താൾ:കിരണാവലി.djvu/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തങ്കത്തലക്കെട്ടണിയിക്കയോ;
വാരൊളിക്കാർമുകിൽപ്പാത്രത്തിലോമന-
ത്താരത്തനിദ്രവം കാച്ചുകയോ;
ഭാവിപ്പതെന്തു നീ? ദേവതേ! കൊണ്ടലിൽ
സ്ക്രൂ വച്ചു മിന്നലുറപ്പാക്കിയോ?
താപിഞ്ഛകാനനം ചുറ്റിപ്പിടിപ്പോരു
ദാവച്ചെന്തീയോ തഴച്ചു നില്പൂ?
ജ്യോതിസ്സിതിങ്കൽ ജ്വലിക്കുന്നു കാർമുകിൽ.
പാതികരിഞ്ഞ ഹവിസ്സുപോലെ.

ഈ മഹാമംഗലപ്പണ്ഡികയിൽ പര-
മാമോദോന്മാദപരവശരായ്
കാമം വയസ്യമാർ പ്രാചിതൻമേനിമേൽ
കാശ്മീരഗന്ധദ്രവം തളിപ്പൂ.
ഹന്ത! പൂർവാശാനതാംഗിക്കു തൃക്കഴൽ-
പ്പൊൻതളിരിന്നു ചെമ്പഞ്ഞിച്ചാറായ്;
ആകശമധ്യത്തിന്നത്ഭുതമാംപത്മ-
രാഗമലമണിമേഖലയായ്;
മാറിടത്തിന്നു പരിമളധോരണി
പാറും പനിനീർപ്പൂ മാലികയായ്;
തങ്കക്കവിൾത്തടങ്ങൾക്കു തുടുതുടു-
പ്പങ്കുരിപ്പിച്ചീടും ശോണിതമായ്;
തേനൂറും ചുണ്ടിന്നു ശീമച്ചെഞ്ചായമായ്;
തൂനെറ്റിക്കോമനച്ചിത്രകമായ്;
തൂനെറ്റിക്കൊമനച്ചിത്രകമായ്;
ജീമൂതമേചകസീമന്തവീഥിക്കു
കോമളസിന്ദൂരരേഖയുമായ്;
ശശ്വൽ പ്രകൃതീശ്വരി വിതറീടുമീ
വിശ്വസമ്മോഹനശോണചൂർണ്ണം
ശാതക്രതവിദിഗംഗനാമണ്ഡന
മേതേതെല്ലാമ്മട്ടിയറ്റുന്നീല!
സ്മേരയാം പ്രാചീനഭഗവതി!യിപ്പുതു-
വീരവാളിപ്പട്ടണിഞ്ഞ നിന്നെ,
ഓരോ ദലവും നിൻ നാഥനാമിന്ദ്രൻത-
ന്നാരോമൽക്കണ്ണിന്നു തുല്യമായി
നീളേ വിരിഞ്ഞു നിറം കലർന്നീടുന്ന
ചേലുറ്റ ചെന്താമരമലരാൽ
നീരന്ധ്രമായുള്ള പൊയ്കയായ്ക്കാണുന്നു
ദൂരത്തു നില്ക്കുമെൻ ചിത്തഭൃംഗം.

മാറിത്തുടങ്ങി നിറമതാ! കുങ്കുമ-
ച്ചാറു സൗവർണ്ണദ്രവമായ്ത്തീർന്നു.

"https://ml.wikisource.org/w/index.php?title=താൾ:കിരണാവലി.djvu/52&oldid=173054" എന്ന താളിൽനിന്ന് ശേഖരിച്ചത്