താൾ:കിരണാവലി.djvu/58

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജന്മം തുലയ്ക്കുന്ന പാഴ്ക്കൃഷകൻ.
തൊള്ളതുറന്നാൽത്തൊഴിയുന്നതിലെല്ലാം
വെള്ളുള്ളിനാറ്റവും വേപ്പിൻകൈപ്പും
അത്തരമുള്ളോരസ,ത്തങ്ങേയറ്റത്തെ
മദ്ധ്യമലോകമഹാകളങ്കം.
കൈരണ്ടുമേവർക്കും കാണൂമ്പോൾകൂമ്പിപ്പോം
കൈവല്യമൂർത്തിതന്നന്തികത്തിൽ
തെല്ലും മടിയാതെ ചെന്നോരോ പേവാക്കാം
കല്ലും കൊഴിയുമെറിഞ്ഞുനിന്നാൻ.

ഒട്ടും തലയ്ക്കൊരകം പുറമില്ലാത്ത
നട്ടുച്ചഭ്രാന്തനോ നില്പൂ മുന്നിൽ?
തങ്കക്കിരീടം തറയിലെറിഞ്ഞൊരു
വങ്കൻ മികച്ച മരത്തലയൻ
തെണ്ടിത്തിരിയുന്നു തെക്കും വടക്കുമി--
ന്നണ്ടികളഞ്ഞിള്ളോരണ്ണാൻപോലെ.
പാരെഴുത്താണിയാൽപ്പാള പിടിക്കുവാൻ
പാരിനുടയോൻ പരണ്ടിക്കൊണ്ടാൽ
അത്തലയെമ്മട്ടരശുമുടി ചൂടി?
അട്ടയ്ക്കു പെട്ടതു പൊട്ടക്കുളം!
പാതിയുറക്കത്തിൽ ഭാര്യയെക്കവിട്ട
പാതകി പച്ചക്കലിക്കോമരം
ലോകം നന്നാക്കുവാൻ ചാടിപ്പുറപ്പെട്ടു!
മോഹമേ! നിന്നെത്തൊഴുതേപറ്റൂ.
കാഷായവസ്ത്രത്താൽ കാപട്യം മൂടിക്കൊ--
ണ്ടാഷാഡഭൂതികൾക്കഗ്രഗണ്യൻ
പാടേ സനാതനധർമ്മസരണിയിൽ
കാടും പടലും കലർത്തിടുന്നു.
പിട്ടുംപിശിട്ടും പിരട്ടുപിണ്ണാക്കുമീ
മൊട്ടത്തലയൻ പ്രസാദമായി
മട്ടും മതിയും മറന്നണയുമെട്ടും--
പൊട്ടുംതിരിയാത്ത പിള്ളേയ്ക്കേകി
നല്ലൊരു നാട്ടിന്നു നാശംപിടിപ്പിപ്പൂ
പുല്ലോളം പോരാത്ത പുള്ളിക്കാരൻ.
ഏതുമറിയാത്തോൻ സർവജ്ഞനായ്ത്തീർന്നു;
ബോധം നശിച്ചവൻ ബുദ്ധനായും
കാലം കിടന്നു കരണംമറിയുന്നു!
വാലങ്ങുകേറിത്തലയാകുന്നു!
മാറ്റിയെക്കണ്ട മഹാപാപം തീരുവാ--
നാറ്റിലിറങ്ങിക്കുളിക്കട്ടേ ഞാൻ."

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/58&oldid=173060" എന്ന താളിൽനിന്ന് ശേഖരിച്ചത്