ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
—18—
8. മിഥ്യാപവാദം.
—— ——
(പ്രസേനൻ നായാട്ടിന്നുപോയപ്പോൾ, ഒരു സിംഹം അവനെസ്സംഹരിച്ചു. സ്യമന്തകരത്നം ജാംബവാന്റെ അധീനതയിലായി. സത്രാജിത്തിന്റെ കൈയിൽ ഈ രത്നം പണ്ടു കൃഷ്ണൻ കണ്ടിരുന്നു. ആ രത്നത്തിൽ കൃഷ്ണന്നു ആശയുണ്ടായിരുന്നുവെന്നും കൃഷ്ണനാണു് പ്രസേനനെക്കൊന്നു് രത്നാപഹരണം ചെയ്തതെന്നും ജനാപവാദം നടന്നു.)
കാലത്തിന്റെ പകൎച്ച നിനച്ചാൽ
മാലോകൎക്കു പൊറുപ്പാൻ മേലാ;
വേലികൾതന്നെ വിളവു മുടിച്ചാൽ
കാലികളെന്തു നടന്നീടുന്നു?
കപ്പലകത്തൊരു കള്ളനിരുന്നാൽ
എപ്പൊഴുമില്ലൊരു സുഖമറിയേണം.
വീട്ടിലിരിപ്പാൻ വശമില്ലാഞ്ഞാൽ
കാട്ടിലിരിക്കാം പണ്ടൊരുകാലം.
കാട്ടിൽചെന്നും കൊന്നുപറിക്കും
കൂട്ടമതിപ്പോളുണ്ടായ്‌വന്നു.
നാലുപണത്തിനു മുതലുണ്ടെന്നാൽ
നാട്ടിലിരിപ്പാനെളുതല്ലേതും.
നല്ലമനോഗുണമുള്ള ജനത്തെ
കൊല്ലാനിന്നൊരു മടിയില്ലേതും.
പത്തമ്പതുപറനെല്ലുണ്ടെന്നുടെ
പത്തായങ്ങളിലളവേ കണ്ടതെ-