താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സ്കന്ദഹോരയിൽ രാശികൾക്കു നൽകിയിരിക്കുന്ന പര്യായ പദങ്ങൾ താഴെ പറയുന്നു. അവിടെയും ഗ്രീക്കുനാമങ്ങൾ മുഴച്ചു നിൽക്കുന്നു. വേദാംഗ ജ്യോതിഷത്തിൽ അത്തരം കാര്യങ്ങൾ ഇല്ലെന്ന കാര്യം ശ്രദ്ധേയമാണ്. 'ദേശാന്തരങ്ങളിലെ രാശി സ്വരൂപത്തിൽ നിന്നാണ് ഈ പര്യായ പദങ്ങൾ ഉണ്ടായത്' എന്ന് ബൃഹജ്ജാതക വ്യാഖ്യാതാവ് ഓണക്കൂർ ശങ്കരഗണകൻ എടുത്തു പറയുന്നുമുണ്ട്.

അജോ മേഷഃ ക്രിയ ച്ഛാഗോ
മേഷരാശിർ നിഗദ്യതേ

താവുരുഃ
സൗരഭേയ ശ്ച
വൃഷോ വൃഷഭവാചകഃ

മിഥുനം ജൂതുമം പ്രാഹുർനൃ
യുഗ്മമിതി ചാപരേ

കുടീ (ളീ) രഃ കർക്കടഃ കർക്കി
കൃകാട ശ്ചാഭിധീയതേ

സിംഹോ ലേയോ മൃഗേന്ദ്രശ്ച
കന്യാ സ്ത്രീ കന്യകാപിച
ജൂക സ്തുലാധര സ്തൗലി
തുലാച സമവാചകാ:
വൃശ്ചികോ മധുപഃ കോർപ്പീ
ധനുർ ധന്വീ ച തൗക്ഷികഃ
ആകോ കേരോ മൃഗോനക്രോ
മകരഃ സമ്പ്രഗീയതേ
കുംഭഃ കലശനാമാ ച
ഹൃദ്രോഗ ഇതിചോച്യതേ
അനിമേഷാഗ്വ യോമിനോ
ബോദ്ധ്യശ്ചേത്ഥസിരിത്യപി

ആയില്യമുച്ച അമ്മി ചരിച്ചപോൽ
അഞ്ചുനാഴികയും കഴിയും തുലാം.
വൃശ്ചികത്തിലങ്ങൊന്നര ചെല്ലുമ്പോൾ
നിശ്ചയം നുകം പോൽ മകമുച്ചയാം.
പൂരം രണ്ടുച്ച, വൃശ്ചികം നാലും പോം
ഉത്രം രണ്ടുച്ച, വില്ലിലര ചെല്ലും.
അത്തമമ്പുറപോലെ വന്നുച്ചയ്ക്ക്,
അളവേ മൂന്നേമുക്കാലു ചെല്ലും ധനു.
ചിത്തിര നൽ ചിരവ പോലുച്ചയ്ക്ക്
ചിലയിൽ ചെല്ലുമേ അഞ്ചേകാൽ നാഴിക.
ചോതി ചെന്നിറമേകും വന്നുച്ചയ്ക്ക്,
ചെന്നീടും മൃഗമൊന്നരനാഴിക.
കൂപത്തിൻനേർ വിശാഖം വന്നുച്ചയ്ക്ക്,
മകരത്തിലഞ്ചു നാഴിക ചെന്നീടും,
അനിഴം തെക്കങ്ങു വട്ടവില്ലുച്ചയ്ക്ക്,
അരനാഴിക ചെന്നീടും കുംഭത്തിൽ
കേട്ടയീട്ടിപോലുച്ച, കുടംതന്നിൽ
ചെല്ലുമൊന്നേകാൽ നാഴിക നീങ്ങാതെ.
മൂലം കാളം പോലുച്ചയാകുന്നേരം
മുൻകടന്നീടും കുംഭത്തിൽ നാലേകാൽ.
പൂരാടദ്വയമുച്ചയ്ക്കു, മീനത്താൽ
ചെല്ലുമൊന്നേകാൽ നാഴിക നീങ്ങാതെ,
മീനം മൂന്നരചെല്ലുമ്പോളുത്രാടം
മീതെ നാലും വന്നുച്ചയാം നിശ്ചയം.

അതായത്, ഏതു ദിവസവും തിരുവോണം നക്ഷത്രങ്ങൾ (3 എണ്ണം) തലയ്ക്കു മുകളിൽ (ഉച്ചയ്ക്ക് = ഉച്ചിയിൽ) എത്തുമ്പോൾ കിഴക്കു മേടം രാശി 1½ നാഴിക ഉദിച്ചിരിക്കും (ഒരു രാശി പൂർണമായി ഉദിച്ചുയരാൻ വേണ്ട സമയം 5 നാഴിക = 2 മണിക്കൂർ ആണ്). ഓരോ കാലത്തും മേടം എപ്പോൾ ഉദിക്കും എന്ന് നമുക്കറിയാം. മേടമാസത്തിൽ സൂര്യനോടൊപ്പം രാവിലെ; ഇടവമാസത്തിൽ പ്രഭാതത്തിനു രണ്ടുമണിക്കൂർമുമ്പ്.... എന്നിങ്ങനെ. അപ്പോൾ തിരുവോണം നക്ഷത്രങ്ങൾ എപ്പോൾ തലയ്ക്കു മുകളിലെത്തും എന്നും കണക്കാക്കാം. അവിട്ടം ഉച്ചിയിലെത്തുമ്പോൾ മേടം (അജം) 3¾ നാഴിക ഉദിച്ചിരിക്കും; ചതയം ഉച്ചിയിലെത്തുമ്പോൾ ഇടവം 1½ നാഴിക ഉദിച്ചിരിക്കും.... ഇങ്ങനെ പോകുന്നു നക്ഷത്രപ്പാന വർണന. 'ചിന്നം', 'കാളം' ഇവ കാഹളം എന്ന കുഴലും 'മൃഗം' മകരവും 'ചില' വില്ലും 'ഈട്ടി' ഒരു തരം കുന്തവുമാണ്.

പാന പറയുന്ന കാര്യങ്ങൾ തന്നെ തുള്ളൽപാട്ടു പ്രമാണത്തിലും പറയുന്നത് ശ്രദ്ധിക്കുക :