താൾ:ദീപാവലി.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സർവ്വസ്വവും വെടിഞ്ഞാലും-സത്യത്തെ വെടിയായ്കയാൽ
ഹരിച്ചു വാസവസ്വാന്തം-ഹരിശ്ചന്ദ്രനൃപൻ മഹാൻ

മഹി സർവ്വംസഹയ്ക്കില്ല-മറ്റുഭാരങ്ങളാൽ ക്ലമം.
അഹോ? ദുസ്സഹനദ്ദേവി-ക്കളീകോക്തിപരൻ നരൻ.

അന്യന്റെ വിത്തം തല്ലക്ഷ്മി; -യദ്ദേവിയെ മനസ്സിനാൽ
ആശിച്ചാൽക്കൂടിയും പാപം; ഹരിച്ചാൽച്ചൊല്ലിടേണമോ?

ശീലിപ്പു നല്ലോർ ഭാഷിപ്പാൻ-ശിലാരേഖയ്ക്കു തുല്യമായ്;
വരം പുമാന്നസുത്യാഗം; -വർജ്യം വാഗ്ദത്തലങ്ഘനം

ഋജ്ജുവാം പാതതാൻ ശീഘ്ര-മീശോപാന്തമണച്ചിടും;
മായതൻ കൂട്ടുകൈവിട്ടാൽ-മാനവൻ ജ്ഞാനിയായിടും

വചനപദ്ധതി

ത്യംചൊല്ലാം, പ്രിയം നമ്മൾ; -സത്യം ചൊല്ലരുതപ്രിയം;
അസത്യം പ്രിയവും ചൊല്ലൊ- ലതത്രേ ധർമ്മശാസനം.

സത്യം നാമെന്തിനോതേണം?-സർവഭൂതഹിതത്തിനായ്;
പരദ്രോഹഫലം സത്യം-ഭാഷിച്ചാലതു പാതകം.

മിതമായ്, മൃദുവായ്, സത്തായ് -ഹിതമായ്, പ്രീതിഹേതുവായ്.
കേൾപ്പോർക്കു മധുരിക്കുന്ന-ഗീരോതുന്നു മനീഷികൾ.

ഉമിനീരിൻ മലത്തോടീ-യൂഴിപൂകും സരസ്വതി
സ്മിതാമൃതത്തിൽ മുങ്ങാഞ്ഞാൽ-ത്തെല്ലും സംശുദ്ധയാകുമോ.

ആർദ്രയായ് വിലസും ജിഹ്വ-യതിന്നനുരൂപമായ്
പാരുഷ്യശുഷ്കമാം വാക്യം-പ്രസവിക്കുന്നതെങ്ങനെ?

നല്ല നാവിങ്കൽനിന്നൂറു-'മില്ല'പോലും രാസോത്തരം;
ഒല്ലാത്ത നാക്കുതുപ്പുന്നോ-രൂഴിയും പൂഴിയും സമം.

നല്ല വാക്കുരചെയ്‌വോന്റെ -നാവുവിട്ടൊരുദിക്കിലും
വാണീലക്ഷ്മികൊളൊന്നിച്ചു-വാഴുന്നീല ധരിത്രിയിൽ

പാവതൻ മെയ്യിലും ചാർത്താം പണ്ടവും പട്ടുവസ്ത്രവും;
മർത്ത്യന്നനാവിൽ മിന്നുന്ന-വാണിയാമണിതാനണി

തണ്ണീരൊരല്പം നൽകീടാം-തണലത്തൊട്ടിരുത്തിടാം
നല്ലവാക്കൊന്നുരച്ചീടാം-നമ്മൾക്കാരൊടുമെപ്പൊഴും

ആർക്കില്ല ഭാവനബന്ധ-മാർക്കില്ലാശയസന്തതി?
അതെല്ലാം വാഗ്മിയല്ലാത്തോ-ന്നലസും ഗർഭമല്ലയോ?

"https://ml.wikisource.org/w/index.php?title=താൾ:ദീപാവലി.djvu/17&oldid=173396" എന്ന താളിൽനിന്ന് ശേഖരിച്ചത്