താൾ:ജ്യോതിഷവും ജ്യോതിശ്ശാസ്ത്രവും.djvu/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കനായ ഒരു പാതിരി'യോർക്ക് കോണിക്കിളിൽ' ഇപ്രകാരം രേഖപ്പെടുത്തി; പ്രസംഗപീഠത്തിൽ നിന്ന് തിരുമേനി വിട്ട (കീഴ്)വായുവല്ലാതെ ഒരുകാറ്റും വീശിയില്ല."

രണ്ടാം നൂറ്റാണ്ടിൽ റോമിൽ ജീവിച്ചിരുന്ന പ്രശസ്ത ഭിഷഗ്വരനും ശസ്ത്രക്രിയാ വിദഗ്ദ്ധനുമായിരുന്ന ഗാലൻ പറയുന്നു: ചന്ദ്രൻ അരിവാൾ പോലിരിക്കുന്ന കാലത്ത് ജനിക്കുന്ന കുഞ്ഞുങ്ങൾ ദുർബലരും ഹ്രസ്വായുസ്സുകളും ആയിരിക്കും. പൌർണ്ണമി നാളിലാണ് ജനിക്കുന്നതെങ്കിൽ ദൃഡശരീരികളും ദീർഘായുസ്സുകളും ആസക്തി കൂടിയവരും ആയിരിക്കും.

മുഴുവൻ ശാസ്ത്രവിജ്ഞാനവും സാങ്കേതിക വിദ്യകളെ സംബന്ധിച്ച വിവരങ്ങളും അതിൽ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. ക്രിസ്തുവർഷം 77ലാണ് ഹിസ്റ്റോറിയാ നാച്വറാലിസിന്റെ രചന പൂർത്തിയായത്. രണ്ടു വർഷത്തിനകം പ്ലിനി മരിക്കുകയും ചെയ്തു. വെസൂവിയസ് അഗ്നിപർവതം പൊട്ടിത്തെറിച്ചപ്പോൾ ആ പ്രതിഭാസം നേരിൽ കാണാനും അപകടത്തിൽ പെട്ട ഗ്രാമവാസികളെ സഹായിക്കാനുമുള്ള ശ്രമത്തിൽ അവിടെ ഓടിയെത്തിയ പ്ലിനി അഗ്നിപർവതം വമിച്ച വാതകം ശ്വസിച്ചു ശ്വാസം മുട്ടി മരിക്കുകയായിരുന്നു.

ഭൂമിയിലെ കാര്യങ്ങളാണ് മുഖ്യമായും പ്ലിനി തന്റെ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നതെങ്കിലും ജ്യോതിശാസ്ത്രസംബന്ധിയായ നിരവധി കാര്യങ്ങളും അതിലുണ്ട്. ഭൂമി ഉരുണ്ടതാണെന്ന ഉറച്ച വിശ്വാസം അതിൽ കാണാം. ദൂരെനിന്ന് അടുത്തേക്കുവരുന്ന കപ്പലുകളെ നോക്കിയാൽ ഇതു മനസ്സിലാക്കാം എന്നു പ്ലിനി പറയുന്നുണ്ട്. മറ്റൊരു തെളിവുകൂടി അദ്ദേഹം അവതരിപ്പിക്കുന്നു. ഒരു സൂര്യഘടികാരം അത് ഉപയോഗിക്കുന്ന സ്ഥലത്തുനിന്ന് 80 കിലോമീറ്ററിലധികം തെക്കോട്ടോ വടക്കോട്ടോ കൊണ്ടുപോയാൽ ശരിയായ സമയം കാണിക്കാതാകും. പിന്നെ ശരിയായ സമയം കാണിക്കണമെങ്കിൽ അതിന്റെ സൂചി (style)യുടെ ചരിവു മാറ്റണം. ഭൂമി ഉരുണ്ടതല്ലെങ്കിൽ ഇതു വേണ്ടിവരുമായിരുന്നില്ല.

ഇതുപോലെ ചന്ദ്രഗ്രഹണം തുടങ്ങുന്ന സമയം എല്ലായിടത്തും ഒന്നല്ല എന്നും പ്ലിനിയുടെ നിരീക്ഷണങ്ങൾ കണ്ടെത്തി. 320 കിലോമീറ്റർ പടിഞ്ഞാറു മാറി നിൽക്കുന്ന ഒരാൾ കാൽ മണിക്കൂർ കഴിഞ്ഞേ ഗ്രഹണം കണ്ടുതുടങ്ങൂ. ഇതൊന്നും എല്ലാവർക്കും മനസ്സിലാവില്ല എന്നദ്ദേഹത്തിന് അറിയാമായിരുന്നു. അദ്ദേഹം പറയുന്നു. “ജനം ചോദിക്കും. ഭൂമിയുടെ മറുവശത്തു നിൽക്കുന്നവർ എന്തുകൊണ്ട് വീണു പോകുന്നില്ല. മറുവശത്തുള്ളവർ നമ്മെക്കുറിച്ചും ഇതേ ചോദ്യം ചോദിക്കുമെന്ന കാര്യം അവർ ആലോചിക്കുന്നില്ല."

പിന്നെ കുറേക്കാലത്തേക്ക് പ്രവചനങ്ങൾ ഉണ്ടായില്ല. ജനങ്ങൾ മറന്നുതുടങ്ങിയപ്പോൾ വീണ്ടും വന്നു പ്രവചനങ്ങൾ. 1339ലും 1395ലും 1451ലും ജ്യോത്സ്യന്മാർ നൽകിയ ആപത് സൂചനകൾ ഫലിക്കാതെ പോയി. ഒടുവിൽ 1524 ഫെബ്രുവരി 2ന് വൻ പ്രളയമുണ്ടാകുമെന്ന ഉറച്ച പ്രഖ്യാപനം വന്നു. അന്ന് 'ക്രിസ്തീയസഭയുടെ രാശി'യായ മീനത്തിൽ ശുക്രനും വ്യാഴവും ശനിയും ഒന്നിച്ചുവരുന്നു എന്നതായിരുന്നു നിമിത്തം. പ്രളയത്തോടൊപ്പം ആകാശത്തു നിന്ന് അഗ്നിയും ധൂമകേതുക്കളും കല്ലുകളും വർഷിക്കും എന്നായിരുന്നു പ്രവചനം. പള്ളികളിൽ കൂട്ട പ്രാർഥനകൾ നടന്നു. ഇനി ഭൂമിയെ പ്രളയത്തിൽ നശിപ്പിക്കില്ല എന്ന യഹോവ നോഹയ്ക്ക് നൽകിയ വാഗ്ദാനം പോലും ക്രിസ്ത്യാനികൾ മറന്നു. ടുളുസ് നഗരവാസികൾ ഒന്നിച്ച് ഒരു വലിയ പെട്ടകം പണിയുകയും അതിൽ കയറിപ്പറ്റുകയും പെയ്തു. പക്ഷേ, അന്നും ഗ്രഹങ്ങൾ ഒരുപദ്രവവും വരുത്തിയില്ല. ടൂളുസിൽ ഒരു ചാറ്റൽമഴ മാത്രമുണ്ടായി

ഗ്രഹസംഗമം പോലെ യൂറോപ്യരെ പേടിപ്പിച്ച ഒന്നായിരുന്നു