താൾ:33A11414.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 338 —

നരും മിസ്രരാജ്യത്തിൽനിന്നു കപ്പൽ കയറി നിത്യം ഈ രാജ്യ
ത്തിൽ വന്നവാറും കച്ചവടം നടത്തി പാൎത്തവാറും പല ഇടത്തും അ
റിയിച്ചിട്ടുണ്ടു. മഹാരൊമചക്രവൎത്തിയുടെ പ്രജകൾ എന്ന പ്രസിദ്ധ
മാകക്കൊണ്ടും കച്ചവടത്താൽ വൎദ്ധിച്ചുണ്ടാകുന്ന ദ്രവ്യാഗ്രഹം കൊ
ണ്ടും കൊയ്മയും നാടുവാഴികളും ഈ വന്നു പോകുന്നവർക്ക വിരൊധം
കാട്ടാതവണ്ണം ശങ്കിച്ചിരുന്നു. അപ്പൊൾ ബ്രാഹ്മണർക്കല്ല ശ്രമണർ
എന്ന ബൌദ്ധന്മാരുടെ മതഭെദത്തിന്നും ഈ കെരളത്തിൽ ആധിക്യം
ഉണ്ടു എന്നു തൊന്നുന്നു. ഇപ്പൊഴത്തെ ആചാരവും അനാചാരവും അ
ന്ന ഇല്ല. ആയതുകൊണ്ടു യഹൂദരും വ്യാപാരം ചെയ്ത സിംഹളം എ
ന്ന ഈഴത്തിൽ കൂടി ഇരുന്നു കൊടുങ്ങല്ലൂരിൽ കൂടവന്ന ചിലകാലം
പാൎത്തപ്പൊൾ ഭാസ്കരരവിവർമ്മാവു എന്ന പെരുമാൾ വളരെ പ്രസാ
ദിച്ചു അവരിൽ ശ്രെഷ്ഠനായ യുസ്സുഫ ഇറവ്വാനുക്കും അവൻ സന്തതി
ക്കും അഞ്ചുവണ്ണം എന്ന ദെശവും നാടുവാഴി സ്ഥാനവും കൊടുത്തു.
വെണാടു, വെണാവലിനാടു. എറനാടു വള്ളുവനാടു നെടുമ്പൂറയൂർനാടു
ഇവറ്റിൽ കത്താക്കന്മാരായ തമ്പ്രാക്കന്മാരെയും മറ്റും സാക്ഷികളാ
ക്കി മുയിരിക്കൊട്ടു ഇരുന്നരുളിചെപ്പുപത്രം എഴുതിക്കയും ചെയ്തു
(200-300 ക്രിസ്താബ്ദം). ആ യഹൂദന്മാൎക്ക ക്രിസ്തസുവിശെഷം
എബ്രയഭാഷയിൽ എഴുതിയ ഒരു പുസ്തകം ഉണ്ടായിരുന്നു എന്നു തോ
ന്നുന്നു. മിസ്രയിലെ ശാസ്ത്രിയായ പന്തൈനൻ (190 ക്രി.) പുറപ്പെട്ടു
കിഴക്കെ രാജ്യങ്ങളിൽ സുവിശെഷം അറിയിച്ചു. ഈ ഖണ്ഡ
ത്തൊളം വന്നപ്പൊൾ എബ്രയ സുവിശെഷവും ക്രിസ്തുമാർഗ്ഗത്തിന്റെ
അടയാളങ്ങൾ ചിലതും ഇവിടെ കണ്ടിരിക്കുന്നു.

4

അപ്പൊൾ ഈ നാട്ടുകാർ കപ്പൽവഴിയായി പൊയി അന്യ
രാജ്യങ്ങളെ കണ്ടു വിശെഷങ്ങളെ അറിഞ്ഞു മടങ്ങി വരുവാറായി
രുന്നു. വടക്ക കൊലനാട്ടിൽ ഒരു തമ്പ്രാട്ടി മിസ്രരാജ്യത്തെക്ക പൊ
യി മടങ്ങി വന്നു യാത്രയിൽ രക്ഷിച്ച ദെവനു സ്തുതിക്കായി കപ്പൽ
അണഞ്ഞ എഴിമലയിൽ ഒരു കരിങ്കല്ലെഴുത്തു തീൎത്തിരിക്കുന്നു. ആ
എഴിമലയിൽ തന്നെ അന്യമതക്കാർ വന്നു കിഴിഞ്ഞു കൊലത്തി
രിയെ മാൎഗ്ഗത്തിൽ കൂട്ടിയപ്പൊൾ അവൻ മാടായി നഗരത്തിലും മറ്റും
പള്ളികളെ എടുപ്പിച്ചു മതക്കാൎക്ക അങ്ങാടികളെയും തീൎത്തു. ബ്രാ
ഹ്മണൎക്കു വളരെ ദയ കാണിച്ചു എങ്കിലും പരശുരാമന്റെ ദ്വെഷ്യം
ജ്വലിച്ചു മാർഗ്ഗക്കാൎക്ക സംഹാരവും രാജാവിന്നു നീക്കവും വരുത്തി
യശെഷം അവൻ കുറയ തെക്കെ പൊയി വളർഭട്ടത്തപള്ളിയെയും
പട്ടണത്തെയും തീൎത്തു പാൎക്കയും എന്നു കെരളമാഹാത്മ്യത്തിൽ
(അദ്ധ്യ. 54) പറയുന്നു. ഈ വന്നവർ സത്യക്രിസ്തിയാനികളൊ സു
വിശെഷപ്പൊന്നിന്റെ മാറ്റു കുറെച്ചു വെച്ചവല്ല സമയക്കാരൊ എന്നു
നിശ്ചയിപ്പാൻ പാടില്ല. വെദം നിമിത്തം അഹമ്മതിയാൽ തൎക്കം
പറയുന്നവർ എപ്പൊഴും ഉണ്ടായിരുന്നു. അപ്രകാരം പാർസിക്കാരനായ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/410&oldid=199633" എന്ന താളിൽനിന്ന് ശേഖരിച്ചത്