താൾ:സുധാംഗദ.djvu/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പൊന്നും നവരത്നജാലവും വെള്ളിയു—
മൊന്നും വിളയും കഹ്നികളൊട്ടങ്ങനെ;
ചുങ്ക,മാദായനികുതിയും, കപ്പവും
ചെങ്കോലു,മോരോ കരങ്ങളുമങ്ങനെ;
സാമന്തസേവനം, സാമ്രാജ്യവേതനം,
സാമർത്ഥ്യശക്തമാം സേനാഗണാവനം,
നാടും, നഗരവും, സ്വീപസമൂഹവും
നീടുറ്റ നാന തുറമുഖശ്രേണിയും;
ഉത്തുംഗഗോപുരപ്രാകാരപംക്തിയും
വിദ്രുമസ്വർണ്ണസുരമ്യഹർമ്മ്യങ്ങളും;
നല്കാം നിനക്കു ഞാൻ, നല്കാം നിനക്കു ഞാൻ
ചൊല്ക നീ, യപ്പൊങ്കനിയെനിക്കേകുമോ?"


അംബികേ, ഗംഗേ, മരിപ്പതിന്മുൻപ് ഞാ—
നർപിയെന്നെന്മൊഴിയൊന്നു നീ കേൾക്കണേ!
പിന്നെയും പിന്നെയും രാജാധികാരത്തെ
വർണ്ണിച്ചുചൊല്ലിനാളദ്ദേവിയിങ്ങനെ:


"ലോകത്തിലുള്ള സമസ്തകർമ്മങ്ങൾക്കു—
മേകമാം ലക്ഷി'ശ്ശക്തി'സംബാദനം.
ശക്തി,—കാലത്തിന്നനുയോജ്യമായുള്ള
ശക്തി—നിനക്കതാണേകുന്നതിന്നു ഞാൻ!
ബുദ്ധിയിൽ നിന്നുമുദിച്ച, തേ ബുദ്ധിയാൽ
സിദ്ധമാം സിംഹാസനത്തിനധിപനായ്,
വാഴാം നിനക്കിന്നു വിശ്വവിഖ്യാതനായ്,
വാസന്തചൂഡ, വിഷാദിച്ചിടായ്ക നീ!
ചെങ്കോൽപ്പിടിത്തത്തിൽനിന്നും, മരവിച്ചു
നിങ്കൈയൊരിക്കൽ വഴുതിവീഴും വരെ;
നിങ്കൈയൊരിക്കൽ വഴുതിവീഴും വരെ;
എന്നുമയർൽരാജ്യസിംഹാസനങ്ങളിൽ—
നിന്നുറ്റസഖ്യവും, സാവർഭ്യമത്വവും!—
മറ്റെന്തു വേണം?—നിനക്കിതാ,ണിക്ഷണം
ചെറ്റും മടിക്കാതെ, ഞാനേകിടും വരം!
ഞാനാണു സർവ്വസമ്പത്തിനും നാഥയാം
ഞാനാണു, നിന്നെയനുഗ്രഹിക്കുന്നവൾ!
നീയിത്രനാളും വെറുമൊരു ഗന്ധവർവ—
നായിക്കഴിഞ്ഞു ഹിമവൽത്തടങ്ങളിൽ.
ഹാ, വാസ്തവത്തി, ലൊരിന്ദ്രസമാനനാം
ഭൂവല്ലഭനായി വാഴേണ്ടതാണു നീ!—
തട്ടിമാറ്റായ്കിന്നു നിൻപടിവാതിലിൽ
മുട്ടിവിളിക്കുമിബ്ഭാഗ്യോദയത്തെ നീ!

"https://ml.wikisource.org/w/index.php?title=താൾ:സുധാംഗദ.djvu/46&oldid=174579" എന്ന താളിൽനിന്ന് ശേഖരിച്ചത്