താൾ:ശരണോപഹാരം.djvu/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മലഹരൻ ദുദ്ധജലധിശായിയാ-
മളിവർണ്ണൻ പെറ്റ തിരുമകൻ,
പുലിയെക്കൊ,ണ്ടാപ്പുരിയിലോരോരോ
കളി കളിപ്പിപ്പു- ഭഗവാനേ!         51        (ശരണമയ്യപ്പാ)

വിരുതൻ മന്ത്രിതൻ കരളിൻ സ്വാദെന്തെ-
ന്നറിവതിന്നാദ്യമതുതന്നെ
കറുകറെച്ചവച്ചലറിത്തുപ്പുന്നു
വെറകൊണ്ടാപ്പുലി- ഭഗവാനേ !         52        (ശരണമയ്യപ്പാ)

വിരികണ്ണോടുമാ വിളയാട്ടം കാണ്മാൻ
തെരവിൽക്കൂടിയ പുരുഷാരം
തെരുതെരെപ്പുലി,ക്കുയിരാൽ നൽകുന്നു
തിരുവോണസ്സദ്യ- ഭഗവാനേ!         53        (ശരണമയ്യപ്പാ)

നരകയാതനയനുഭവിക്കുന്ന
നരവരോത്തമരമണിയും
ശരണമെൻ വത്സ! ശരണമെന്നേറ്റം
മുറവിളിക്കുന്നു- ഭഗവാനേ!         54        (ശരണമയ്യപ്പാ)

നളിനനേർമിഴിക്കഭയമുളളഴി-
ഞ്ഞുലകിൻ നാഥനങ്ങുടനേകി
"കളി മതി; പോ നീ തിരിയെ" യെന്നീറ്റ -
പ്പുലിയൊടോതുന്നു- ഭഗവാനേ!         55        (ശരണമയ്യപ്പാ)

മണികണ്ഠൻ വെറും മനുജനല്ലെന്നു
നിനവു കൈവന്നു നിഖിലരും
കനിവു തേടുവാനവിടത്തേക്കഴൽ
പണിയുന്നു മേന്മേൽ - ഭഗവാനേ!         56        (ശരണമയ്യപ്പാ)

അപരമേറെയുണ്ടിനിയും താവക -
മപദാനം; നവമതിചിത്രം;
കൃപണരാം ഞങ്ങൾക്കവയെ വർണ്ണിപ്പാൻ
വിഭവമില്ലല്ലോ- ഭഗവാനേ!         57        (ശരണമയ്യപ്പാ)

മൃദിതപാഷണ്ഡനവിടുന്നപ്പുറം
മധുരമാകുമീ മലനാട്ടിൽ
സ്വതനു പഞ്ചധാ പരിലസിപ്പിച്ചു
മുദിതനായ് വാഴ്‌വൂ - ഭഗവാനേ!         58        (ശരണമയ്യപ്പാ)

"https://ml.wikisource.org/w/index.php?title=താൾ:ശരണോപഹാരം.djvu/11&oldid=174396" എന്ന താളിൽനിന്ന് ശേഖരിച്ചത്