താൾ:ഉമാകേരളം.djvu/146

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
പതിന്നാലാം സർഗ്ഗം

<poem> വാട്ടം വിട്ടൊരു ജയലക്ഷ്മിതൻ കടക്കൺ- നോട്ടത്തിനായി വിഷയീഭവിച്ചിടായ് വാൻ ഓട്ടർത്ഥിച്ചളവിൽ വിളങ്ങി വൻകടന്നൽ- ക്കൂട്ടത്തിൽകുതുകമിയന്ന കൂടിയാട്ടം        1


കാലാഗ്നിക്കുടയ കണങ്ങൾ, പോര സാക്ഷാൽ- കാലാരിക്കനൽമിഴിതൻ കിടാങ്ങളെന്നായ് കാലായം പെടുമതിമാത്രമ, ല്ലവൻതൻ കാലാളും കരി തുരഗങ്ങളും കലങ്ങി.        2


കാടാരാൽക്കടുകളവെങ്ങുമില്ല കാണ്മാൻ, കൂടാളും തരുനിരകുടിയും കഴപ്പം; വാടാതിപ്പൊഴുതു കടന്നൽ വന്നുചേർന്നുൾ- ച്ചൂടാർക്കും ചുണയൊടണയ്പതെന്തു മായം?        3


പട്ടാളത്തിനു മുന്നിൽപ്പിടിച്ച മഞ്ഞ- പ്പട്ടാടിപ്പരമിളമേൽപ്പതിപ്പതെന്നായ് പട്ടാങ്ങിൽപ്പലരുമുറച്ചിടുംവിധം കീഴ്- പ്പട്ടാരാൽ പതഗകുലം പരന്നു പാഞ്ഞു.        4


ഭള്ളമ്പും ഭടരുടെ ജീവദീപയഷ്ടി- ക്കൊള്ളയ്ക്കായ്ക്കൊടിയ കടന്നലൊട്ടനേകം കള്ളം വിട്ടുനേടി പാഞ്ഞു ഗോഷ്പദത്തിൻ വെള്ളത്തിന്നകമനലാസ്ത്രമെന്നപോലെ        5


വക്കാണിപ്പതിനു വരും ഭടന്റെ ജീവൻ മുക്കാലും മുടിവതിനുള്ള മൂലമന്ത്രം ധിക്കാരത്തൊടുമവയുച്ചരിച്ചിടും മ- ട്ടക്കാലം ചിറകടിതൻ രവം വളർത്തി.        6


ചാപം, വേൽ, പരശു, മുസൃണ്ഠി, മിന്ദിപാലം, രോപം, വാൾ മുതലെഴുമായുധങ്ങളൊന്നും ഹാ! പറ്റാതവയൊടു ശുദ്ധവന്ധ്യമാകും കോപം പൂണ്ടമിനിമ കുറ്റിപോലെ നിന്നു        7


കങ്കാളംവരെ മുറിവേന്തുമാറു കേറി- ക്കൺ, കാൽ, കൈ, തല, ചെവിതൊട്ടു മെയ്യിലെത്തും വൻകാലപ്രണിധികളും വണങ്ങിടേണ്ടും ഹുങ്കാർന്നപ്പറവകൾ കുത്തടിച്ചു മുറ്റും        8


ആരോമൽക്കമലസുമത്തിൽ വണ്ടുപോലെ- ന്നോരോരോ രിപുതനുവിങ്കലും കരേറി ആ രോഷം കരകവിയും കടന്നൽ മേന്മേൽ പ്പോരോലും മധുസമമായ് നിണം കുടിച്ചു        9

<poem>

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/146&oldid=172794" എന്ന താളിൽനിന്ന് ശേഖരിച്ചത്