താൾ:ഭക്തിദീപിക.djvu/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഇങ്ഗാലം ഹീരപ്രായം; ഹീരകം താരപ്രയം;
താരകം സൂരപ്രായം; സൂരൻ ഹാ! ഹര്പ്രയൻ.
ആ മട്ടിൽ മാറീ മേനി ലുബ്ധകൻവൻപ്പോ-
ളാന്തരജ്യോതിസ്സുതാൻ ബാഹ്യവും സച്ചിന്മത്രം.
                   

40


ചാലവേ സംസാരമാം രാഹുവിൻ വക്ത്രംവിട്ട-
ബ്ബാലനാം വ്യാധൻ മിന്നീ പാരിതിൻ ത്രയീതനു:
ശോഭനൻ വൈകുണ്ഠനെപ്പിന്നെയന്നൃപഞ്ചാസ്യ
താപനീയശ്രുത്യന്തരത്നത്താൽ സേ്താത്രംചെയ്താൻ.
അത്രനാൾ മണൽത്തിട്ടാം തദ്രസജ്ഞയിൽപ്പാഞ്ഞാ-
ളദ്ദിനം കൂലങ്കഷപ്രായത്തിൽ സരസ്വതി.
ജ്ഞാനിയാമദ്ധന്യൻ തന്നുൽഗതിയ്ക്കുടൻ വന്നൂ
വാനിൽനിന്നത്യത്ഭുതം വൈഷ്ണവം മഹാരഥം.
"വത്സ! നീ മദ്ധാമത്തിൽ വാഴ്"കെന്നു ചൊന്നാൻ ഭക്ത-
വത്സലൻ പ്രപന്നാർത്തിഭഞ്ജനൻ പത്മാധവൻ.
വിപ്രനോ"ടങ്ങേപ്പുണ്യമെൻ മോക്ഷ"മെന്നോതിനാ-
നപ്പുമാൻ കൃതജ്ഞനായപ്പുറം വിമാനസ്ഥൻ.

41


മഞ്ചവേ നേത്രം രണ്ടുമന്തണപ്രവേകന്നു;
പുഞ്ചിരിക്കൊൺകെപ്പേർത്തും പുരുഷൻ പുരാതനൻ;
തൂകവേ ബാഷ്പം സുമവ്യാജത്താൽ പലാശികൾ;
പോകവേ കുറേദൂരംകൂടവേ പതത്രികൾ;
മാറവേ മാർഗ്ഗം വെടിഞ്ഞങ്ങിങ്ങു ജീമൂതങ്ങൾ;
പേറവേ കമ്പം മെയ്യിൽ നിർഭരം നക്ഷത്രങ്ങൾ;
വീഴ്ത്തവേ സുധാരസം പ്രീണനായ് ജൈവാതൃകൻ;
ചാർത്തവേ തങ്കക്കതിർപ്പൂമാല്യം സഹസ്രാംശു;
നേടവേ തന്നായിരം കണ്ണിനും പുണ്യം ശക്ര,-
നാടവേ ഹർഷോന്മത്താരായിടും ബ്രഫ്മർഷിമാർ;

"https://ml.wikisource.org/w/index.php?title=താൾ:ഭക്തിദീപിക.djvu/23&oldid=173850" എന്ന താളിൽനിന്ന് ശേഖരിച്ചത്