താൾ:ഉമാകേരളം.djvu/155

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഴൽവിട്ടു സിംഹിയുമൊരെച്ചിൽനായപോൽ
കഴൽകൂപ്പിടുന്ന കളി കാട്ടിടും പുമാൻ
ഉഴലേണ്ട ; കൊപ്പമണയുന്ന കൊമ്പനും
പഴകുന്നതുണ്ടു, പിടി പിന്നെയെന്തുവാൻ? '        10

ഹൃദി ചിന്തയിങ്ങനെ കലർന്നു മേൽ വരും
സുദിനത്തെയോ, ർത്തതിനു കാത്തിരിക്കുവോൻ
മുദിതൻ മുറയ്ക്കു പഴകാനിരിപ്പതാം
മദിരപ്പടിക്കവളെ വിട്ടു മാറിനാൻ.        11

ചില നാളും, മല്ല പല മാസവും , മുറ-
യ്ക്കുലകിൻ ക്രമത്തിനു കഴിഞ്ഞു മേൽക്കുമേൽ ;
ഫലമേതുമില്ല; കിളി പൂത്തുനില്പതാ-
മിലവിൽക്കൊതിക്കുകിൽ വിശപ്പടങ്ങുമോ?        12

""കയറോടു ഹന്ത! കിണറിന്റെ പാലവും
നിയമേന ചേർന്നു കഴിയുന്നതില്ലയോ?
കയൽവാർമിഴിക്കു ലവമില്ല നിമ്‌നതാ-
ക്ഷയമംബുധിക്കു ശരി കാലശക്തിയാൽ.        13

ഗതികെട്ടിരുന്നു പുരികം നരയ്ക്കിലും
ക്ഷിതിയിൽപ്പരന്റെ കൊതി തീർത്തിടാത്തവൾ
സതിയല്ല, മൂക്കു മുറിവാക്കിയും മുറ-
യ്ക്കെതിരാളിതന്റെ ശകുനം മുടക്കുവോൾ.        14

ഹരിണേക്ഷണയ്ക്കു രസമെന്നിൽ മേൽക്കുമേൽ
വരികില്ലതല്ല വിരസത്വവും വരും;
ഗിരിവിട്ടു വാർദ്ധിവഴി പോയ നിർഝരം
തിരിയെക്കടന്നു ഗിരിയിൽക്കരേറുമോ?        15

അതിനാൽ സുമാംഗിയിവളൊത്തു ഞാൻ ഹഠാ-
ദ്രതിതാൻ-വരുന്നതുവരട്ടെ-ചെയ്തിടും;
അതിനെന്തു? പട്ടിണികിടന്നു ചാകിലും
മതിയെന്നുവച്ചു കവരാതിരിപ്പതാർ?        16

വഴിപോലെ മന്നനരുളീട്ടു വായ്ക്കിലും,
വഴിമേൽപ്പിടിച്ചുപറിയിൽക്കിടയ്ക്കിലും,
വഴി രണ്ടുമൊന്നു; പണമൊന്നിനെങ്ങുമി-
ന്നഴിയുന്ന കാശൊരറുപത്തിനാലു താൻ.        17

അരചൻ ചൊടിച്ചു കഴുവേറ്റുമെന്ന ഭീ
പരമുള്ള സാധു നടകൊണ്ടിടും വഴി
നരപലർവന്നു കരമേകുവോന്റെ യ,-
ല്ലുരഗപ്പടിക്കു ഗരുഡൻ ചരിക്കുമോ?        18

ഉടലുള്ള നേരമൊരുവന്നുമെന്റെ കൈ-
തടവാൻ ഞെരുക്ക, മതു നോക്കിയാൽ മതി;

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/155&oldid=204944" എന്ന താളിൽനിന്ന് ശേഖരിച്ചത്