താൾ:കിരണാവലി.djvu/66

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ഇപ്പാഴ്ചിറച്ചേറു വിടുർത്തിടുന്ന
ചെന്താമരപ്പൂമണിമച്ചിനുള്ളിൽ
പാലാഴി വിട്ടെത്തിന പദ്മനാഭ-
പ്രാണാധികപ്രേയസി പാർത്തിടുന്നു.

മല്സ്തന്യവും മാമക 'നീലി' നൽകും
ശഷ്പം ഭുജിക്കും പശുവിന്റെ പാലും
നിന്നെപ്പുലർത്തീടുകകൊണ്ടു കുഞ്ഞേ!
ദൈമാതുരൻ നീ,യതിനില്ല വാദം.

മേലുള്ള ജ്ന്മങ്ങളിൽ മംഗലങ്ങ-
ളിവൾക്കു മേളിപ്പതിനീശനോടായ്
പ്രാർത്ഥിച്ചു നിൽക്കും പശുവിന്റെ പാട്ടു
നീയേറ്റുപാടാൻ നിതരാം നിബദ്ധൻ.

നിജാഹ്നികവ്യാപൃതി നിർവഹിച്ചു
കൃതാർത്ഥയായ്പ്പോമിവളെസ്സലീലം
തൻപോക്കുമഞ്ഞക്കതിരാൽത്തലോടി-
സ്സമാനധർമ്മാവരുന്ന് ലസിപ്പു.

തിരിച്ചു പോയോരിവൾ കുട്ടനെക്ക--
ണ്ടാത്മാർത്ഥമാം പുഞ്ചിരി തൂകിടുന്നു.
അതേറ്റു വാങ്ങാൻ കുനിയട്ടെ കണ്ഠ,-
മാമ്മുത്തുമാലയ്ക്കൊരശുദ്ധിയില്ല!

പോ! തോഴി! പോ! നീ ഭുവനത്തിലുള്ള
പൊൻവെള്ളിതൊട്ടുള്ളൊരു വസ്തുവൊന്നും
ചാളയ്ക്കകം വന്നണയാത്തതോർത്തു
സാംസ്കാരികാർത്തിക്കടിമപ്പെടൊല്ലേ!

വാഴേണ്ടനാളിത്തരിശിന്നു മേലു,--
ണ്ടിങ്ങേക്കുഴിക്കങ്ങൊരു കുന്നു കാണും;
ഇന്നിന്നലത്തേതിലുമെത്രഭേദം?
ഈമട്ടു മന്നുൽഗതി കൊൾകയല്ലീ?

കുളത്തിലെപ്പാഴ്ക്കെടുനീറ്റിലല്ല
കൂത്താടിനിൽക്കുന്നതു നോകമിപ്പോൾ;
കുതിച്ചു രത്നാകരസഖ്യമാളും
കൂലങ്കഷയ്ക്കുള്ള പയസ്സിലല്ലോ.

കഴിഞ്ഞകാലം വസുധാംഗനയ്ക്ക്
കൗമാരമായ്സ്സോദരി കല്യർ കണ്മൂ;
വരുന്നതോ യൗവനമായവൾക്കു;
വാഴ്വൂ വയസ്സന്ധിയെ നോക്കി നമ്മൾ.

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/66&oldid=173069" എന്ന താളിൽനിന്ന് ശേഖരിച്ചത്