിയാറെ ക്രിസ്തീയ കച്ച
വടക്കാരൊടും നാട്ടുകാരൊടും ക്രിസ്തന്റെ വചനങ്ങളെ തന്റെ അറി
വു പ്രകാരം ഉപദെശിച്ചു കൊണ്ടുവന്നു (350). മറ്റും പല പ്രകാര
ത്തിൽ സത്യസൂര്യന്റെ രശ്മികൾ ചിലതും ഈ നാട്ടിൽ പറ്റി
യിട്ടുണ്ടായിരിക്കും.

5

അനന്തരം യെശുവിന്റെ അമ്മ ദെവമാതാവല്ല മനുഷ്യപുത്ര
ന്നു മാതാവത്രെ എന്നു സുറിയാണി നെസ്തൊര്യൻ വെദപ്രകാരം ഉപ
ദെശിക്കുമ്പൊൾ (430) സഭകൾക്കു പിന്നെയും വാഗ്വാദം ഉണ്ടായ
തിനാൽ സുറിയാണികൾ മിക്കവാറും നിരൂപിച്ചാറെ യെശുവെ
ക്കാളും അമ്മയെ എറ്റം ബഹുമാനിക്കുന്ന യവനസഭയെ വിട്ടുപിരി
ഞ്ഞു നെസ്തൊര്യന്റെ ഉപദെശം കൈക്കൊണ്ടു; പാർസി സഭക്കാരും
അവരുടെ പക്ഷം നിന്നു. പടിഞ്ഞാറെ സഹൊദരന്മാർ ഞങ്ങളെ
ചെൎത്തുകൊള്ളുന്നില്ലല്ലൊ കിഴക്കെ പുറജാതികളെ പൊയി കണ്ടു സ
ഹൊദരരാക്കി സമ്പാദിക്കണം എന്നുവെച്ചു മലയും കടലും കടന്നു അ
റിവില്ലാത്ത ജാതികൾക്ക ദെവബൊധം വരുത്തുവാൻ തുടങ്ങി. ഇ
പ്രകാരം നെസ്തൊര്യൻ കിഴക്കെ ദിക്കുകളിൽ പരന്നു വൎദ്ധിക്കും കാ
ലം അവരിൽ കൂടിയ കൊസ്മാ എന്ന സന്യാസി കപ്പൽ വഴിയാ
യി (580) സിംഹളദ്വീപിൽ ചെന്നപ്പോൾ പാർസി ക്രിസ്ത്യാനിക
ളെ വളരെ കണ്ടു. അവരിൽ ധനവാന്മാർ എടുപ്പിച്ച പള്ളിയിലും
പ്രവെശിച്ചാറെ സഭക്കാൎക്ക ഉപദെശിച്ചു വരുന്ന മൂപ്പൻ പാർസി

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/411&oldid=199634" എന്ന താളിൽനിന്ന് ശേഖരിച്ചത്