താൾ:ഉമാകേരളം.djvu/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മന്നവന്റെ മരണം നിമിത്തമാ-
യന്നനല്പമുജപൂണ്ട മേദിനി
സന്നതാംഗിയുമയമ്മറാണിയിൽ
ചെന്നണഞ്ഞു ശിലപോലെ വല്ലിയിൽ.        109

വീരരാമരികളേറെ വാഴുമ-
പ്പാരടക്കി വഴിപോൽ ഭരിക്കുവാൻ
പാരമുണ്ടു പണിയെന്നു ഭാമിനീ-
ഹീരമാമവളറിഞ്ഞു മാഴ്കിനാൾ.        110

എങ്ങു സാധു ബലഹീനയായ താ-
നെങ്ങു വഞ്ചിധരയെങ്ങു വൈരികൾ
എങ്ങു തൻ ചെറുശിശുക്കളേവമോർ-
ത്തങ്ങു രാജ്ഞി ഭയശോകപാത്രമായ്.        111

കാണിപോലുമുയിരോടു വാഴുവാൻ
ത്രാണിവിട്ടെഴുമിളേശനന്ദിനി
വാണി തന്നുടെ ഗഭീരയായിടും
വാണി കേട്ടു ചെറുതാശ്വസിച്ചുതേ.        112

ബാലന്മാരുടെ ലാളനം ഹരിപദാംഭോജാർച്ചനം കുംഭിനീ-
പാലക്ലേശദവൃത്തി ശത്രുനിധനോദ്യോഗം; തുടങ്ങിപ്പരം
നാലഞ്ചാറു വിധത്തിൽ വന്നെതിരിടും കർത്തവ്യകർമ്മങ്ങളെ

അഞ്ചാം സർഗ്ഗം സമാപ്തം


ആറാം സർഗ്ഗം

ജീവിതേശനടുത്തെന്യേ ജീവിതേശനടുത്തപോൽ
ആ വിശാലാക്ഷിയാം കന്യ മേവി, താതൻ മരിക്കവേ.        1

ഉമാവാക്യൗഷധം തെല്ലു സമാശ്വാസമണയ്‌ക്കിലും
ക്ഷമാധിപസുതാതങ്കം ക്രമാൽ വേരൂന്നി വാച്ചുതേ.        2

തോഴിമാർതൻ ശ്രമം നാടുവാഴിശ്രേഷ്ഠന്റെ പുത്രിയിൽ
പാഴിലായ്ത്തീർന്നു; വാനോളം കോഴിക്കുഞ്ഞു പറക്കുമോ?       3

തന്നുൾത്തടം പ്രിയവപുസ്സൊന്നുകൊണ്ടു ഞെരുങ്ങവേ
അന്നു മറ്റൊന്നിനുമതിൽച്ചെന്നു കേറാൻ പ്രയാസമായ്.        4

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/59&oldid=209762" എന്ന താളിൽനിന്ന് ശേഖരിച്ചത്