താൾ:ഉമാകേരളം.djvu/63

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിലയ്ക്കോ വെറുതേതാനോ ജലപാനമൊരാൾക്കുമേ
ഉലകിങ്കൽക്കൊടുപ്പീല; ഖലൻതാൻ ലുബ്ധനംബുധി.       56

നാരത്തിന്നുള്ളൊരർത്ഥംതാൻ നീരത്തിന്നെന്നു കാൺകയാൽ
ക്ഷാരത്തെ ക്ഷീരമെന്നോതിപ്പാരം വഞ്ചിക്കയോ ബുധർ?       57

ചാരുവസ്തുക്കൾ വാനോർക്കു ചേരുമാറായി മുന്നമേ;
നീരുമെയ്യങ്ങുമാർന്നോനെയാരു കൂട്ടാക്കുമൂഴിയിൽ?       58

ഗുണമേറും കടൽക്കാറ്റേ! തുണ മേലാലിവൾക്കു നീ;
ചുണ മേളിക്കുമുള്ളോടിക്ഷണമേ മാലകറ്റണേ!"       59

എന്നിവണ്ണം സഖീവൃന്ദം ചൊന്നിടും വാക്കു കേൾക്കവേ
അന്നിളേശജതന്നാധി മുന്നിലും വലുതായ്പരം:       60

"ഈ നല്ല വരനോടൊന്നിച്ചാനന്ദിക്കും സരിത്തുകൾ
ഫേനച്ഛലത്താലീയെന്നെ നൂനമിപ്പോൾ ഹസിക്കയാം.       61

കാമന്റെ കേതനങ്ങൾക്കു ഹാ! മമ വ്യഥ സമ്മദം
കാമമേകായ്കിലവ ചേർന്നീമട്ടു വിളയാടുമോ?       62

മാരന്നു മുഖ്യസേനാനിയാ,രവന്നു പിതാവിവൻ
നീരജാക്ഷികളേ! പാർക്കിൽപ്പാരമെൻ ശത്രുവല്ലയോ?       63

ശ്രീനന്ദനൻ പഞ്ചശരൻ; നൂനം ശ്രീ,യാഴിതൻ മകൾ;
ഹാ! നമുക്കഴലിൻബീജമുനം വിട്ടിവനല്ലയോ?       64

വെള്ളപ്പുകളൊടൊത്തെന്നുമുള്ളത്തിൽ വിധു വാസമായ്
ഉള്ള കാന്തനോടൊക്കുന്നു കള്ളംവിട്ടിപ്പയോനിധി.       65

അനുകമ്പ കുറഞ്ഞുള്ളിലനുകൾ പോകയാലിനി
അനുകൂലം വരും വീചിയനുകൂലം പതിക്കുവാൻ.       66

ശംബരാരിയെ വെന്നീടാൻ ശംബരാധിപനോർക്കുകിൽ
കിം ബലം? നിങ്ങളെക്കാളും സ്തംബവും ബുദ്ധിമത്തുതാൻ."       67

ഏവമോതി വിഷാദിക്കും ഭൂവലാരിതനൂജയെ
ആ വരാളികൾ പിന്നീടും സാവധാനപ്പെടുത്തിനാർ.       68

ക്ഷമതൻ വക്ത്രമാം ചന്ദ്രൻ തമസ്സിൻ വായിൽ വീഴവേ
സുമഗാത്രികൾ ഭീതിപ്പെട്ടമനം കേറി മഞ്ചലിൽ.       69

ചെമ്പഴന്തിപ്പിള്ളതന്റെ വമ്പമ്പും വീട്ടിൽ വാഹകർ
ശമ്പ തോൽക്കും മേനിയാളെക്കമ്പം, കൈവിട്ടിറക്കിനാർ.       70

പാത തെറ്റിയതാണെന്നപ്പാതകിക്കൂട്ടരോതവേ
വീതശങ്കം യുവാവേകൻ വാതിലിൽക്കൂടിയെത്തിനാൻ.       71

കോപാശ്ചര്യഭയങ്ങൾക്കു ഭൂപാലസുത പാത്രമായ്
ഹാ! പാർപ്പളവിലീമളാ മാപാപിയൂരിയാഭിനാൻ;       72

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/63&oldid=210133" എന്ന താളിൽനിന്ന് ശേഖരിച്ചത്