താൾ:കിരണാവലി.djvu/55

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശീഘ്രമായ്ക്കെട്ടഴിച്ചിങ്ങോട്ടു വിട്ടാലും
ഗോക്കളെയൊക്കെയും ചിൽപ്പൂമാനേ!

ആനന്ദമാനന്ദം! എന്തൊരൊഴുക്കതു
ഭാനുബിംബത്തിൽനിന്നുൽഗളിപ്പൂ!
പെട്ടെന്നു മേരുവിൽനിന്ന്ഉ ഭൂകമ്പത്താൽ
പൊട്ടിയൊലിക്കും സിലാദ്രവമോ?
വാനംവാരാമത്തിൽ ഗന്ധവാഹശ്രേഷ്ഠി
വാറ്റിയെടുക്കും മലർത്തൈലമോ?
അപ്സരസ്ത്രീകൾ കുളിർമേനിയിൽപ്പൂശും
ശില്പമലയാജകർദ്ദമമോ?
അശിനീദേവർ കുറുക്കിയരിച്ചിടും
വിശ്വജീവാതുമരുന്നുചാറോ?
ആയിരമല്ല പതിനായിരമല്ല
മായമറ്റംബുജബന്ധുബിംബം
മാറ്റും നിറവും മനസ്സാൽ മതിക്കുവാൻ
മാനുഷർക്കാവതല്ലാത്ത മട്ടിൽ
കോടാനുകോടിക്കണക്കിനുതിർക്കുന്നു
പാടലപ്പൊൽക്കതിർക്കന്ദളങ്ങൾ.
നേരറ്റു കത്തീടും വട്ടപ്പൂക്കുറ്റിയോ?
കൂരമ്പു തീരാത്ത തുണീരമോ?
ഓരോ കതിരും ഭഗവാൻ മിഹിരന്റെ
ചാരുകരമാണ, തിഞ്ഞുനീട്ടി
പ്രാസാദശ്രുംഗത്തിൽപ്പാരിൻപതിയേയും
പാഴ്ക്കുപ്പപ്പാട്ടിൽപ്പറയനേയും
താനൊൻനുപോലേ തലോടിയീത്തമ്പുരാൻ
ദീനതപോക്കിസ്സുഖിപ്പിക്കുന്നു.
ഈസ്സദ്രസായനബുക്തിയാൽ വൈവശ്യം
വാശ്ശതും നീങ്ങിന ലോകർ വീട്നും
വേഗമരയും തലയും മുറുക്കുന്നു;
പോകുന്നു ജീവിതപ്പോർക്കളത്തിൽ.
അങ്ങ്നേ പോകുവിൻ കൂട്ടരേ! നിങ്ങൾക്കു
മംഗലം ൻ അൽകും മരീചിമാലി.
നാഴിക മുപ്പതുണ്ടല്ലോ! തരിമ്പതു
പാഴിൽക്കളയായ്‌വിൻ ഭ്രാതാക്കളേ!

അങ്ങയാം വാരൊളിക്കൊന്നമലർത്തൊത്താ-
ലെങ്കൺ കണികാണ്മതെൻ പിതാവേ!
ഭൂവിലെനിക്കെതിനിബ്ഭയം? ധീരനായ്
ജീവിതയാത്രയ്ക്കൊരുങ്ങട്ടേ ഞാൻ.
ആർണ്ണവഹോമകുണ്ഡത്തിൽനിന്നിക്ഷണം

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/55&oldid=173057" എന്ന താളിൽനിന്ന് ശേഖരിച്ചത്