താൾ:ഉമാകേരളം.djvu/157

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> മലരുന്ന പൂക്കൾ പലമട്ടു തിങ്ങിടും മലർവാടിപുക്കു മണമേന്തിയപ്പുറം മലയാനിലൻപടി കടന്നുപോയിടും, മലമറ്റ മങ്കകളെ വിട്ടുമന്നവർ.        29


അതിലും വിശേഷമധികം, മഹമ്മദ- ക്ഷിതിപാലകർക്കു തരുണിചതുഷ്ടയം പതിവാ, ണിതൊക്കെ നിരുപിച്ചു സാധു ഞാൻ കൊതി വെച്ചുപൂട്ടിയകമാറയ്ക്കകം.        30


ബുധനാം ഭവാന്റെ സഹധർമ്മിണീപദം മുധയെന്നു മന്നിലൊരു മുഗ്ദയോർക്കുമോ? ക്ഷുധകൊണ്ടു ചാകുമൊരുവന്റെ വായിൽ നൽ- സുധ വന്നുവീഴ്കിലതു തുപ്പിനിൽകുമോ?        31


വിളികൊള്ളുമങ്ങു പരമെന്റെ മേനിയോ കളിവിട്ടുറച്ചു ബലമായ്പ്പുണർന്നിടാൻ? കിളിവാതിലൂടെയിരവിൽക്കടന്നിടും കുളിർതെന്ന‌ലോടുമിനിയാം ബലാൽകൃതി!        32


മതി മുഗ്ദ്ധവാർത്ത; ബലമുള്ളതന്യർ വ- ന്നെതിരിട്ടിടുമ്പൊഴുപയുക്തമാക്കിടാം; ഇതിലേക്കെടുത്തുകളയേണ്ടതൊട്ടുമേ ചതിയറ്റ ദിക്കിലടയാളമെന്തിനോ?"'        33


അഴൽവിട്ടിവണ്ണമരുളുന്നൊരാ മുകിൽ- ക്കുഴലാളെ നോക്കി ""മതി പോരു,മോമനേ! പിഴ നീ പൊറുക്ക, നുകരാതെ വിഡ്ഢി ഞാൻ കഴൽ തേനെടുത്തു കഴുകാൻ തുടങ്ങിനേൻ.        34


പെറി നീയിരിക്കെയിവനന്യനാരിയിൽ- ക്കുറി ദൃഷ്ടി ദോഷപരിഹാരമൊന്നിനാം; മറിമാൻചലാക്ഷി! ശരറാന്തൽ കത്തിടും മുറിയാരു ദീപശിഖയാൽ വിളക്കിടും?        35


മടവാരെനിക്കുചിലതു,ണ്ടവറ്റ നിൻ മടവേലചെയ്യു,മതുപോരയെങ്കിലോ മടവായിലുള്ള മലിനാംബുപോലെ ഞാൻ മടൽകൊണ്ടുകുത്തി മറയത്തു തള്ളിടാം.        36


മരിയാദയറ്റ വിടനാകിലും ദൃഢം പിരിയാതെ നിന്നൊടനിശം രമിച്ചിടും; ശരിയായ മദ്യമരികിൽപ്പെടുന്നനാൾ കിരിയാത്തുവെള്ളമൊരുവൻ കുടിക്കുമോ?        37


ജവമോടു പുൽകിടുക, വേണ്ട താമസം ലവലേശ""മെന്നു മദനാർത്തിഹേതുവാൽ

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/157&oldid=172806" എന്ന താളിൽനിന്ന് ശേഖരിച്ചത്