താൾ:കണ്ണൻ.djvu/17

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
44
കുണ്ടൂർ നാരായണമേനോൻ
 


നാലഞ്ചുനാളിടവിടാതെ കൊതിച്ചിരുന്ന-
പോലന്നുചേർന്നിവരും തെളിവേറ്റമേന്തി
മാലറ്റു ചെയ്ത പണിയൊക്കെ മുറയ്ക്കുചൊല്ലി-
യാലറ്റമെത്തിടുവതിന്നു ഞെരുങ്ങുമല്ലോ.        126

മറ്റുള്ളതപ്പടി മറന്നലരമ്പനറ്റ-
മറ്റുള്ള പൂങ്കണപൊഴിപ്പതുമേറ്റുകൂടി
മുറ്റംനലത്തൊടവർ കാട്ടിയ കുത്തു വാഴ്ത്താൻ
പറ്റുന്നതല്ല തലയായിരമുള്ളവന്നും.        127

മോടിപ്പകിട്ടുടയ കൊച്ചവൾ കണ്ണനോടു-
കൂടിപ്പരുങ്ങൽ കലരാതുടനന്നു രാവിൽ
തേടിപ്പടയ്ക്കണയുമാമലരമ്പനായ് പോ-
രാടിപ്പതുക്കെയവനുള്ള മിടുക്കടക്കി.        128

മറ്റുള്ളവർക്കുടയ മട്ടുകൾ വിട്ടു നല്ല-
മാറ്റുള്ള നന്മകലരുന്നതവർതൻകളിക്കും
മറ്റുള്ളകൂട്ടരുടെ മട്ടുകൾ വിട്ടൊരറ്റ-
മറ്റുള്ള നല്ലൊരു പകിട്ടുകൾ ചേർന്നിണങ്ങി.        129

മിന്നുന്നമിന്നലിനുമൊട്ടഴകേറിടുന്ന
പൊന്നുംചെടിക്കുടയ നൽപ്പവിഴത്തിലെല്ലാം
ചിന്നുംനിറംകലരുമത്തളിരൊത്ത മുത്തു-
ചേർന്നുള്ളിണങ്ങിയപടിക്കു പരിക്കു ചേർത്തു.       130

തണ്ടാരിനുള്ളിതളുകൾക്കുടയോരു തുമ്പു-
കൊണ്ടാടലറ്റ മുറിയേറ്റു പനമ്പഴങ്ങൾ
തിണ്ടാടിവാതലൊടണഞ്ഞു ചതഞ്ഞുവെന്നു
കണ്ടാളുമുൾക്കൊതിവിടാതവിടെക്കളിച്ചു.       131

വമ്പുള്ള വാനവമരത്തളിർ മെല്ലെ നാലു-
കൊമ്പുള്ളൊരാനയുടെ തുമ്പിയിലെത്തിടുമ്പോൾ
മുമ്പുള്ള നാണമവളറ്റുവളർന്നുകൊച്ചു-
കൊമ്പു,ള്ളഴിഞ്ഞചെടിനീട്ടിയുടൻതടുത്തു.       132


• ഒന്നാം പാദത്തിലെ നിസ്സാരമായ വ്യത്യാസമൊഴിച്ചാൽ ഇത് കോമപ്പനിലെ 70-ാം ശ്ലോകത്തിനു തുല്യം തന്നെ. ഒന്നാം പാദത്തിലെ മാറ്റം പരിഗണിച്ച് വെട്ടിമാറ്റിയില്ല.

-എഡിറ്റർ


"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/17&oldid=216577" എന്ന താളിൽനിന്ന് ശേഖരിച്ചത്