താൾ:തപ്തഹൃദയം.djvu/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശ്ശുഭയിമ്മട്ടിൽപ്പരാ-
 ശക്തിയെ പ്രാർത്ഥിക്കുന്നു
തെളിഞ്ഞു പണ്ടത്തേക്കാൾ
 പ്രഭയും ചാഞ്ചാടുന്നു
കളിയും ചിരിയുമായ് ക്ലബ്ബിലെ
 റ്റെന്നീസ് കോർട്ടിൽ.

കോടതിയുടെ കോപം

കോർട്ടീലേസ്സമൻ കിട്ടി
 സാക്ഷിയായ്‌ചെല്ലാൻ; പക്ഷേ
വീട്ടിൽനിന്നിറങ്ങേണ്ട
 മട്ടേതെന്നറിഞ്ഞീല.
പൊറുതിക്കൊരേടത്തും
 പോംവഴി കാണ്മാനില്ല,
വറുതിപ്പിശാചിന്റെ
 വായ്ക്കകത്തായി പാവം.
കാശില്ല കല്ലും നെല്ലും
 റേഷണായ് വാങ്ങാൻ കയ്യിൽ;
കാറ്റുണ്ടു ജീവിക്കുവാൻ
 പാമ്പായും പറന്നീല.
കച്ചയും താനും തമ്മിൽ-
 ക്കണ്ടിട്ടു മാസം രണ്ടായ്;
പിച്ചയ്ക്കും പിറന്നോരു
 മട്ടിലാർക്കിറങ്ങാവൂ ?
കൂരിരുട്ടായാൽക്കുറേ-
 ത്തെണ്ടിനോക്കീടും; കേൾപ്പാ-
നാരുണ്ടു? വിത്തേശനും
 ഭക്ഷണം മുക്കാൽപങ്കായ്.
പഞ്ഞ, മേതിനും പഞ്ഞ,-
 മാവിഷക്കൊടുങ്കാറ്റു
പഞ്ഞിയായ്‌പ്പറപ്പിപ്പു
 പർവ്വതങ്ങളെപ്പോലും
വെട്ടൊന്നു കണ്ടം രണ്ടു
 പേ, രിനിദ്ദുർഭൂതത്തിൻ
മട്ടത, ല്ലല്പാല്പമായ്-
 ത്തിന്നൊടുക്കണം പ്രാണൻ.
തൻവരണ്ടിടും തൊണ്ട
 കണ്ണിരാൽ നനച്ചുകൊ-

"https://ml.wikisource.org/w/index.php?title=താൾ:തപ്തഹൃദയം.djvu/28&oldid=173339" എന്ന താളിൽനിന്ന് ശേഖരിച്ചത്