താൾ:കോമപ്പൻ.djvu/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
16 കുണ്ടൂർ നാരായണമേനോൻ


ആ മോടി കൂടൂമവളിൽക്കൊതി കൈവിടാ നീ-
ങ്ങാമോ ഞെരുക്കമിവനിന്നു കൂടുക്കൂ പറ്റി
നാമോർക്കിലെന്തിവിടെ വേണ്ടകൊഴിച്ചു മാറി-
പ്പോമോ പിണക്കമിതുവിട്ടലരമ്പനാവോ?        24

പോരുളള പൂമകനിവൻതലമണ്ടതന്നിൽ
പോരുമ്പൊഴൊന്നെഴുതിവിട്ടതു തട്ടിനീക്കാൻ
പോരുന്നതാരു ? വരുമിങ്ങു വരേണ്ടതല്ലൽ
പോരും പുറപ്പെടുകയെന്നു പറഞ്ഞു പിന്നെ.        25

പോവുന്നതല്ലഴലൂവിത്തലരമ്പനെങ്ങു
പാവുന്നതും പഴുതെ, യെന്നതറിഞ്ഞിടാതെ
ആവുന്നമട്ടഴലൊതുക്കി നടുന്നു കോമൻ
മേവുന്ന വീട്ടിലവരങ്ങനെ ചെന്നിരുന്നു.        26

തെല്ലും നമുക്കു ശരിയല്ലിതു വേണ്ടയെന്നായ്
ചൊല്ലുന്ന ചാപ്പനൊടെതിർക്കുകയില്ല കോമൻ
ചെല്ലും കടന്നു കരൾ പിന്നെയുമൊട്ടു കാറു-
മല്ലും തൊഴും കുഴലിയിൽ കൊതിയേറിയേറി.        27

കോളല്ല കൊല്ലുമലരമ്പനെതിർക്കുവാൻ ഞാ-
നാളല്ലയെന്നു പറവാൻ മടിയാകയാലെ
കേളല്ലലേറിയവനങ്ങു കഴിച്ചു നാലു-
നാളില്ലണിക്കുഴലി ! നീണ്ടെഴുമാണ്ടുപോലെ.        28

ചേണാർന്നൊരായവളെ വല്ല വഴിക്കുമൊന്നു
കാണാതെകണ്ടുകഴിയല്ലഴലാർന്നിവണ്ണം
വാണാലൊരറ്റമിതിനെങ്ങലരമ്പനോടു
താണാലുമെന്തു കുറവെന്നു നിനച്ചുപിന്നെ.        29

കൂടെപ്പിറന്നെഴുമുണിച്ചിരിയമ്മയോടു
കൂടെക്കുളിക്കുവതിനായവൾ പോയിടുമ്പോൾ
കൂടേറിടും കിളികളുള്ള മരം മറഞ്ഞു
കേടന്നിയേയവിടെ നിന്നുതുടങ്ങി പിന്നെ.        30

അത്താർ തൊഴുന്നൊരുടലാൾ പതിവായ നേര-
ത്തെത്തായ്‌കയാലവൾ കുളിച്ചു കളിച്ചു നീരിൽ
പൊൽത്താർപെറും മണമണിഞ്ഞൊരു കാറ്റുമേറ്റു
പൊയ്‌ത്താൻകുളിപ്പതിനൊരിക്കലിറങ്ങി കോമൻ.        31

"https://ml.wikisource.org/w/index.php?title=താൾ:കോമപ്പൻ.djvu/4&oldid=216296" എന്ന താളിൽനിന്ന് ശേഖരിച്ചത്