താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/30

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ധ്രുവനും ത്രിശങ്കുവും

ദിക്കറിയാനും സമയമളക്കാനും മറ്റും സഹായിച്ച നക്ഷത്രഗണങ്ങളെ ഓർമയിൽ വെക്കുക പണ്ടു കാലത്ത് മനുഷ്യന് അത്യാവശ്യമായിരുന്നു. അതിനായി അവയെ ബന്ധിപ്പിച്ച് രസകരമായ കഥകൾ ഉണ്ടാക്കുക എന്ന രീതിയാണ് ഭാരതീയർ കൈക്കൊണ്ടത്. ഓർമിക്കാനുള്ള എളുപ്പത്തിന് സൃഷ്ടിച്ച ഇത്തരം കഥകൾ പിന്നീട് അന്ധവിശ്വാസങ്ങളായി മാറി എന്നത് ഖേദകരം തന്നെ.

വിഷ്ണുപുരാണത്തിൽ ധ്രുവകഥ വിവരിച്ചിരിക്കുന്നത് ഇപ്രകാരമാണ്: പരാക്രമിയായ ഉത്താനപാദന് സുരുചി എന്നും സുനീതി എന്നും പേരുള്ള രണ്ടു ഭാര്യമാരുണ്ടായിരുന്നു. സുരുചിയിൽ ഉത്തമനെന്നും സുനീതിയിൽ ധ്രുവനെന്നും പേരുള്ള ഓരോ പുത്രന്മാർ അദ്ദേഹത്തിനുണ്ടായി. രാജാവിന് സുരുചിയോടായിരുന്നു കൂടുതൽ പ്രിയം. ഒരിക്കൽ, അച്ഛന്റെ മടിയിൽ ഉത്തമൻ ഇരിക്കുന്നതുകണ്ട ധ്രുവനും ഒപ്പമിരിക്കാൻ കൊതിച്ചു ചെന്നു. കോപിഷ്ഠയായ സുരുചി അവനെ പിടിച്ചിറക്കിവിട്ടു. അപമാനിതനായ ധ്രുവൻ യമുനാതീരത്തെ ഘോരവനമായ മധുവനത്തിൽ പോയി വിഷ്ണുവിനെ തപസ്സു ചെയ്തു. ഒടുവിൽ മഹാവിഷ്ണു പ്രത്യക്ഷപ്പെട്ട് അവന് വരം നൽകി. അച്ഛനേക്കാൾ ഉന്നതസ്ഥാനത്ത്, നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും സപ്തർഷികൾക്കും ദേവഗണങ്ങൾക്കും മീതെ, അവനെ പ്രതിഷ്ഠിച്ചു. (ധ്രുവന്റെ സമീപത്ത് ഒരു നക്ഷത്രമായി സുനീതിയും വിരാജിക്കുന്നുണ്ട്.)

ധ്രുവസ്ഥാനത്ത് ശോഭയോടെ കഴിയുന്ന 'ധ്രുവനെ' മാത്രമേ നാം മിക്കപ്പോഴും കാണുകയുള്ളൂവെങ്കിലും തെളിഞ്ഞ മാനത്ത് ശ്രദ്ധയോടെ നോക്കിയാൽ ധ്രുവ സമീപം കുറേ മങ്ങിയ നക്ഷത്രങ്ങളെക്കൂടി കാണാം. അവയെക്കൂടി ചേർത്തുകൊണ്ട് പാശ്ചാത്യർ ഒരു ചെറു കരടിയെ (Ursa Minor) സങ്കൽപിച്ചിരിക്കുന്നു. കരടിയുടെ വാലിലാണ് ധ്രുവൻ. ഭാരതീയർ ചിത്രീകരിച്ചത് അങ്ങനെയല്ലെന്നു തോന്നുന്നു. ധ്രുവനെ തനിച്ചും സമീപത്തുള്ള ആറു നക്ഷത്രങ്ങളെ ചേർത്ത് ഉത്താനപാദനേയും സങ്കൽപിച്ചു. ഉത്താനപാദൻ എന്നാൽ കാല് വിടർത്തിവെച്ചവൻ, നീട്ടിവെച്ചവൻ എന്നൊക്കെയർഥം. ഈ നക്ഷത്ര ഗണം ധ്രുവനെ ചുറ്റുമ്പോൾ ചില സമയത്ത് കൈകൾ നിലത്തൂന്നി കാലുയർത്തിപ്പിടിച്ച് നിൽക്കുന്ന ഒരു മനുഷ്യനാണെന്ന് തോന്നും. ധ്രുവൻ അയാളുടെ മകനാണ്. ധ്രുവസ്ഥാനത്തിന് പരമപദമെന്നും തൃതീയ വിഷ്ണുപദമെന്നും വിഷ്ണുപുരാണത്തിൽ പേരു കാണുന്നു.

ത്രിശങ്കു കഥ വിചിത്രമാണ്. സൂര്യവംശ രാജാവായ ത്രയ്യാരുണന്റെ ഏകപുത്രനായ സത്യവ്രതൻ അതികാമിയും സാഹസിയും ആയിരുന്നു. വിവാഹവേദിയിൽ നിന്ന് ഒരു ബ്രാഹ്മണ വധുവിനെ തട്ടിക്കൊണ്ടുപോയതിന് അയാളെ കൊട്ടാരത്തിൽ നിന്നു പുറത്താക്കി. അയാൾ ഒരു ചണ്ഡാല കൂടിലിൽ താമസമാക്കി. കുലഗുരുവായ വസിഷ്ഠനാണതിനു പിന്നിൽ എന്നയാൾ വിശ്വസിച്ചു. അങ്ങനെയിരിക്കെ ആ രാജ്യത്ത് കൊടും വരൾച്ച വന്നു. 12 വർഷം മഴയുണ്ടായില്ല. ദുരിതമനുഭവിച്ച കൂട്ടത്തിൽ വിശ്വാമിത്രന്റെ ഭാര്യ സത്യവതിയും മൂന്ന് ആൺമക്കളുമുണ്ടായിരുന്നു. വിശ്വാമിത്രൻ കൗശികീതീരത്ത് തപസ്സനുഷ്ഠിക്കുകയാണ്. മക്കളിൽ രണ്ടാമത്തവനെ വിറ്റുകിട്ടുന്ന പണം കൊണ്ട് മറ്റു രണ്ടുപേരെയും പുലർത്താം എന്നു തീരുമാനിച്ച വിശ്വാമിത്ര പത്നി അവന്റെ കഴുത്തിൽ ദർഭക്കയറിട്ട് ചന്തയിലേക്ക് കൊണ്ടുപോകും വഴി സത്യവ്രതൻ അവരെ കാണുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തു. മകനെ വിൽക്കേണ്ടതില്ലെന്നും അവർക്ക് വേണ്ട മാംസം എല്ലാ ദിവസവും

1.5. ജ്യോതിഷം കൃഷിചെയ്യാൻ

ഇന്ത്യ, ചൈന, ഈജിപ്റ്റ് തുടങ്ങിയ കാർഷിക രാജ്യങ്ങളിൽ ദിക്ക് കാണിച്ചുതരലും സമയമളക്കലും മാത്രമായിരുന്നില്ല ജ്യോതിഷത്തിന്റെ ധർമ്മം. നന്നായി കൃഷിചെയ്യാനും അവർക്ക് ജ്യോതിഷം വേണമായിരുന്നു. നന്നായി കൃഷിചെയ്യാൻ കാലാവസ്ഥ മുൻകൂട്ടി അറിയുക പ്രധാനമാണല്ലോ. കേരളത്തിലെ