ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കനിവേറിയ ചിങ്ങമേ!യകാ- ലികവാസന്തസുഗന്ധവാഹിയാം തവ നിശ്ശ്വസിതം കെടുക്കുമോ വ്യഥയെന്നിൽച്ചൊരിയുന്ന തീക്കനൽ?
VIII
പനിനീരലരേ, പറഞ്ഞുവൊ വിവരം നിന്നൊടു സാന്ധ്യമാരുതൻ? തവസത്സഖി നമ്മെ വിട്ടുപോയ് ഭുവനം പാഴ്വനമിന്നപാവനം.
തെളിവാർന്നൊരു നിന്റെ കൂട്ടരാ- ണലിവേറും സുചരിത്രയെ ക്രമാൽ മമരാഗവിശുദ്ധദൗത്യമ- ന്നറിയിച്ചുള്ളവരാർദ്രചിത്തരായ്.
ഹിമബാഷ്പകണം പൊഴിച്ചു നീ തല താഴ്ത്തുന്നതു കാണ്മതുണ്ടു ഞാൻ; കരയായ്ക ശുഭേ! തവാശ്രുവാൽ വിധിതന്നായസഹൃത്തലിഞ്ഞിടാ.
IX
ഒരു പിഞ്ചുകിടാവിനേയുമെൻ മടിയിൽത്തന്നെകിടത്തി,യേകയായ് ദയവിട്ടു മറഞ്ഞതെങ്ങു നീ! ദയിതേ ചെറ്റു പിഴച്ചതെന്തു ഞാൻ?
എവിടേക്കു കുതിച്ചിടുന്നു നീ മനമേ! നില്ക്കു,കിതെന്തു സാഹസം! വിഷതുല്യവിഷാദചിന്തയാർ- ന്നിനി നീ തീണ്ടരുതെൻകുമാരനെ.
(അപൂർണ്ണം)
(കവനകൗമുദി, പുസ്തകം 25, ലക്കം 12, 1105, കന്നി, 1930)
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |