താൾ:ഉമാകേരളം.djvu/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> ഓമൽസത്വപ്രബലതയൊടും വിദ്രുമശ്രീ വിളങ്ങി- ക്കാമം നന്മുത്തരുളി വനഭാസ്സൊത്തു വർത്തിക്കമൂലം ആമന്നിന്നില്ലണുവുമുദധിച്ചേർച്ചയെന്നാലുമെന്നും ധീമദ്വൃന്ദം നിയതമതതിൽക്കണ്ടിടുന്നുണ്ടു നിത്യം        25


ചേണാർന്നേവം വിലസുമവിടം വിട്ടു മുന്നോട്ടു ചെന്നാൽ കാണാം കാഴ്ചയ്ക്കരിയ തിരുവല്ലാഖ്യ കൈക്കൊണ്ട ദേശം; ആണായുള്ളോർക്കധിവസതിയായഗ്ര്യമാം കേരളത്തിൽ തൂണായുള്ളോരതിനു ശരിയായ് ദൂരെയും രാജ്യമില്ല.        26


പത്തിൽകൂടുന്നവരെയവനംചെയ്യുവോ,രെത്ര ഘോരാ- പത്തിൽപ്പോലും പുകൾ പുലരുവോർ, വീരലക്ഷ്മീകുചത്തെ പത്തിക്കീററാൽപ്പരിലസിതമാക്കീടുവോ,രീടുവായ്പോർ, പത്തില്ലത്തിൻ പതികളവിടെ പാർത്തിടുന്നുണ്ടു വിപ്രർ.        27


മൂന്നാൾ വിപ്രക്ഷിതിദയിതനാം ഭാർഗവൻ വീണ്ടെടുത്തോ- രിന്നാട്ടിങ്കല്ദ്ധരണിസുരർതാൻ ക്ഷത്രവൃത്തിക്കു യോഗ്യർ; എന്നാലോചിച്ചവരെയവിടെബ്ഭൂപരാക്കിച്ചമച്ചോ- രന്നാലാസ്യന്നിയലുമുചിതജ്ഞത്വമത്യന്തരമ്യം.        28


തെക്കുങ്കൂറെന്നഭിധകലുന്നോരു ചാരുത്വമേറും ദിക്കുണ്ടങ്ങേപ്പുറമതുഭവദ്ദൃഷ്ടിസന്തുഷ്ടിനല്കും; മൂക്കും നൂനം മുളകുകൊടിതൻ മൂലമന്നാട്ടിൽ മുറ്റും മൂക്കും ചിത്തം മുഴുവനെവനും മൂൽപയോരാശിതന്നിൽ.        29


അന്താപേതം പരധരണിഭൃൽപക്ഷവിച്ഛേദമേകി- സ്സന്താനംപൂണ്ടഖിലസുമനസ്സേവ്യനാ,യപ്രദേശം വന്താപം തീർത്തുലകിനു,ജയന്തന്റെകൂട്ടാർന്നു നിത്യം ഹന്താത്യന്തം ഗുരുധിഷണനാം ഭൂമഹേന്ദ്രൻ ഭരിപ്പൂ.        30


മാറാതേറ്റം മഹിമയെഴുമദ്ദിക്കു വിട്ടാൽ വടക്കും- കൂറാം നാട്ടിൽ പതികൾ കുതുകംകൂട്ടുമുൾത്തട്ടിലാർക്കും: ആറാം ശത്രുക്ഷതജമെഴുമപ്പൂരിനും ശോണിതത്തിൽ- ക്കൂറാർന്നീടും കുലഗിരിസുതാകാമുകൻ കാവലല്ലോ.        31


ദീനർക്കായിദ്ദിനമനു നീജസ്വത്തു സീപാളിവച്ചി- ട്ടാനത്തോൽമു, ണ്ടരവണി, വിഷക്കാപ്പി, ഭിക്ഷാന്ന, മേവം ഊനം ചേരും നിലയിൽ മുടിയാറായ വയ്ക്കത്തുദേവൻ സാനന്ദം, തേ സചിവ! സതതം സാധു സാധിക്കുമിഷ്ടം.        32


ശ്രീവത്സക്കോപ്പ, രവണയുമാർന്നാശു, വൈകുണ്ഠമോടും കൈവന്നന്നപ്പടകൾ നിതരാം മാനസപ്പൊയ്കയോടും, ആ വന്മുക്താവലിയൊടുകലർന്നർണ്ണവത്തോടുമൊക്കും ശൈവക്ഷേത്രം ഭൂവനവിദിതം വയ്‌ക്കമിന്നാർക്കു വർണ്യം?        33


ഭക്തക്കൂട്ടം വിഭവമൊടു വന്നെത്തുമദ്ദിക്കിലെന്നും ഭക്തക്കൂട്ടം വിഭവമൊടൊടുങ്ങുന്നതോർക്കുന്ന നേരം

"https://ml.wikisource.org/w/index.php?title=താൾ:ഉമാകേരളം.djvu/118&oldid=172763" എന്ന താളിൽനിന്ന് ശേഖരിച്ചത്