താൾ:ശരണോപഹാരം.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇരുമുടിക്കെട്ടു തലയിലേറുമ്പോൾ-
പ്പെരുകിടുമങ്ങേക്കരുണയാൽ
ഇരുളിൻകൂമ്പാരമകമേനിന്നെങ്ങോ
പറപറക്കുന്നു ഭഗവാനേ!        67        (ശരണമയ്യപ്പാ)

തലയിലിച്ചുമടടിയങ്ങൾക്കൊരു
മലരൊടൊത്തിടും ലഘുതയിൽ
വിലസിടുന്നതുവിപുലമാമങ്ങേ-
യലിവിൻ വൈഭവം-ഭഗവാനേ!        68        (ശരണമയ്യപ്പാ)

കരിമുകിൽനിറം കലരും ചേലയൊ-
ന്നരയിൽചാർത്തിക്കൊണ്ടടിയങ്ങൾ
വിരവിൽപ്പോകുന്നു ശരണവുംപാടി-
ഗ്ഗിരിയെലാക്കാക്കി - ഭഗവാനേ!       69        (ശരണമയ്യപ്പാ)

"വിരസനായിടും ജലധി വേഴ്ചയ്ക്കു
തരമല്ലെന്നോർത്തു തടിനികൾ
ഗിരിദരികളിൽ ഭജനം ചെയ്യുവാൻ
തിരിയെപോരുന്നോ? - ഭഗവാനേ!       70        (ശരണമയ്യപ്പാ)

പലമട്ടിത്തരമമരർ ചിന്തിച്ചു
നിലവിട്ടത്ഭുതമിയലവേ
വലിയ സംഘംചേർന്നവിടത്തേദ്ദാസർ
ചലനം ചെയ്യുന്നു - ഭഗവാനേ!       71        (ശരണമയ്യപ്പാ)

എരുമേലിപ്പേട്ട വരെയും പോയിടാ-
മൊരുവിധം ലോക,ർക്കതിനുമേൽ
ഗിരിയും ഘോരമാം വിപിനവും നീളെ-
ത്തരണം ചെയ്യണം - ഭഗവാനേ!       72        (ശരണമയ്യപ്പാ)

ഒരിടം വാനിൻമെയ് തടവുന്നു; വേറി-
ട്ടൊരിടം കീഴുലകിടയുനു
മരവിക്കുന്നു കാൽ കയറിയും നീളെ-
പ്പരമിറങ്ങിയും - ഭാഗവാനേ!       73        (ശരണമയ്യപ്പാ)

അലറുന്നു കടന്നെതിരിൽ വൻപുലി;
നിലവിളിക്കുന്നു കൊലകൊമ്പൻ;
പലതരം ദുഷ്ടമൃഗകുലം തമ്മിൽ-
ക്കലശൽകൂടുന്നു - ഭഗവാനേ!       74        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/13&oldid=174398" എന്ന താളിൽനിന്ന് ശേഖരിച്ചത്