താൾ:തപ്തഹൃദയം.djvu/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മുന്നോട്ട്

പോകുക മുന്നോട്ടു വേഗം;-പാരം
 വൈകുന്നു, കാണ്മീലേ, നേരം?
യാതൊന്നും കാണാത്തോരായോ- നമ്മൾ
 സോദരീസോദരന്മാരേ!
ആഴിയിൽത്താഴുമാറായി -വാനിൽ
 താഴികപ്പൊൽക്കുടം , സൂര്യൻ .
കാലത്തുറക്കമുണർത്തി -നമ്മൾ-
 ക്കാലസ്യമാറ്റിന ദേവൻ;
ചേണുറ്റപദ്ധതിയെന്തെ -ന്നാർകും
 കാണിച്ചുതന്നൊരു വന്ദ്യൻ;-
എങ്ങനെ നമ്മളെത്തള്ളും -വഴി-
 ക്കെങ്ങനെ തള്ളാതിരിക്കും?
ഇല്ലംവരയ്‌‌ക്കും നയിച്ചു -യാത്ര
 ച്ചൊല്ലിപ്പിരിവാൻ കൊതിപ്പൂ;
നാമറിയാതെ നിൽപ്പൂ -പല
 പാമരപ്പേക്കൂത്തും കാട്ടി.
കൂരിരുൾ വായ്‌‌ക്കുമാറായി -വന്നി-
 പ്പാരിടം വായ്‌‌ക്കകത്താക്കാൻ.
ലക്ഷമണഞ്ഞു മുഹൂർത്തം -നമ്മെ
 ലക്ഷ്യത്തിൽ കൊണ്ടുചെന്നാക്കാൻ.
നോക്കീലതൊന്നും നാ,മെല്ലാം വന്ന-
 വാക്കിനു പാഞ്ഞങ്ങുപോയി.
ചേരിതിരിഞ്ഞടികൂടി -നമ്മൾ
 ശൂരരെന്നോർത്തു ഞെളിഞ്ഞു;
മായതൻ കള്ളക്കൺകെട്ടിൽ -പെട്ടു
 തീയതു നല്ലതായ് കണ്ടു;
കണ്ണുകൾ കൈകൊണ്ടടർത്തു -രണ്ടും
 പിന്നിൽവച്ചാണി തറച്ചു;
ഞോണ്ടുവാൻ നോക്കും കാൽരണ്ടും -പടു-
 കുണ്ടുകുഴിച്ചതിൽപ്പൂഴ്‌‌ത്തി.
പായുന്നു പിന്നിട്ടു നമ്മെ --ത്തുലോം
 വായുവിൻ വേഗത്തിൽക്കാലം
ആര്ക്കണകെട്ടിത്തടുക്കാ- മതിൻ
 ശീഗ്രതരമാം പ്രവാഹം?
ചെല്ലാതെ ചെല്ലേണ്ട ദിക്കിൽ -ശേഷ-
 മുള്ളപകലും കളഞ്ഞാല്'
അല്ലിൻപിടി മുറുകുമ്പോ-ളാരെ-
 ച്ചൊല്ലിവിളിച്ചു കരയാം  ?

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/35&oldid=173347" എന്ന താളിൽനിന്ന് ശേഖരിച്ചത്