താൾ:33A11414.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xix

പരിഗണിക്കയും വേണ്ട-ചരിത്രം മുഴുവൻ തങ്ങളുടെ തലയിൽ
കയറിക്കുടിയിരിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെയോ ഡോഗ്മയുടെയോ
കണക്കിന് സൃഷ്ടിച്ചുകളയാം എന്ന ഭാവത്തിൽ 'ബുദ്ധിജീവികൾ'
പ്രബന്ധങ്ങൾ ചമയ്ക്കക്കുന്ന ഇക്കാലത്തു മൗലിക ഉപാദാനങ്ങൾ തേടിപ്പിടിച്ചു
അപഗ്രഥിച്ച ഗുണ്ടർട്ടിന്റെ മാതൃക പ്രത്യേകം ചൂണ്ടിക്കാട്ടേണ്ടിയിരിക്കുന്നു.
വളയമില്ലാതെ ചാടുന്ന പുതിയ അഭ്യാസികൾക്കു ചെറിയ വളയത്തിലൂടെ
ചാടിയ ഗുണ്ടർട്ട് എന്ന പഴയ അഭ്യാസിയെക്കുറിച്ചു മതിപ്പു തോന്നുമോ,
ആവോ!

വിജ്ഞാനാർജനത്തിൽ ഫീൽഡു വർക്കിനുള്ള പ്രാധാന്യം
വ്യക്തികളെ നേരിൽ കണ്ടു കാര്യങ്ങൾ മനസിലാക്കേണ്ടതിന്റെ ആവശ്യകത
ഗുണ്ടർട്ടു മനസ്സിലാക്കി. ഭാഷാ പഠനത്തിൽ ഇതു കൊണ്ടുണ്ടായ നേട്ടം
നിഘണ്ടുവിൽ കാണാം. ചരിത്ര പഠനത്തിലും ഫീൽഡുവർക്കിനു പ്രാധാന്യം
നൽകി. കോട്ടയം, കൊച്ചി, കൊടുങ്ങല്ലൂർ തുടങ്ങിയ സ്ഥലങ്ങളിൽ നേരിട്ടു
നടത്തുന്ന അന്വേഷണങ്ങൾ ജീവചരിത്രത്തിൽ (ഡോ. ഹെർമൻ ഗുണ്ടർട്ട്
1991) വായിക്കുക. വടക്കെ മലബാറിന്റെ ഓരോ മുക്കിലും മൂലയിലും നിന്നു
വാചിക പാരമ്പര്യങ്ങൾ അദ്ദേഹം ശേഖരിച്ചു. ഭൂസ്ഥിതി, സ്ഥലനാമം,
ആചാരങ്ങൾ, ഉത്സവങ്ങൾ, ജീവജാലങ്ങൾ എന്നിവയെക്കുറിച്ചെല്ലാം
നേരിട്ടുള്ള അന്വേഷണത്തിലൂടെയല്ലാതെ ഇത്രയേറെ വിവരങ്ങൾ
ശേഖരിക്കാനാവില്ല..പുസ്തകങ്ങളും ഗുരുനാഥന്മാരുംവഴിയാണ് എല്ലാ അറിവും
വന്നെത്തുന്നതു എന്ന ധാരണയ്ക്കു വഴിപ്പെടാതെ ജീവിതത്തിലേക്കു
ഇറങ്ങിച്ചെന്നു പഠിച്ചു എന്നതു ഗുണ്ടർട്ടിന്റെ പ്രത്യേകതയാണ്. ഒരു
ഉദാഹരണം കൊണ്ടു ഇതു വെളിവാക്കാം.

പത്തൊൻപതാം നൂറ്റാണ്ടിൽ കേരളത്തിൽ എത്ര ഇനം
നെല്ലുകളുണ്ടായിരുന്നു?

അവ വിതയ്ക്കക്കുകയും കൊയ്യുകയും ചെയ്തിരുന്നതു ഏതേതു
മാസങ്ങളിലാണ്?

ഓരോ നെല്ലിനത്തിനും എത്ര മാസം വീതം മൂപ്പുണ്ടായിരുന്നു?

ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം പറയാൻ ഏതു കേരളീയനാണ്
കഴിയുക. എന്നാൽ ഗുണ്ടർട്ടു സായിപ്പിനു സാധിക്കും. നെല്ലിനങ്ങളുടെ ഒരു
പട്ടിക ഗുണ്ടർട്ടു ശേഖരിച്ചു വച്ചിരുന്നു. മൊത്തം 58 ഇനം നെല്ലുകളുടെ
വിവരങ്ങൾ ഈ പട്ടികയിൽ കാണാം.

The German Literature Archive, Marbach am Neckar

ഇപ്പോൾ ആദ്യമായി അച്ചടിയിലെത്തുന്ന പ്രബന്ധമാണ്
നസ്രാണികളുടെ പഴമ. ആരാണ് നസ്രാണി? ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ
Nazarene, Syrian, Syro-roman, Christian എന്നു അർത്ഥം
നൽകിയിരിക്കുന്നു. ഇന്നത്തെ സുറിയാനി ക്രിസ്ത്യാനികളുടെ പരമ്പരാഗത
നാമമാണ് നസ്രാണി. നസ്രാണി എന്ന വാക്കിന്റെ നിഷ്പത്തിയെക്കുറിച്ചു
പുസ്തകങ്ങൾ പോലും മലയാളത്തിലുണ്ടായിട്ടുണ്ട്. ഇവിടെ അച്ചടിക്കുന്ന
പ്രബന്ധത്തിൽ (പുറം 340) ഗുണ്ടർട്ടു നൽകുന്ന ചിന്ത ശ്രദ്ധിക്കുക: 'ഈ
കച്ചവടക്കാർ സുറിയനാട്ടിൽനിന്നുണ്ടാക്കൊണ്ടു സുറിയാണികൾ എന്ന പേർ

"https://ml.wikisource.org/w/index.php?title=താൾ:33A11414.pdf/23&oldid=199245" എന്ന താളിൽനിന്ന് ശേഖരിച്ചത്