താൾ:കണ്ണൻ.djvu/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
നാലു ഭാഷാകാവ്യങ്ങൾ 39


കുത്തുന്നതിന്നരചനങ്ങിനെ കാലു കാട്ടി-
യെത്തുന്ന കൊമ്പനുടെ തുമ്പിയറുത്തുവീഴ്ത്തി
കത്തുന്നൊരീറയൊടുമേല്ക്കുമതിന്റെ കാൽ വ-
മ്പൊത്തുള്ളൊരായവനരിഞ്ഞിതു വാഴപോലെ.        86

താണീടുമൂക്കൊടിതുമട്ടു പരിക്കുമേറ്റു
കേണീടുമാനയടിതെറ്റിയടൽക്കളത്തിൽ
വീണീടിനാനരിയകണ്ണനോടപ്പൊളൂഴി
വാണീടുവോനുടനിറങ്ങിയിവണ്ണമോതി:        87

'വാനോരൊടൊത്ത വിരുതുണ്ടു നിനക്കു തന്നെ-
ത്താനോർക്കിലെൻപടയെ വമ്പൊടു നീ മുടിച്ചു
ഞാനോ തെളിഞ്ഞിതൊരുനല്ലെതിരാളിയോടേ-
ല്പാനോർത്തിരിക്കുമളവീ വരവസ്സലായി!        88

ചൊല്ലാളുമൂക്കൊടുടനെൻ പടയാളിമാരെ-
യെല്ലാം മുടിച്ചൊരുശിരാൽ തെളിവേകിയാലും
കൊല്ലാതെകണ്ടുകഴിയില്ലിനി നിന്നെ,മങ്ങു-
മല്ലായ്കിലെൻപുകളതെങ്ങിനെ ഞാൻ പൊറുക്കും ?        89

ഏറ്റൂക്കൊടൊട്ടു പടവെട്ടിയെഴും തളർച്ച
മാറ്റൂ! മുറയ്ക്കരിയവാളിനു മൂർച്ചകൂട്ടൂ!
തോറ്റൂ പയറ്റു തിരിയാത്തവർ, നീ കുറുമ്പു-
മാറ്റൂ! മിടുക്കടലിലൊന്നിവന്നോടു കാട്ടൂ!'        90

തിണ്ണന്നു തൻ പുകളിനൊത്തൊരുമാതിരിയ്ക്കീ-
വണ്ണം നലത്തൊടരുൾചെയ്തൊരു വാളെടുത്ത്
'വിണ്ണന്നു കാണണമൊരാളതിലെ'ന്നുറച്ചാ-
ക്കണ്ണന്നുനേർക്കു കറ മൂത്തു കയർത്തടുത്താൻ'        91

നന്നീപ്പയറ്റുമുറയെന്നിരുപേർക്കുമുള്ളിൽ
തോന്നീടുമാറു തടവിൽ പിഴ പറ്റിടാതെ
നിന്നീടിനാർ പൊരുതിയൊട്ടിട പിന്നെ വാട്ടം
വന്നീല വമ്പുടയ രണ്ടെതിരാളിമാർക്കും.        92

'പോരായ്മയാണൊരുവനെന്നൊടിവണ്ണമേറെ-
പ്പോരാടിനില്ക്കിലിവനെക്കൊല ചെയ്വനെ'ന്നായ്
പാരാതെ നല്ലടവിടയ്ക്കിടെ മാറി മാറി-
പ്പോരാളിമാരുടൽ മറന്നവർ പോരടിച്ചു.        93

"https://ml.wikisource.org/w/index.php?title=താൾ:കണ്ണൻ.djvu/12&oldid=216572" എന്ന താളിൽനിന്ന് ശേഖരിച്ചത്