താൾ:ഉമാകേരളം.djvu/172

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


നവച്ഛവിസ്വസ്തികതല്ലജത്തിൽ
നൃവര്യയും മവവർ നാലുപേരും
അവർക്കവർക്കുള്ള മനോജ്ഞപീഠം
ധ്രുവം യഥായോഗ്യമലങ്കരിച്ചു.        67

തിരക്കി മുന്നിൽക്കയറുന്ന മുത്താ—
മൊരബ്ഭുജിഷ്യാഗ്യൃ വെളിക്കു നന്നായ്
പരം പിടിക്കും പുളകാഖ്യപൂണ്ട
തിരയ്ക്കകം റാണി മറഞ്ഞിരുന്നു.        68

നിനയ്പതെന്തെന്നു നൃവര്യതൻ കൺ—
മുനയ്ക്കെഴും ചേഷ്ടയിൽനിന്നു സർവം
മനസ്സിലാക്കിപ്പുരളീശിതാവോ—
ടനന്തരം വന്ദിയിവണ്ണമോതി;        69

'ഭവാനിതൻ കണ്മുനയെന്നപോലെ
ദിവാനിശം കൈവശമുള്ള വാളാൽ
നവാഭയാം കീർത്തിയെ നേടി വേൾക്കും
ഭവാനെ ഞാനെങ്ങനെ വാഴ്ത്തിടേണ്ടു?        70

പരിക്കു ചണ്ഡാശുഗമേകിടുമാ—
റിരിക്കുമൂർവീഭൃദസാരവംശം
ശരിക്കു യുഷ്മല്പരഗോത്രഭേദി—
ഗരിഷ്ഠസന്താനമൊടേതുപറ്റും?        71

ഭവജ്ജനിക്കിപ്പുറ, മാത്മജൻത—
ന്നവസ്ഥയോർത്തിന്ദിരയാർന്ന താപം
ജവത്തിൽ വൈകുണ്ഠമണഞ്ഞു മേലി—
ല്ലിവണ്ണമെന്നോതി വിരിഞ്ചി മാറ്റി.        72

നിരപ്പിൽ മൂന്നുള്ള കൂകാന്തർമൂലം
ധരയ്ക്കു കന്യാദശമാത്രമറ്റു;
പരൻപുമാനാം തിരുമേനിതന്നെ
പരംവരിക്കെപ്പതിദേവ ഭൂമി.        73

ഭവാന്റെ ദാനപ്രഥ വിണ്ണിലെത്തി—
ദ്ദിവാനിശം നാകിജനത്തിനെല്ലാം
ജവാൻ ധരിപ്പാൻ സുമവും കടിപ്പാ—
നവാര്യമാം ദുഗ്ദ്ധവുമൂർദ്ധ്വമാക്കി.        74

വികല്പമില്ലാതെ ഭവാന്റെ തേജോ—
വികർത്തനൻ രാപ്പകൽ മിന്നിടുമ്പോൾ
അകത്തു ദുഷ്ടർക്കു പെടും തമസ്സു—
മകന്നു പെൺപൂങ്കുഴൽ പൂക്കോളിപ്പൂ.        75

ഒരുത്തിയെച്ചാടുവചസ്സുരച്ചു—
മൊരുത്തിയെക്കണ്മുനനേർക്കയച്ചും

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/172&oldid=172823" എന്ന താളിൽനിന്ന് ശേഖരിച്ചത്