താൾ:കിരണാവലി.djvu/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്വർണ്ണമയമായ പാത്രവുമായ്
പൊങ്ങും ഭവാന്റെ കിരണമധുരാന്നം
മംഗലമൂർത്തേ! ലഭിക്കമൂലം
ഞാനെൻ ത്രിവിധകരണസന്താനങ്ങ--
ളൂനപ്പെടുകയില്ലെന്നുറച്ചേൻ.
ഏതോ മണിയൊന്നു സത്രാജിത്തിന്നങ്ങു
ജാതാദരം പണ്ടരുളിപോലും!
ഹാഹാ! ദിനമണി,യന്തരീക്ഷമണി,
ലോകത്തിൻ കണ്മണിയാം ഭഗവാനേ!
ഹസ്താമലകമായ്ക്കാണുമെനിക്കിന്നു
മറ്റു മണി ചരൽക്കല്ലുപോലെ.
നട്ടുച്ചനേരഹ്തു യാജ്ഞവല്ക്യന്നങ്ങു
ചട്ടറ്റവേദമുപദേശിച്ചു
യാതൊരുപദേശവും വേണ്ട, താവക
പാദപരിചര്യചെയ്യുകിൽ ഞാൻ
പാകാരിപുത്രനാകായ്കിലും ദ്രോണർക്കൊ-
രേകലവ്യനായ് ക്രമത്തിൽത്തീരും.
കർമ്മസാക്ഷിൻ! ഞാൻ ഭവാനെദ്ദിനവുമെൻ
കർമ്മമോരോന്നിനും സാക്ഷിയാക്കി
കാലം നയിക്കട്ടേ; കാലാന്തരത്തിങ്കൽ
കാലൻ കയർപ്പതു കണ്ടിടട്ടെ.
വേദസ്വരൂപ! ഭഗവാനേ! യങ്ങയേ--
മാതൃകയാക്കി നടന്നിടുകിൽ
ഐഹികപാരത്രികഭയബാധയി--
ദ്ദേഹിയെയെങ്ങനെ തീണ്ടിടുന്നു?
ദേവ! മനുഷ്യകൃമിമാത്രമെങ്കിലും
ഭാവനാദത്തപതത്രനാം ഞാൻ
ഒട്ടൊട്ടു മിന്നിത്തെളിഞ്ഞും ത്വല്പ്രാഭവ--
മൊട്ടൊട്ടു മങ്ങിയൊളിഞ്ഞും കാണ്മൂ,
എൻകരൾക്കണ്ണു മുഴുവൻ വിളക്കുവാൻ
നിൻകനിവുണ്ടാകിൽ ഞാൻ ജയിച്ചു!
സച്ചിൽസ്വരൂപനേ! തങ്കമണിത്തേരിൽ
പച്ചക്കുതിരകലേഴും പൂട്ടി
ചമ്മ്റ്റീയുമോങ്ങി നിൽക്കുന്നു സജ്ജനായ്--
ത്വന്മനസ്സിന്നിണങ്ങുന്ന സൂതൻ.
സാറട്ടെഴുന്നള്ളത്തിന്നു സമയമായ്:
പോരും നിറുത്തിനേൻ പാട്ടിതാ ഞാൻ.
കാരണപൂരുഷ! കല്യാണവിഗ്രഹ!
കാമിതദാനൈകകല്പശാഖിൻ!
ആര്യ! ഭവാന്റെ തുണയാലെൻ ഹൃത്തൊരു

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/56&oldid=173058" എന്ന താളിൽനിന്ന് ശേഖരിച്ചത്