താൾ:തപ്തഹൃദയം.djvu/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പരനെ വെട്ടുംവാൾ കലികൊണ്ടപ്പുറം
 തിരിഞ്ഞുനമ്മെയുമരിഞ്ഞു തള്ളില്ലേ?
മറക്കുവിൻ കീഴിൽക്കഴിഞ്ഞ, തുള്ളറ
 തുറക്കുവിൻ കാറ്റും വെളിച്ചവും കേറാൻ.
നടക്കുവിൻ മുന്നോട്ടഭിന്നലക്ഷ്യരായ്
 പടർത്തുവിൻ നീളെ പരസ്പരസ്നേഹം .
തനതുഭാരത്തെ പ്പരരിലേറ്റാതെ,-
 യിണങ്ങിടേണ്ടോരെപ്പിണക്കി നിർത്താതെ,
അധികസഖ്യരെന്നഹങ്കരിക്കാതെ ,
 അധസ്ഥവർഗ്ഗത്തോടവജ്ഞ കാട്ടാതെ,
പുരോഗമിപ്പോർക്കു ശിലമലരാകു,-
 മിരുൾവിളക്കാകും; ഘനമുഡുവാകും.
തനതു വീര്യത്തിൽ വിശങ്ക തോന്നാത്ത
 ജനതയെക്കണ്ടാൽ നടുങ്ങും ദൈവവും.

തൃപ്പാദങ്ങളിൽ
(നതോന്നത)

തിരുവിതാംകൂറേ, കനിഞ്ഞടിയങ്ങളേവരേയു-
മരിമയിൽപ്പെറ്റു പോറ്റി വളർത്തും തായേ!
ഉടലിന്നുമുയിരിന്നുമുടമപൂണ്ടവിടുന്നീ-
ബ്‌‌ഭടരുടെ ഹൃദയത്തിൽ പ്രതിഷ്ഠ കൊൾവൂ.
പറന്നുയർന്നമ്മയുടെ പള്ളിവെന്നിക്കൊടിയാട
പരിചയിക്കുന്നു വേഴ്‌‌ച വിബുധരുമായ്;
മലയജക്കുഴമ്പുതൻ മണം പുണർന്നണഞ്ഞീടു-
മിളങ്കാറ്റിലൊളി മിന്നിച്ചൂയലാടുന്നു.
അറുപതിൽപ്പരം ലക്ഷം ജനങ്ങൾക്കീ വൈജയന്തി-
യറിയിപ്പൂ ഭവതിതന്നുത്സവാഘോഷം ,
ഇതു ജ്ഞങ്ങളുറപ്പിച്ചു പിടിക്കുന്നു നിധിപോലെ-
യിതുപോരും ഞങ്ങൾക്കേകാനീപ്സിതമേതും.

II



അറിഞ്ഞിട്ടുണ്ടവിടത്തെയപദാനപരമ്പര-
യഭിമാനപുളകിതശരീരർ ഞങ്ങൾ.
അടുത്തെത്തുമരികളെക്കൊടുമുടിക്കൈകൾ പൊക്കി
മടുപ്പിച്ചു കാവൽനിൽക്കും മലനിരയും,
അരികത്തു മാറ്റലർതൻ മരക്കലം വരൊല്ലെന്നു
പെരുമ്പറയടിച്ചോതുമലകടലും,
അതിരാകും ഭവതിയെയടിമയാക്കുവാൻ പണ്ടു

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/38&oldid=173350" എന്ന താളിൽനിന്ന് ശേഖരിച്ചത്