൯൮ ഭഗവദ്ദൂതു്
ദുര്യോ- പറയാം,
കേട്ടില്ലേ നിങ്ങളെല്ലാവരുമതികുതുകാൽ
വെണ്ണ പാലെന്നിതെല്ലാം
കട്ടോരക്കണ്ണനേറെക്കപടമൊടിവിടം
തന്നിലും വന്നുവല്ലോ.
കർണ്ണൻ-
ധാർഷ്ട്യം തെല്ലല്ല ധർമ്മാത്മജനുടെ ചില കാ-
ര്യങ്ങളോതീടുവാനാ-
യിഷ്ടം കയ്ക്കൊണ്ടുകൊണ്ടാണവനുടെ വരവെ-
ന്നുള്ളതെന്നുള്ളിലായി 4
ശകുനി- എപ്പോഴാ ഇവിടെ വന്നതു്?
കർണ്ണൻ- ഇന്നലെ വൈകുന്നേരമാണിവിടെ കണ്ടതു്.
ദുര്യോ- ഊണു് ഇവിടെ ആവാമെന്നു ഞാൻ പറഞ്ഞു.
ശകുനി- ഊണു് ഇവിടെ അല്ലേ ഉണ്ടായതു്?
ദുര്യോ- വിദുരർക്കു ഭക്തിയുണ്ടത്രെ. ഭക്തിയുള്ളവരുടെ ചോറേ ഉണ്ണുള്ളു എന്നു പറഞ്ഞു പോയി.
ശകുനി- അതു തരക്കേടില്ല.
ഗോപാലനാണായവനോർത്തിടുമ്പോൾ ഭൂപാലരൊന്നിച്ചു ഭുജിച്ചു കൂടാ ദുശ്ശാസനൻ-ആ, അതു ശരിയാണു്. ആ ഭാഗമെല്ലാം നിരുപിക്കിലായാൾ- ക്കാഭാസശൂദ്രാലയമാണു യോഗ്യം 5
വികർണ്ണൻ- (വിചാരം) അയി! ഇവർക്കിന്നാളെ ഇന്നതു പറയാമെന്നില്ല. സജ്ജനനിന്ദക്കാണു് സാമർത്ഥ്യം. (സ്പഷ്ടം) ശ്രീകൃഷ്ണൻ വരാറായി.