താൾ:മണിമഞ്ജുഷ.djvu/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മോടിയതിന്നൊന്നിനൊന്നു മുറ്റും വളർത്തി,
വാരുലാവും തന്നുടയ മാളികയിൽ മരുവുന്നു,
മേരുവിങ്കലിളങ്കല്പവല്ലരിപോലെ.
ഏതു ശബ്ദമെങ്ങുനിന്നു പൊങ്ങുകിലു-മതുതന്റെ
നാഥനുടെ വരവൊന്നാനാരിപ്പൂൺപോർപ്പൂ;
ചിന്മയമായ്ജഗത്തെല്ലാം ബ്രഹ്മനിഷ്ഠർ കാണുംപോലെ
തന്മയമായ്ത്തന്നേ കാണ്മൂ സർവവും സാധ്വി

iv



മണിയറയ്ക്കരികിലായ് മങ്കയൊരു ശബ്ദംകേട്ടാൾ;
മണവാളൻ വന്നുവെന്നായ് മത്താടിക്കൊണ്ടാൾ.
ഭാവം മാറി ഹാവമായി; ഹാവം മാറി ഹേലയായി;
പൂവൽമേനി പുളകത്താൽ ഭൂഷിതമായി;
ആരതെന്നു താർമിഴിയാൽ നോക്കീടവേ കാണുംമാറായ്
ഹീരദത്തൻ നിജതാതൻ നില്പതു മുന്നിൽ.
ഒന്നു ഞെട്ടിപ്പിൻവലിഞ്ഞു സങ്കുചിതശരീരയായ്
സുന്ദരാംഗി ജനകൻതൻ പാദം ഗ്രഹിച്ചാൾ
"കൈതൊഴുന്നേൻ പിതാവേ! ഞാൻ, കനിഞ്ഞാലു"മെന്നു ചൊന്നാൾ
ഭീതിയോടും ലജ്ജയോടും സംഭ്രമത്തോടും.
"മതി ഭാമേ! മതി പോകൂ മണിയറയ്ക്കുള്ളിൽ! നിന്റെ
പതിയുണ്ടോ വന്നുവെന്നു പരിശോധിച്ചേൻ;
വേറെയൊന്നുമില്ല ചൊൽവാൻ" എന്നുരച്ചാൻ ദത്തൻ നാവാൽ;
വേറിട്ടൊരു മനോഗതമാനനത്താലും
കോപമുണ്ടു, താപമുണ്ടു, നിന്ദയുണ്ടു, തന്മുഖത്തിൽ;
ഹാ! പിഴച്ചതെന്തു താനെന്നറിഞ്ഞുമില്ല.
ഏകപുത്രി ഹീരന്നവൾ, ഏതുനാളും ജനകനിൽ
കൈകടന്ന കനിവൊന്നേ കാണുമാറുള്ളോൾ;
ഏന്തൊരാപത്തെന്നോർത്തു ബന്ധുരാങ്ഗി നടുങ്ങവേ
പിന്തിരിഞ്ഞു നടകൊണ്ടാൻ ഭീതിദൻ താതൻ.

v



വലിശതനതോന്നതം വക്ത്രമേറ്റം വിറയ്ക്കവേ;
കലിതുള്ളിക്കരൾക്കളമഴിഞ്ഞീടവേ;
ഇറങ്ങുന്നു കോണിവഴി ഹീരദത്തൻ; ചിലതെല്ലാം
പറയുന്നു തന്നോടായിപ്പലിതാപീഡൻ
"പരിഷ്കാരം പോലുമിതു! ഭഗവാനേ! മുടിഞ്ഞോരി-
പ്പരിഷ്കാരത്തിൻ തലയിലി-ടി വീ-ഴണേ!
പാതകപ്പാഴ്ച്ചരക്കേറ്റും പടിഞ്ഞാറൻ പടവിതു

"https://ml.wikisource.org/w/index.php?title=താൾ:മണിമഞ്ജുഷ.djvu/27&oldid=174072" എന്ന താളിൽനിന്ന് ശേഖരിച്ചത്