താൾ:33A11414.pdf/343

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

—271—

ത്തുള്ള കാപിരിനെ ഒക്കെയും പിടിച്ചുമാർഗ്ഗംചെയ്ത ഇസ്ലാമാ
ക്കി. (1783 ക്രിസ്താബ്ദം.)

പിന്നെ മലയാളത്തിൽഉള്ള കാപിരിനെയും തമ്പുരാക്കന്മാ
രെയും മറ്റും കാവിർആയിട്ടുള്ള എല്ലാവരെയും പിടിച്ച ഇസ്ലാ
മാക്കെണമെന്നും അമ്പലവുംബുദ്ദും ഒക്കെയുംവെടിവെച്ച ഉടച്ചകള
യെണമെന്നും കല്പിച്ചു. അപ്രകാരം പലജാതികളായ കാപിരിനെ
ഒക്കെപിടിച്ച അതിൽ തമ്പുരാക്കന്മാരെയും പലയജമാനന്മാരെയും
ഒക്കെ ബലത്താലെ പിടിച്ചു. അപ്പോൾ ചിലർഒക്കെ പൊൻതമ്പു
രാന്റെ അവിടയും പരദേശത്തുപോയി പാൎക്കയുംചെയ്തു. മാൎഗ്ഗക്കാർ
മുതലായവരിൽ ചിലർ ഒളിച്ചഉരുവിൽ കയറി ഗോവയിൽ പോ
കയുംചെയ്തു. പിന്നെ സുൽത്താൻ കൊടകു അരചന്റെ രാജ്യത്തുചെ
ന്നു വളഞ്ഞ പടചെയ്ത നാടും അരചനെയും പിടിച്ച അരചനു മാൎഗ്ഗം
ചെയ്തു യാസീൻഖാൻ എന്ന അരചനപേരും വിളിച്ചു. ആനാട്ടിൽ
നിന്നും അമ്പതിനായിരം കൊടകുനാട്ടുകാരെയും പിടിച്ചു മാർഗ്ഗം
ചെയ്തു ഇസ്ലാമാക്കി മാസപ്പടിക്ക തന്റെ പാളയത്തിൽ ചേൎക്ക
യും ചെയ്തു. അരചനിക്ക കുമ്മണ്ടരെസ്ഥാനവും മാസപ്പടിയും കല്പി
ച്ച ഒന്നിച്ച പട്ടണത്തേക്ക കൊണ്ടുപോകയും ചെയ്തു . ഇങ്ങിനെ രണ്ട
നൂറായിരം പലജാതിക്കാരയും പിടിച്ച ഇസ്ലാമാക്കിയിരിക്കു
ന്നു. ഏറിയ അമ്പലവുംബുദും ഒക്കെതച്ചുടെച്ചു നിരത്തുകയും ചെയ്തു.
ഇസ്ലാം മാർഗ്ഗവും ദീനും ശെറകും * ഞെറിയായി വരുമ്പോൾ 1660
-തിൽ കൊല്ലം 825-മാണ്ടു റോമായിൽനിന്നു പാപ്പായുടെ പ്രമാണ
ത്താലെ കൎമ്മലീത്താദർശനമെന്ന പേരും വിളിച്ച യൌസെപ്പമെത്രാൻ
കൊച്ചിയിൽ വന്നാറെ കടുത്തുരുത്തിയിൽ വലിയപള്ളിക്കാരും ക
ടവിൽ ചാണ്ടികത്തനാരും കൂടെ സത്യത്തോടമറുത്തു വടക്കുംകൂറ്റിൽ
സ്വരൂപത്തെവന്നകണ്ട അവിടെനിന്നും കോട്ടയിൽബോധിപ്പിച്ചു
മെത്രാനെ വരുത്തി വലിയപള്ളിയിൽ ഇരുത്തുകയും ചെയ്തു . ആയാ
ളെ ഞങ്ങൾ അനുസരിച്ചില്ല. അതുകൊണ്ടു മാർതൊമ്മാമെത്രാൻ തറ
വാട്ടിൽ നിന്ന പനങ്കുഴ ചാണ്ടിക്കത്തനാരെ വരുത്തി അയാൾക്കു വേ
ണ്ടുന്ന ദ്രവ്യം കൊടുത്തു. ബുദ്ധിസാതിപ്പിച്ചു യൊസെപ്പമെത്രാൻ
1663 കൊല്ലം 828-ൽ കുറവലങ്ങാട്ട പള്ളിയിൽ വെച്ച ചാണ്ടിക
ത്തനാരെ മെത്രാനായിട്ട വാഴിച്ചു. അവർ രണ്ടു പേരും കൂടെ ഉത്സാ
ഹിച്ച ഏതാനും ജനങ്ങളെ വശത്തിലാക്കി. അതിൽകൂടിയ ആളു
കൾ പഴെകൂറ്റുകാരെന്നും പേർതിരിഞ്ഞ ഞങ്ങൾ പുത്തൻകൂറ്റുകാ
രെന്നും വിളിച്ചു. ഇങ്ങനെ കുറഞ്ഞാരുകാലം ചെന്നപ്പോൾ അവർ
രണ്ടുപേരും കഴിഞ്ഞശേഷം കൎമ്മലിത്താ എന്ന പേരും വിളിച്ചു താടി
നീട്ടി ഒരു മെത്രാൻവന്നു ഞങ്ങൾ പറങ്കിയല്ലെന്നും ജനങ്ങളെ പറഞ്ഞു
ബാധിപ്പിച്ചു വരാപ്പുഴെ മെത്രാനായിട്ട അവിടെ പാൎത്തുവന്നു.
1662-ൽ കൊല്ലം 827-മാണ്ട മെടമാസം 27൹ പറങ്കിപോയി ലന്ത

* സഭായോഗം

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/343&oldid=199566" എന്ന താളിൽനിന്ന് ശേഖരിച്ചത്