താൾ:തുപ്പൽകോളാമ്പി.djvu/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

നൽസാമർത്ഥ്യം ജനിക്കുമ്പടി വലിയ പഠി-
   പ്പൊന്നുമുണ്ടാക്കിയില്ലാ,
വൽസാവാൽസല്യമിമ്മാതിരി വിഫലഫല-
   പ്രായമായ് ത്തീർന്നിതെല്ലാം.        48

കണ്ടാലുണ്ടകാഴയവൾക്കുജനനാൽ -
   തന്നെ, വിശേഷിച്ചുതാ-
നുണ്ടാക്കീ ഹിതമുള്ള ഭുഷണഗണ-
   ശ്രീമോടിയിൽ ധാടിയും,
കൊണ്ടാടി സ്മരദേവനേകി രസമൊ-
   ത്തായൗവനപ്രൗഢിയും ,
കണ്ടാലേവനുമൊന്നുതോന്നു; മതുമ-
   ട്ടായ്ത്തീർന്നിതാത്തന്വിയും.        49

കാർകൊണ്ടൽക്കെതൃകൂന്തൽ ചാച്ചൊരുപുറം
   വെട്ടിച്ചെരിച്ചിട്ടതും
കൂർകൊണ്ടാസ്‌‌മിതമുത്തു ചേർത്തൊരു കട-
   ക്കണ്ണിട്ടു നീട്ടുന്നതും ,
പേർകൊത്തിച്ചൊരു കൊച്ചുകാതില കവിൾ-
   ത്തട്ടിന്മേൽ മുട്ടുന്നതും ,
പോർകൊങ്കക്കുടവും നിനയ്‌‌ക്കിലവളെ -
   ക്കാമിക്കുമേ കാമനും.        50

അവളെയൊരു ദിനത്തിൽ കണ്ടു കാമംകടന്നി-
ട്ടവനിസുരനൊരുത്തൻ ചെന്നു സംബന്ധമായി;
അവനെയുമവരിഷ്‌‌ടംപോലെ പൂജിച്ചുപോന്നാ;-
രവളുമവനുമായിക്കൂടിയാടിസ്സുഖിച്ചു.        51

പെണ്ണുങ്ങൾക്കു വിരിഞ്ചകൽപ്പിതമടു-
   ത്താണുങ്ങൾ കൂത്താടിയാൽ
കണ്ണും പുഞ്ചിരിയും മുഖസ്തുതിയുമാ-
   ണല്ലോ മയക്കീടുവാൻ ;

"https://ml.wikisource.org/w/index.php?title=താൾ:തുപ്പൽകോളാമ്പി.djvu/13&oldid=173368" എന്ന താളിൽനിന്ന് ശേഖരിച്ചത്