താൾ:ഇടപ്പള്ളി സമ്പൂർണ്ണ കൃതികൾ.pdf/83

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഇതിതരമൊരു രാവിനെ വെറും
മുഗ്‌ദ്ധതയ്ക്കിരയാക്കൊലാ!

"തങ്കമേ! തെല്ലുനേരം നീ, നിന്റെ
തങ്കമേനി സമീക്ഷിക്കൂ;
ലോലലോചനതാരകങ്ങൾ നിൻ -
ഫാലചന്ദ്രനെപ്പുല്കുവാൻ
നിത്യവും കുതിച്ചോടിയീവിധം
നിസ്തുലാനന്ദമാളവേ,
പ്രേമശീതളമായ നിന്നുടെ
കോമളാധരയുഗ്മങ്ങൾ
തങ്ങളിൽത്തന്നെ ചുംബനം ചെയ്തു
തുംഗസൗഖ്യം നുകരവേ,
പട്ടുറൗക്കിതന്നുള്ളിൽത്തിളങ്ങും നിൻ-
കട്ടിപ്പോർക്കുചകുംഭങ്ങൾ
തമ്മിലന്യോന്യം പുല്കിയാനന്ദ-
തുന്ദിലിരായ്ത്തുളുമ്പവേ;
കെട്ടഴിഞ്ഞുകിടക്കും നിന്നുടെ
കറ്റവാറൊളികുന്ദളം
താവകാമലമേനിയാശ്ലേഷി-
ച്ചീവിധമിളകീടവേ,
എന്തിനെൻ കരസ്പർശനാൽ നിന്റെ
ബന്ധുരാംഗം ത്രസിക്കുന്നു?"
ഇത്തരം നാഥഭാഷിതം കേട്ടു
പൊത്തിയോമലാൾ കണ്ണിണ!

മംഗളമായൊരാദിവ്യ -
രംഗമെങ്ങനെ തീർന്നുവോ?........