ശിപായിമാർ ചെയ്വൊരു സാഹസത്തെ-
ക്ക്യപാർദ്രമാം കൺമുനയാൽ വിലക്കി;
57
അസംശയം വത്സലമെന്ന പത്താം
രസത്തിനൊന്നാമതുപോലെ ജീവൻ
നിസർഗ്ഗമായ്ക്കണ്ടു ചമൽക്കരിക്കും
രസജ്ഞരെപ്പാർത്തു ശിരസ്സു താഴ്ത്തി;
58
സുരാലയം പണ്ടു പുരൂരവസ്സാം
ധരാദ്രിഭിത്തുർവശിയോടുപോലെ,
വരാംഗി വഞ്ചിക്ഷിതിലക്ഷ്മിയൊത്തു
പുരാഗ്രിമം പുക്കിതു പുരുഷേന്ദ്രൻ.(കുളകം)
59
ജയിക്ക മേന്മേലുമയമ്മറാണി!
ജയിക്ക തൃക്കേരളവർമ്മദേവൻ!
ജയിക്ക തമ്പാൻ സചിവപ്രവേകൻ!
ജയിക്ക തജ്ജീവനിളേശപുത്രി!
60
ജയിക്ക പൊന്നോമന വഞ്ചിനാടു!
ജയിക്ക സാധുക്കളതിങ്കൽ വഴ്വോർ!
ജയിക്ക നേർതൊട്ടൊരു സൽഗുണങ്ങൾ!
ജയിക്ക പത്മാപതി പത്മനാഭൻ!
61
ഇവണ്ണമുള്ളാർപ്പുകൾ നാലുപാടും
ജവത്തൊടും പൊങ്ങിമുളങ്ങിടുമ്പോൾ
നൃവര്യനാ റാണി വസിച്ചിടുന്നോ-
രവർണ്യഭാസ്സേന്തിന സൗധമെത്തി.
62
പ്രസാദമുൾക്കൊണ്ടു രഥോദയാദ്രി-
പ്രസാധനംചെയ്തിടുമക്കലേശൻ
രാസാൽ ദൃഗാതിഥ്യമിയന്നനേരം
രസാധിപാനന്ദമനല്പമായി.
63
ശരിക്കനേകം ക്രിയദൃഷ്ടിദോഷം
ഹരിക്കുവാൻ സേവകർ ചെയ്തശേഷം
ഗിരിക്കു പറ്റുന്നൊരു തേരിൽനിന്നും
ഹരിക്കുതുല്യൻ യുവരാട്ടിറങ്ങി.
64
കൃതാദമം വഞ്ചിയിൽ വീണ്ടുമെത്തും
പ്രതാപവും കീർത്തിയുമെന്നപോലെ
സതാംപ്രിയൻ മന്ത്രിയുമോമലാളാം
ലതാംഗിയും താഴെയിറങ്ങി പിന്നെ.
65
ചിതത്തൊടും ദൈവകൃപാർദ്രമന്ദ-
സ്മിതം വപുസ്സാർന്നതുപോലൊടുക്കം
കൃതജ്ഞയായുള്ളൊരു റാണിതൻമുൻ-
പതന്ദ്രനാം ഹൂണനുമുല്ലസിച്ചു.
66
താൾ:ഉമാകേരളം.djvu/171
Jump to navigation
Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
