താൾ:ദീപാവലി.djvu/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ക്ഷമാപദ്ധതി
 

ആശിച്ചതു ലഭിക്കാത്തോ-നരിശത്തിന്നദീനനാം ;
കാരണത്തെ നശിപ്പിച്ചാൽ -ക്കാര്യം താനേ നശിച്ചുപോം.

അശക്തന്നു ബലം ക്ഷാന്തി- ശക്തന്നതു വിഭൂഷണം  ;
തെറ്റുണ്ടെങ്കിൽ ക്ഷമിക്കേണം ;-തെറ്റില്ലെങ്കിൽ ക്ഷമിച്ചിടാം.

അവിധേയനോടാർക്കുമുണ്ടാ-മരിശത്താൽ പ്രയോജനം ?
വിധേയനോടുള്ളരിശം  ;-വിഭുവിന്നു വിളങ്ങുമോ?

ദാരിദ്രബാധിതൻ ത്യാഗി;- തരുണൻ വിജിതേന്ദ്രിയൻ ;
ബലവാൻ ക്ഷാന്തൻ ;-ഈ മൂന്നു- പേരും വാഴ്ത്തപ്പെടേണ്ടവർ.

ക്ഷമയാം ചട്ട പൂണ്ടോനു- ജയിക്കാമേതുലോകവും ;
തണ്ണീരിൽ വീഴും തീക്കൊള്ളി- തണുത്തേ മതിയായിടൂ.

കോമരത്തുള്ളൽ തുള്ളല്ലേ- കോപഭാധക്കൊരുത്തനും;
ദർശിക്കുവാൻ ചിറിക്കുന്ന- ദേഹായാസമതിൻ ഫലം.

ക്രോധം കോപത്തെ വെന്നീടാ;- കൂരിരുട്ടിരുൾ മാറ്റിടാ;
ക്ഷാന്തിയാലരിശം നീങ്ങും ;- തമസ്സമ്പിളിയാൽ കെടും.

സ്വാധീനമാം പുണ്യതീർത്ഥം,- ധനം വേണ്ടാത്തതാം ക്രതു,
ക്ളേശമറ്റ തപസ്സും താൻ - ക്ഷമാശീലം ശുഭാവഹം.

എത്രയോ സുന്ദരം നമ്മൾ-ക്കിശൻ നല്കിയൊരാനനം  ;
അരിശം കൊണ്ടു വൈരൂപ്യ- മതിനെന്തിനണയ്പ്പുനാം  ?

ദംഷ്ട്രവും തീക്കനൽക്കണ്ണും- നീണ്ടനാക്കു മലർച്ചയും
കാട്ടിലെങ്ങോ കിടക്കേണ്ട- കടുവക്കേകി നാന്മുഖൻ.

പിണി യാതൊന്നുമില്ലാതെ- പിച്ചും പേയും പുലമ്പിടും  ;
മദ്യമുള്ളിൽ കടക്കാതെ- മത്താടും കോപബാധിതൻ .

കൊള്ളിവെയ്ക്കും ഗൃഹത്തിന്നു;- കൂട്ടക്കൊല നടത്തിടും  ;
ആത്മഘാതിയുമായ്‌‌ത്തീരു- മരിശം പൂണ്ട പാതകി.

ഇടിയും മിന്നലും മുഞ്ഞി- യിരുണ്ട മുകിലാർന്നിടും
കാലം തെല്ലു കഴിഞ്ഞീടിൽ -ക്കണ്ണീർ തൂകുമനല്പ്പമായ്.

കോപിക്കൊലാ നാമാരോടും - കോപിക്കാൻ തീർച്ചയാക്കുകിൽ
കോപത്തോറ്റാട്ടെയക്കോപം;- ഘോരാരാതിയതല്ലയോ?

വിശുദ്ധമീ മന:ക്ഷേത്രം - വിവേകത്തിൻ പ്രതിഷ്ടയാൽ;
ഈറപ്പിശാചഴിഞ്ഞാടാ- നിതാർ പാഴ്‌‌ക്കളമാക്കിടും?

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/20&oldid=205899" എന്ന താളിൽനിന്ന് ശേഖരിച്ചത്