൮൦ ഭഗവദ്ദൂതു്
(ഭഗവാൻ ഇരിക്കുന്നു)
വിദു-(തൊഴുതുകൊണ്ടു്)
എന്നോ ഞാൻ പണ്ടു ജന്മാന്തരമതിലതിയായ്-
ച്ചെയ്ത പുണ്യപ്രഭാവാ-
ലിന്നോർക്കാതിപ്രകാരം മുരമഥന! ഭവൽ-
സ്സംഗമത്തിന്നു യോഗം
വന്നൂ ചിൽ ബ്രഹ്മമെന്നുള്ളതിനുടെയഴകേ-
റുന്ന സാക്ഷാൽ തിടമ്പേ!
വന്ദിച്ചീടുന്നവർക്കുള്ളൊരു സുകൃതഫല-
ത്തിന്റെ സാരക്കുഴമ്പേ! 4
ഇന്നു മാമകഗൃഹത്തിലേറ്റവും
നന്ദിയോടുമെഴുന്നള്ളുവാൻ വിഭോ!
വന്ന സംഗതി നിനച്ചിടുമ്പൊളീ
മന്നിലുള്ളവരിൽ മാന്യനായി ഞാൻ. 5
നിന്തിരുവടിയുടെ ഈ എഴുന്നള്ളത്തു സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. ഇന്നു് ഇതിന്നു സംഗതി വന്നതു് ഇവിടുത്തെ കൃപ തന്നെ.
ഭഗ- ഇന്നത്ര വന്നതു വശാൽ കളിയല്ലെനിയ്ക്കു
കുന്നിച്ചിടുന്നു കുതുകം മനതാരിലേറ്റം
നന്ദിച്ചു കൊണ്ടയി ഭവാനൊരുമിച്ചിരിപ്പാ-
നെന്നുള്ളിലുണ്ടു കൊതി പാരമുദാരബുദ്ധേ! 6
എന്നാലിനി അച്ഛൻ പെങ്ങളെ കാണുകയല്ലെ മുമ്പിൽ വേണ്ടതു്?