തവ ചേവടിയിങ്കലർച്ചന- യ്ക്കിടയൻ നേടിയ പൂക്കൾക്കൂടിയും ചെലവായ്ക്കഴിയുന്നിതംബികേ, മൃതിമൂർത്തിക്കു സപര്യ നല്കുവാൻ
പുതുപിച്ചകസൂനമെന്നപോൽ മൃദുവാം കാൽൽത്തളിരിൽത്തളിക്കുവാൻ ഇനിയുള്ളതെനിക്കു ഹാ, തിലോ- ദകമത്രേ; മൃതഭാര്യനല്ലി ഞാൻ?
നറുമുത്തൊളി വീശിയെന്മനം വികസിപ്പിച്ച മനോജ്ഞസുസ്മിതം മരവിച്ചു ദഹിച്ചു പോയി, മ- റ്റൊരു ദീപം നഹി മേ ദയാലയേ!
അയി, വിശ്വവിധാത്രി, യത്ഭുതാ- വഹമാം നിൻ മുകുരത്തിലല്ലയോ തെളിയിച്ചു നിരങ്കമാം പ്രിയാ- മുഖചന്ദ്രന്റെ ശരിപ്പകർപ്പു ഞൻ?
അതിതാ മറയുന്നു, രാത്രിതൻ മറയിൽപ്പഞ്ചമിനാളിലിന്ദുപോൽ, സ്മൃതിബിംബിതകാന്തിയായ് തമോ- മയമാം കാലകരാളസിന്ധുവിൽ.
ഇണയൊത്തു വസിപ്പതിന്നിട- യ്ക്കൊളിയമ്പേറ്റു പതത്രി വീഴവേ, സ്വയമാദികവിക്കുയർന്നതാം ചുടുകണ്ണീരു തുടച്ച കൈകളാൽ.
വിധി, വന്‌ചതിയല്പ്പിളർന്നൊരെൻ കരളങ്ങുന്നു തലോടുകില്ലയോ? ദയതൻ ജനയിത്രിയല്ലി നീ കവിതേ, ഹാ, ദയനീയനല്ലി ഞാൻ? (യുഗ്മകം)
* * *
ഹിമശുഭ്രകുചോത്തരീയമാർ- ന്നിരുകൈ കൂട്ടിയെടുത്ത പൂവുമായ് രവിതൻ കനകാലയ•ത്തിലേ- യ്ക്കിത കാലം പകരുന്നു മൗനമായ്
•ചിങ്ങം രാശിക്കു സ്വർണ്ണവർണ്ണമാണ് കൽ പിക്കപ്പെട്ടിരിക്കുന്നത്.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sobha എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |